Connect with us

india

ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമം: ‘ഛാവ’ സിനിമയെ കുറ്റപ്പെടുത്തി ഫട്നാവിസ്, മുൻകൂട്ടി ആസൂത്രണം ചെയ്തത്

സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ അക്രമങ്ങളില്‍ വിക്കി കൗശലിന്റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കലാപവും സംഘര്‍ഷങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയില്‍ പറഞ്ഞു.

പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഇതിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശല്‍ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും അക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്ത് ആന്റി റയട്ട് കമാന്‍ഡോസ്, രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതര്‍ നാഗ്പൂരിലെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ബി.എന്‍.എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി നാഗ്പുര്‍ പൊലീസ് കമീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ അറിയിച്ചു. കോട്വാലി, ഗണേഷ്‌പേട്ട്, തെഹ്‌സില്‍, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗര്‍, സക്കര്‍ദാര, നന്ദന്‍വന്‍, ഇമാംവദ, യശോധരനഗര്‍, കപില്‍നഗര്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്റെ പേര്.

സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമ സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും 300 വര്‍ഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തില്‍ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അഡ്വ. ഹാരിസ് ബീരാൻ എം.പി

Published

on

പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് സമുദായങ്ങളുടെ സാമ്പത്തിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് സംവരണ പട്ടിക ഉടൻ പുതുക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലായ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് സംവരണം വഹിച്ച പങ്ക് വലുതാണ്.

സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം സംവരണ സംവിധാനം പ്രവർത്തിക്കുന്നത്.

നിലവിൽ ഏത് സമുദായത്തിനാണ് മതിയായ പ്രാതിനിധ്യമുള്ളതെന്നോ കുറവുള്ളതെന്നോ വ്യക്തമാക്കുന്ന കണക്കുകൾ സർക്കാറിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അർഹരായ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും അവസരങ്ങളും പ്രാതിനിധ്യവും നിഷേധിക്കപ്പെടുകയാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.

Continue Reading

india

ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഇമിഗ്രേഷന്‍ ബില്‍ ലോക്‌സഭ പാസ്സാക്കി

കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

Published

on

അംഗീകൃത രേഖകള്‍ ഇല്ലാതെയോ വ്യാജരേഖകള്‍ ഉപയോഗിച്ചോ ഇന്ത്യയിലേക്കു കടക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ഇമിഗ്രേഷന്‍ ബില്‍ 2025 ലോക്‌സഭ പാസ്സാക്കി. കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവില്‍ കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നാല് നിയമങ്ങള്‍ ഇതോടെ അപ്രസക്തമായി. 1920 ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1946 ലെ വിദേശികളുടെ നിയമം, ഇമിഗ്രേഷന്‍ (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം2000 എന്നിവയ്ക്കു പകരമാണ് ഇന്നു പാസ്സാക്കപ്പെട്ട ബില്‍ ലക്ഷ്യമിടുന്നത്.

ഇതനുസരിച്ച് വ്യാജ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈ നിയമം ശുപാര്‍ശ ചെയ്യുന്നു. ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമത്തിലെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടം ലംഘിച്ച്, സാധുവായ പാസ്‌പോര്‍ട്ടോ വിസ ഉള്‍പ്പെടെയുള്ള മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.

ലോക്‌സഭയില്‍ ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് ‘ഭീഷണി’ യെന്ന് നിര്‍വ്വചിക്കപ്പെടുന്ന വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് അമിതമായ സ്വാതന്ത്യം ഓഫീസര്‍മാര്‍്ക്കു ലഭിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

ഈ ഭീഷണിയെ നിര്‍വചിക്കുന്നത് പ്രത്യേക ഉദ്ദേശ്യം വച്ചു കൊണ്ടായാല്‍ നിയമം ദുരുപയോഗപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. ഒപ്പം അഭയാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരം ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ ബില്‍ അനുവദിക്കുന്നതിനു പിന്നിലെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാള്‍ ,ശ്രീലങ്ക, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ഇനിയുള്ള സമീപനവും സംശയാസ്പദമാണ്‌

Continue Reading

india

രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി ബിജെപി

വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

Published

on

കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രംഗത്തെത്തിയതോടെയാണ് നടപടി.

‘2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു’- കത്തിൽ വിശദമാക്കുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസനഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.

അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. ‘ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല’- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.

2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

Trending