Culture
കോഹ്‌ലിയാട്ടവും ധോണിയുടെ ഹെലികോപ്റ്ററും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

അഡലെയ്ഡ്: നായകന്‍ വിരാത് കോലി കരിയറിലെ 39-ാം സെഞ്ച്വറിയുമായും മുന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണി അപരാജിത അര്‍ധ സെഞ്ച്വറിയുമായും നയിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. പരമ്പര നഷ്ടമാകാതിരിക്കാന്‍ വിജയം അനിവാര്യമായ ഇന്ത്യ, ഓസീസ് ആദ്യം ബാറ്റ് ചെയ്ത് മുന്നോട്ടുവെച്ച 299 റണ്‍സ് എന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍, നാലു പന്ത് ശേഷിക്കെ കിടിലന്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ധോണി സ്‌റ്റൈല്‍ സിക്‌സില്‍ മറികടക്കുകയായിരുന്നു. വിരാത് കോലിയാണ് കളിയിലെ കേമന്‍. ഇതോടെ, ഏകദിന പരമ്പരയിലെ ജേതാക്കളെ വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കുന്ന മൂന്നാം മത്സരം തീരുമാനിക്കും.
ഉയര്‍ന്ന താപനിലയുള്ള അഡലെയ്ഡില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം പന്തെറിയുകയായിരുന്നു. ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറി (131) ആതിഥേയര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍, ഇന്ത്യന്‍ ബാറ്റിങിനെ കാര്യമായി പരീക്ഷിക്കാന്‍ മൂര്‍ച്ച കുറഞ്ഞ ഓസീസ് ബൗളിങ് നിരക്ക് കഴിഞ്ഞില്ല. വിരാത് കോലി (104) പുറത്തായ ശേഷം അവസാന ഓവറുകളില്‍ ചേസിങ് സമ്മര്‍ദമുനയിലായെങ്കിലും ധോണിയുടെയും (55 നോട്ടൗട്ട്) ദിനേഷ് കാര്‍ത്തിക്കിന്റെയും (25 നോട്ടൗട്ട്) പരിചയ സമ്പത്ത് സന്ദര്‍ശകര്‍ക്ക് ഗുണമായി.
#2009vs2019@msdhoni still smashing sixes and finishing chases!
pic.twitter.com/fv0wvz3rnS
— ICC (@ICC) January 15, 2019
ദക്ഷിണ ഓസ്ട്രേലിയയിലെ തീരദേശ നഗരമായ അഡലെയ്ഡിലെ 30 ഡിഗ്രി ചൂടില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാ്പ്ടന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്നാലോചിച്ചില്ല. എന്നാല്‍, വലിയ ഇന്നിങ്സുകള്‍ കളിക്കുന്നതില്‍ മുന്‍നിര ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയായി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഷോണ്‍ മാര്‍ഷ് ആയിരുന്നു അവരുടെ നെടുംതൂണ്‍. ഓപണര്‍മാരായ ആരോണ്‍ ഫിഞ്ചിനെയും (6) അലക്സ് കാരിയെയും (18) പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്കായെങ്കിലും ഉസ്മാന്‍ ഖവാജ (21), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (20), മാര്‍ക്കസ് സ്റ്റോയ്നിസ് (29) എന്നിവരുടെ പിന്തുണയോടെ ഷോണ്‍ മാര്‍ഷ് ഇന്നിങ്സ് മുന്നോട്ടു നയിക്കുകയായിരുന്നു. 123 പന്ത് നേരിട്ട മാര്‍ഷ് 11 ഫോറും മൂന്ന് സിക്സറുമടിച്ചു.
അഞ്ചുവിക്കറ്റിന് 189 എന്ന നിലയില്‍ ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ (37 പന്തില്‍ 48) മാര്‍ഷിന് മികച്ച പിന്തുണ നല്‍കിയതോടെ ഓസീസ് ഇന്നിങ്സിന് വേഗത കൈവന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 94 റണ്‍സ് ആണ് കംഗാരുക്കളുടെ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഇരുവരെയും ഭുവനേശ്വര്‍ ആണ് മടക്കിയത്.
നതാന്‍ ലിയോണ്‍ അഞ്ച് പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 12 റണ്‍സ് അവസാന ഘട്ടത്തില്‍ ഓസീസിന് ആശ്വാസം പകര്‍ന്നു.
India edge past Australia in Adelaide to level the series!
Virat Kohli’s 104 guides the chase to win by six wickets with four balls remaining.#AUSvIND scorecard
https://t.co/cU6nhMe2xE pic.twitter.com/nnWMKHlJwv
— ICC (@ICC) January 15, 2019
മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ ടീമില്‍ ചെറിയ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹ്മദിനു പകരം മുഹമ്മദ് സിറാജിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. മൂന്ന് സ്പെല്ലുകളിലായി തന്റെ പത്ത് ഓവര്‍ എറിഞ്ഞുതീര്‍ത്ത സിറാജ് വിക്കറ്റൊന്നുമില്ലാതെ 76 റണ്‍സ് വഴങ്ങി.
മറുപടി ബാറ്റിങില്‍ ഓപണര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. സ്‌കോര്‍ 47-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ (32) ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്‍, കോലി താളം കണ്ടെത്തിയതോടെ രണ്ടാമത്തെ വിക്കറ്റിനു വേണ്ടി ഓസീസ് 101 വരെ കാത്തിരിക്കേണ്ടി വന്നു. രോഹിത് (43) പുറത്തായ ശേഷം അമ്പാട്ടി റായുഡു (24) വിനൊപ്പം കോലി സ്‌കോര്‍ 160 വരെ കൊണ്ടുപോയി. റായുഡു മടങ്ങിയ ശേഷം ക്രീസില്‍ ഒന്നിച്ച കോലിയും ധോണിയും ഇന്ത്യയെ അനായാസ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സെഞ്ച്വറി തികച്ചതിനു പിന്നാലെ കോലി മടങ്ങിയത് സമ്മര്‍ദമുണ്ടാക്കി. 44-ാം ഓവറില്‍ റിച്ചാര്‍ഡ്സന്റെ പന്തില്‍ മാക്സ്വെല്ലിന് ക്യാച്ച് നല്‍കി നായകന്‍ തിരിച്ചുനടക്കുമ്പോള്‍ ഇന്ത്യക്ക് ലക്ഷ്യം 40 പന്തില്‍ 59 ആയിരുന്നു. കൃത്യമായ കണക്കുകൂട്ടലുകളോടെ കളിച്ച ധോണിയും കാര്‍ത്തിക്കും അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജയിക്കാന്‍ ഏഴ് റണ്‍സ് ആവശ്യമായിരുന്ന അവസാന ഓവറിലെ ആദ്യപന്തില്‍ സിക്സറടിച്ചാണ് ധോണി സ്‌കോര്‍ ഒപ്പത്തിലെത്തിച്ചത്. തൊട്ടടുത്ത പന്തിലെ സിംഗിളോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം