kerala
‘വിജയഭേരി’യില്‍ മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്

മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ഫെയ്സ് സന്ദേശം:
‘വിജയഭേരി’യില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ടി മുജീബ് റഹ്മാന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!
ഡോ. ടി മുജീബ് റഹ്മാന് എന്റെ ദീര്‍ഘകാല സുഹൃത്തും സഹോദരസ്ഥാനീയനുമാണ്. കെഎച്ച്എസ്ടിയു എന്ന അധ്യാപക സംഘടനയിലെ എന്റെ സഹപ്രവര്ത്തകന് കൂടിയാണ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അദ്ദേഹം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനകൂടിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിഎച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ സ്പോണ്സര് ബോഡിയായ ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയുമാണ്.
ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലങ്ങളിലെ പഠന രംഗത്ത് സംസ്ഥാന ശരാശരിയേക്കാള്‍ അന്‍പത് ശതമാനം പുറകിലായിരുന്നു ഒരു കാലത്ത് മലപ്പുറം ജില്ലയിലെ വിജയശതമാനം. ആ പിന്നോക്കാവസ്ഥ പരിഹരിക്കാനും മലപ്പുറം ജില്ലയിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയാണ് ‘വിജയഭേരി’. ആവേശദായകമായ സദ്ഫലങ്ങളാണ് വിജയഭേരി മലപ്പുറത്തിന് സമ്മാനിച്ചത്. പൊതുപരീക്ഷകളില്‍ മലപ്പുറം ജില്ല മുന്നിലെത്തി. ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി. ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം അസൂയാവഹമായ രീതിയില്‍ വര്‍ദ്ധിച്ചു. ജില്ലയില്‍ നിന്ന് റാങ്ക് ജേതാക്കള്‍ പിറന്നു. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തില്‍ മലപ്പുറത്തെ കുട്ടികളുടെ അഭിമാനകരമായ നേട്ടങ്ങളെ വിദ്യാഭ്യാസ ലോകം കലവറയില്ലാതെ അഭിനന്ദിച്ചു. വിജയഭേരി പദ്ധതിയുടെ തുടക്കകാലത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരംഗമെന്ന നിലയിലുള്ള അഭിമാനം ഈ സന്ദര്‍ഭത്തില്‍ ആനുഷംഗികമായി രേഖപ്പെടുത്തുന്നു.
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം എനിക്ക് വ്യക്തിപരമായി ഏറെ അഭിമാനവും ആഹ്ലാദവും പകരുന്ന ഒന്നാണ്. പഠന ഗവേഷണങ്ങളിലൂടെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത അറിവും അനുഭവങ്ങളും, ഒരു അധ്യാപകന് എന്ന നിലയിലും വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്ന ഒരു സാമൂഹിക പ്രവര്ത്തകന് എന്ന നിലയിലും അദ്ദേഹത്തിന് ഏറെ പ്രയോജനം ചെയ്യും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ പുതിയ കാഴ്ചപ്പാടും സമീപനവും സ്വീകരിക്കാന്‍ അത് സഹായകമായിത്തീരും. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ നേട്ടം സമൂഹത്തിനാകമാനം പ്രയോജനപ്പെടുന്ന ഒന്നാണ്. മുജീബ് മാസ്റ്റര്‍ കൈവരിച്ച ഈ നേട്ടവും അംഗീകാരവും അദ്ദേഹത്തിന് വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രേരണയായി മാറട്ടെ! അതോടൊപ്പം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്തും പുതിയ ഊര്‍ജവും പ്രചോദനവുമായി മാറട്ടെ എന്നും ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
kerala
വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം
ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.
നാളെ മുതലുള്ള മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
kerala
കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
kerala
മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്കി എംഎല്‍എ
വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.

കൊല്ലത്ത് മുന്നറിയിപ്പ നല്‍കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്കി സി ആര് മഹേഷ് എംഎല്‍എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് തുറന്ന് അകത്തു കയറിയത്.
വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്‍ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്‍ അനുവാദം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.
അനിമോന്, ഭാര്യ, കൈകുഞ്ഞ് ഉള്‍പ്പടെ മൂന്ന് മക്കള്‍ ഇപ്പോള്‍ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്‍ എംഎല്‍എ തന്നെ പൂട്ടി.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF24 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി