Connect with us

More

വൈപ്പിന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഉമ്മന്‍ചാണ്ടി

Published

on

 

 

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: എല്‍.പി.ജി ടെര്‍മിനലിന് എതിരെ വൈപ്പിനിലെ ജനങ്ങള്‍ നടത്തി വരുന്ന സമരം പൊലീസിന്റെ അതിക്രൂരമായ ലാത്തിച്ചാര്‍ജിലൂടെ സ്‌ഫോടനാത്മകമായി മാറിയിരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരപ്പന്തലിലും പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച എറണാകുളം ജനറല്‍ ആസ്പത്രിയിലും താന്‍ പോയിരുന്നു. ക്രൂരമായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെയാണ് കാണാന്‍ കഴിഞ്ഞത്. ഒട്ടും ന്യായീകരണില്ലാത്ത പൊലീസ് നടപടിയെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകും. രണ്ടു പ്രാവശ്യവും മൃഗീയമായ ലാത്തിച്ചാര്‍ജാണ് നടന്നത്.
ആരുടെ ഉത്തരവ് അനുസരിച്ചാണ് ഇത് എന്നാണ് എല്ലാവരുടേയും ചോദ്യം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ വൈപ്പിനിലെ ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എന്തുകൊണ്ടാണ് പാലിക്കപ്പെടാതെ പോയതെന്ന് മനസിലാകുന്നില്ല. പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമരക്കാരെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും അതുവരെ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും സ്വാഗതാര്‍ഹമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ എപ്പോഴും സമന്വയം ആവശ്യമാണ്. ചര്‍ച്ചകളിലൂടെ തെറ്റിദ്ധാരണ തിരുത്താനും ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനും സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയും ചുമതലയും ഉണ്ട്.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാവില്ല. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. തങ്ങളുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുമെന്ന് വിശ്വസിക്കുന്ന പദ്ധതിക്കെതിരെ ജനങ്ങള്‍ സമരം ചെയ്താല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പരസ്പരം കാര്യങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. പ്രായോഗികമായ സമീപനം എല്ലാവരും ഉള്‍ക്കാള്ളണം.
സമരം ചെയ്യുന്ന നാട്ടുകാര്‍ വികസനത്തിന് എതിരല്ല. എന്നാലത് അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. പ്രദേശവാസികളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് മാത്രമേ വികസന കാര്യങ്ങളില്‍ മുമ്പോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ. ലക്ഷ്യം മാത്രമല്ല മാര്‍ഗവും നീതിപൂര്‍വമായിരിക്കണം. അതിലാണ് പൂര്‍ണ വിജയം. കൊച്ചി മെട്രോയിലൂടെ കൈവരിച്ച നേട്ടവും അതുതന്നെയാണ്. എല്ലാവരുടേയും അകമഴിഞ്ഞ സഹകരണത്തിലൂടെയാണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായത്. വൈപ്പിനിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ചര്‍ച്ചകളിലൂടെ സര്‍ക്കാരിന് സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending