Connect with us

india

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യക്ക് തിരിച്ചടി; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

Published

on

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു.

സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യ നടപടിക്ക് കാരണമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2017ലാണ് മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് വിജയ് മല്യ നേരില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ പുനഃപരിശോധനാഹര്‍ജി സമര്‍പ്പിച്ചത്.

 

india

മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ്: പിന്നിൽ ബിജെപി സര്‍ക്കാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും: നബിയ ഖാൻ

നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്

Published

on

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആക്ടിവിസ്റ്റും കവയിത്രിയുമായ നബിയ ഖാൻ. തീവ്ര വലതുപക്ഷ സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമാണ് ഇതിന് പിന്നിലെന്നും നബിയ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ പുരുഷൻമാരോടൊപ്പം അശ്ലീലമായി ചിത്രീകരിച്ചാണ് പ്രചാരണം. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന അടിക്കുറിപ്പുകളും നൽകുന്നുണ്ട്​. മുമ്പ് സുള്ളി ഡീല്‍സിന് ഇരയായവർക്കും അശ്ലീല എഐ ചിത്രങ്ങൾ അയക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ തനിക്കും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും നബിയ ഖാൻ പറഞ്ഞു. കേവലമൊരു ട്രോളായി ഇതിനെ കാണരുതെന്നും അധികാരികളോട് സത്യം പറയാൻ ധൈര്യപ്പെടുന്ന മുസ്‌ലിം സ്ത്രീകളെ ഭയപ്പെടുത്താനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശ്രമമെന്നും നബിയ ഖാൻ കൂട്ടിച്ചേർത്തു.

പല പേജുകളുടെയും പേരില്‍ തന്നെ ‘ഹിജാബി’ എന്ന് ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോസ്റ്റുകളിലെ ഹാഷ്ടാഗായും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സ്ത്രീവിരുദ്ധ കമന്റുകളും ധാരാളമാണ്. ചിത്രങ്ങൾ കൂടാതെ എഐ ഉപയോഗിച്ച് വിഡിയോകളും നിർമ്മിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവരെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന പേരില്‍ ഓൺലൈനിൽ അപമാനിച്ച സംഭവമായിരുന്നു ‘സുള്ളി ഡീൽസ്​’. പ്രതിഷേധം ഉയർന്നതിന് തുടർന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു‌.

Continue Reading

india

സിനിമാ കോപ്പിയടി: സംവിധായകൻ ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്ക് സ്റ്റേ

ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും

Published

on

സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി പ്രതിഫലമായി 11.5 കോടി വാങ്ങിയെന്ന ഇ ഡി വാദം ശരിയല്ലെന്ന് ശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. സത്യവാങ്മൂലം നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നൽകി. ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും.

‘യന്തിരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്‍റെ 10.11 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി.യിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു.

2011ൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതോടെയാണ് നിയമയുദ്ധം ആരംഭിക്കുന്നത്. ‘യന്തിരൻ’ സിനിമയിലെ ഭൂരിഭാഗവും 1996ൽ പ്രസിദ്ധീകരിച്ച തന്‍റെ കഥ ‘ജിഗുബ’യിൽനിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കൃതിയിൽ നിന്നുള്ള നിരവധി ആഖ്യാന ഘടനകൾ, ആശയങ്ങൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

 

Continue Reading

india

ഗുജറാത്തില്‍ നരബലിയെന്ന് സംശയം; നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കോടാലി കൊണ്ട് കൊലപ്പെടുത്തി

സംഭവം നരബലിയാണെന്നാണ് സംശയം.

Published

on

ഛോട്ടാ ഉദേപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കോടാലി കൊണ്ട് കൊലപ്പെടുത്തി. റിത തദ്വിയുടെ കൊലപാതകത്തിന് 42 കാരനായ ലാലോ ഹിമ്മത് തദ്വിയെ പോലീസ് അറസ്റ്റ് അറസ്റ്റ്  ചെയ്തു.  സംഭവം നരബലിയാണെന്നാണ് സംശയം.

നാല് വയസ്സുള്ള അയല്‍ക്കാരിയെ കൊലപ്പെടുത്തിയ ശേഷം അവളുടെ രക്തം വീടിനുള്ളിലെ ക്ഷേത്രത്തിന്റെ പടികളില്‍ പുരട്ടിയ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അമ്മ വീട്ടുജോലികളില്‍ മുഴുകിയിരിക്കെ ഇരയായ യുവതിയും ഒന്നര വയസ്സുള്ള സഹോദരനും അവരുടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. അമ്മയുടെ എതിര്‍പ്പ് വകവെക്കാതെ കോടാലി പ്രയോഗിച്ച പ്രതി നാലുവയസ്സുകാരിയെ വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ തലയറുത്ത് രക്തം വീട്ടിനുള്ളിലെ ക്ഷേത്രത്തിലേക്ക് വഴിപാടായി ശേഖരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുറ്റകൃത്യം ചെയ്തതിന് ശേഷം ഗ്രാമവാസികള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്, അയാള്‍ ‘പോലീസ് നിരീക്ഷണത്തിലാണ്’ എന്ന് പോലീസ് പറഞ്ഞു.

ബോഡേലി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇങ്ങനെ പറയുന്നു: ”ദൈവത്തെ പ്രീതിപ്പെടുത്താന്‍, പ്രതി അയല്‍ വീട്ടിലെ ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി… കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇരയുടെ അമ്മയെയും മറ്റ് ഗ്രാമീണരെയും ഭീഷണിപ്പെടുത്താന്‍ അയാള്‍ കോടാലി പ്രയോഗിച്ചു… കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അയാള്‍ പെണ്‍കുട്ടിയെ മുറിയുടെ മധ്യഭാഗത്തേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്ത് മുറിച്ച് കുട്ടിയെ കൊലപ്പെടുത്തി.

പ്രതിക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 137(2) (തട്ടിക്കൊണ്ടുപോകല്‍), 351(3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) കൂടാതെ ഗുജറാത്ത് പോലീസ് ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

 

Continue Reading

Trending