Connect with us

kerala

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍

കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്”

Published

on

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ . “കാട് ആദിവാസിക്ക് വീടാണ്; കടല്‍ മുക്കുവനും. വീടും നാടും തമ്മില്‍ തിരഞ്ഞെടുക്കാന്‍ ആരും നിര്‍ബന്ധിക്ക പ്പെടാതിരിക്കട്ടെ!”  എന്ന കവി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്റെ പോസ്റ്റിന് ജോണ്‍ ജെയിംസിന് ഇട്ട കമന്റിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്.

‘നമ്മുടെ ദുരന്തം നാം എല്ലാം വിപരീത ദ്വന്ദ്വങ്ങള്‍-യശിമൃശലെ ആയി കാണുന്നു എന്നതാണ്. നമുക്കു ശിളൃമേെൃൗരൗേൃല വികസിപ്പിക്കാതെ ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല, എന്നും ഗള്‍ഫും യൂറോപ്പും അമേരിക്കയുമൊന്നും നമ്മുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയില്ല. അതെ സമയം ലോലമായ നമ്മുടെ പരിസ്ഥിതിയും നമ്മുടെ കീഴാളജനതയുടെ ഉപജീവനമാര്‍ഗ്ഗങ്ങളും – അവര്‍ നമ്മെക്കൂടി സംരക്ഷിക്കുന്നവരാണ്- സംരക്ഷിക്കുകയും വേണം. ഇത് എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താത്പര്യം കാണുന്നില്ല. ജോലികള്‍ ൂൗീമേശേീി വിളിച്ചു ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കുക എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ്. കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്, നൂറ്റാണ്ടുകളുടെ മുന്‍ ചരിത്രം ഇവിടെ ഓര്‍ക്കുകയും ചെയ്യാം. ഞാന്‍ മനസ്സിലാക്കുന്നത് അദാനി സ്വയം തന്നെ കൂടുതല്‍ ലാഭകരമായ പദ്ധതികള്‍ ലഭിച്ചതിനാല്‍ ഇതില്‍ നിന്ന് തലയൂരാന്‍ മാര്‍ഗ്ഗം ആരായുകയാണ് എന്നാണു.

മീന്‍പിടുത്തക്കാരുടെ അവകാശം പൂര്‍ണ്ണമായും ന്യായമായിരിക്കെത്തന്നെ, അത് അനുവദിക്കുമ്പോള്‍ തന്നെ, അധോഘടന വികസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. ഇതില്‍ ഒരു റശഹലാാമ തീര്‍ച്ചയായും ഉണ്ട്, പക്ഷെ അതിനെ ീെയലൃ ആയി നേരിട്ടേ പറ്റൂ. പാതി വഴിക്കു പണി നിര്‍ത്തി ദരിദ്രരായ നമ്മെ പറ്റിച്ചു അദാനിയെ ഓടിപ്പോകാന്‍ സമ്മതിക്കണമോ എന്ന കാര്യവും പരിഗണന അര്‍ഹിക്കുന്നുണ്ട്. വികസനം, പരിസ്ഥിതി, ജനങ്ങളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കല്‍: തുല്യപ്രധാനമായ ഈ വിഷയങ്ങളില്‍ കണ്ണുമടച്ചു ഏതെങ്കിലും തിരഞ്ഞെടുക്കുക എളുപ്പമാണ്. പക്ഷെ നിയോ ലിബറല്‍ സാമ്പത്തിക വ്യവസ്ഥയില്‍ എങ്ങിനെ മൂന്നും സംരക്ഷിച്ചു അതിജീവിക്കാം എന്നതാണ് ഓരോ ജനതയുടെയും മുന്‍പിലുള്ള പ്രശ്‌നം. ഇത് ഒരു സര്‍ക്കാര്‍ പ്രശ്‌നമോ, പള്ളിത്തര്‍ക്കമോ ആയി ചുരുക്കുന്നവര്‍ ഈ സങ്കീര്‍ണ്ണതകളെ സംബോധന ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതില്‍ ജനങ്ങള്‍ക്കിടയില്‍, ഒപ്പം ജനങ്ങളും സര്‍ക്കാരും തമ്മില്‍, ആരോഗ്യകരമായ സംവാദം ഉണ്ടാകണം. മുന്‍വിധികള്‍ക്ക് നമ്മെ സഹായിക്കാനാവില്ല. സമരത്തില്‍ ന്യായമായ ഒത്തുതീര്‍പ്പും ഉണ്ടാകണം. വ്യവസ്ഥകള്‍ പാലിക്കപ്പെടണം.’ എന്നാണ് അദ്ദേഹത്തിന്റെ കമന്റിന്റെ പൂര്‍ണരൂപം.

 

kerala

ഹജ്ജ് – 2025 വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3756 വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു

Published

on

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3756 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13നകം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്‌പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് സർക്കുലർ നമ്പർ 47-കാണുക.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
Phone: 0483-2710717. Website: https://hajcommittee.gov.in

Continue Reading

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; കണ്ടെത്തിയത് മണല്‍പ്പരപ്പില്‍

പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.

ഇന്നലെ രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

Continue Reading

Trending