Connect with us

india

ജനാധിപത്യത്തെ കൊല്ലുന്നു ; ഇന്ത്യയുടെ പെണ്മക്കളെ ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുന്നുവെന്ന് വിനേഷ് ഫോഗാട്ട്

നേരത്തെ ബിജെപി എം പി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ജനാധിപത്യത്തെ പരസ്യമായി കൊല്ലുകയാണ് . ഇന്ത്യയുടെ പെണ്മക്കളെ ക്രിമിനലുകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്.ഞങ്ങളെ പിന്തുണക്കുന്നവരെയെല്ലാം പൊലീസ് തടഞ്ഞുവെക്കുന്നു.പുതിയ പാർലമെന്റ് ഉദ്ഘാടനവേളയിൽ തങ്ങളുടെ അവകാശങ്ങൾ ചോദിച്ച സ്ത്രീകളെ എങ്ങനെയാണ് അടിച്ചമർത്തിയതെന്ന് രാജ്യം ഓർമിക്കും. – ഗുസ്തി താരം വിനേഷ് ഫോഗട്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പ്രതികരിച്ചു.

നേരത്തെ ബിജെപി എം പി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബജ്റംഗ് പൂനിയയെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ചു.പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്തു.ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ദില്ലി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.

https://twitter.com/Phogat_Vinesh/status/1662672270345621506?cxt=HHwWhMC-vdzn_5IuAAAA

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുമായി എം.എസ്.എഫ് നാഷണല്‍ കമ്മിറ്റി

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എങ്കിലും ഭീതിയോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും കാശ്മീരിലെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള പലരും ഭീതിയില്‍ കഴിയുകയാണെന്നും തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍, ഒരു അക്രമണ മുനമ്പില്‍ ഭയപ്പെട്ടുനില്‍ക്കുകയാണ് അവരെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെടിയൊച്ചകളും ഇരുട്ടും സൃഷ്ടിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ടുവെന്നാണ് പലരും സംസാരിക്കുമ്പോള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുക്കളും അവരുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് എ.ഐ.കെ.എം.സി.സി ഡല്‍ഹിയും എം.എസ്.എഫ് നാഷണല്‍ കമ്മിറ്റിയും ഇതിനകം ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും അവരെ ബന്ധപ്പെടാവുന്നതാണെന്നും തങ്ങള്‍ അറിയിച്ചു.

‘മലയാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കാമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കുകയും ചെയ്തു. നിലവിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം’, തങ്ങള്‍ പറഞ്ഞു.

Continue Reading

india

പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന.

Published

on

ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന. പാകിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന സൂചനയും വിദേശകാര്യ- പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക് സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധ സേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

യുദ്ധവിമാനങ്ങളും ദീര്‍ഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമം തുടരുന്നു. 26 ഇടങ്ങളിലായി പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരുക്കുമേറ്റതായാണ് വിവരം.

അതേസമയം മറുപടിയായി പാകിസ്ഥാന്റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു.

നിയന്ത്രണരേഖക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ക്ക് മരുക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ആശുപത്രികളും സ്‌കൂളുകളും പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നടപടി തുടരുന്നതായും വിദേശകാര്യസെക്രട്ടറി പറഞ്ഞു.

Continue Reading

india

‘ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജം’: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.

Published

on

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇന്ത്യന്‍ വ്യോമസേനയിലെ സ്‌ക്വാഡ്രോണ്‍ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണം.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് തകര്‍ത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് മറ്റൊരു പ്രചാരണം. ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റില്‍ യമന്‍ തലസ്ഥാനത്തുണ്ടായ ഗ്യാസ് സ്റ്റേഷന്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സ്ഫോടനം എന്ന പേരില്‍ നല്‍കിയത് എന്ന് പിഐബി വ്യക്തമാക്കി.

യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താന്‍ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വിഡിയോയും പാക് എക്സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

Continue Reading

Trending