Connect with us

kerala

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; കളിപ്പാവയായി വിജിലന്‍സ്

സ്വര്‍ണക്കടത്തും മറ്റു അഴിമതിക്കേസുകളും മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാക്കളെ കരുവാക്കുന്ന തന്ത്രമാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പയറ്റുന്നത്.

Published

on

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് വിമര്‍ശം. യുഡിഎഫ് നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന മുസ്‌ലിംലീഗിന്റെ വിമര്‍ശനത്തിന് ദിവസങ്ങള്‍ക്കകമാണ് ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്. പാലാരിവട്ടം കേസില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് യുഡിഎഫ് നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയിരുന്നത്. എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, കെഎം ഷാജി എന്നിവര്‍ക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്തും മറ്റു അഴിമതിക്കേസുകളും മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാക്കളെ കരുവാക്കുന്ന തന്ത്രമാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പയറ്റുന്നത്. കിഫ്ബിയില്‍ അടക്കം സര്‍ക്കാര്‍ പ്രതിരോധത്തിലായ വേളയിലാണ് ഈ അറസ്റ്റ് എന്നതാണ് ശ്രദ്ധേയം.

അതിനിടെ, മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ നിന്ന് മടങ്ങിയത് ജാള്യതയോടെയാണ്. സര്‍വസന്നാഹങ്ങളുമായാണ് വിജിലന്‍സ് സംഘം ആലുവയിലെ വീട്ടിലെത്തിയത്. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ആണെന്നും ഭാര്യ അറിയിച്ചെങ്കിലും വിജിലന്‍സിന് വിശ്വാസം വന്നില്ല. തൊട്ടുപിന്നാലെ വീട്ടില്‍ കയറി പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ പ്രതികരണത്തില്‍ ഈ ജാള്യത പ്രകടമായിരുന്നു.

ഇതിനു ശേഷമാണ് ഇബ്രാഹിം കുഞ്ഞ് ചികിത്സയിലിരിക്കുന്ന ലേക് ഷോര്‍ ആശുപത്രിയില്‍ വിജിലന്‍സ് എത്തിയത്. ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്.

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു

അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് മറിഞ്ഞു നഗരൂര്‍ ഊന്നല്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.

അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. മൂന്നു കുട്ടികള്‍ക്ക് കാര്യമായ പരിക്കുണ്ട്. ബാക്കി കുട്ടികളുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടികളെ കൂടാതെ രണ്ട് ആയമാരും ബസില്‍ ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെപ്പറ്റി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ലക്ഷദ്വീപില്‍ തിരിച്ചടിയായി കപ്പല്‍ യാത്രാനിരക്ക്; കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികം വര്‍ധന

കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.

Published

on

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രാനിരക്ക് കുത്തനെ കൂട്ടി. കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികമാണ് വര്‍ധിപ്പിച്ചത്. പെരുന്നാള്‍ അവധിക്കാലത്ത് നിരക്ക് വര്‍ധന തിരിച്ചടിയായി. കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.

അതേസമയം, നിരക്ക് വര്‍ധന തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് ഇത്രയും നിരക്ക് കൂട്ടിയതെന്നും അനീതിയും അന്യായവുമായ ഉത്തരവാണിതെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

330 രൂപയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിലേക്ക് ബങ്ക് സീറ്റിന്റെ നിരക്ക്. ഇപ്പോഴത് 470 രൂപയാക്കി വര്‍ധിപ്പിച്ചു.ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് 260 രൂപയായിരുന്നത് 370 രൂപയാക്കി.

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു

24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്‌നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.

Continue Reading

Trending