Connect with us

kerala

വെഞ്ഞാറമൂട് ഇരട്ടക്കൊല തിരിച്ചടിക്കുന്നു; പ്രതി നജീബിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ എല്‍ഡിഎഫ് മനുഷ്യശൃംഖലയുടേത്

കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ നേതാക്കളെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. 2019 ജൂലായില്‍ ഡിവൈഎഫ്‌ഐ ഏരിയാ ജോയിന്‍ സെക്രട്ടറി സഞ്ജയനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മിഥിലാജാണ്.

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല സിപിഎമ്മിനെ തിരിച്ചടിക്കുന്നു. പുറത്തുവരുന്ന തെളിവുകള്‍ സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. പ്രതികളില്‍ ചിലരുടെ സിപിഎം ബന്ധം തെളിയിക്കുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രതികളായ സതിമോന്‍, നജീബ് എന്നിവരുടെ സിപിഎം ബന്ധമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സതിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ സിപിഎം ബന്ധത്തിന് തെളിവായി കോണ്‍ഗ്രസ് പുറത്തുവിടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയും പ്രതികള്‍ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സിപിഎം ബന്ധമുണ്ട്. എല്‍ഡിഎഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫേസ്ബുക്ക് പ്രൊഫൈലാക്കിയിരിക്കുന്നത്. കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ പാര്‍ട്ടികളിലുള്ളവര്‍ പങ്കാളികളായ കുറ്റകൃത്യം എങ്ങനെ രാഷ്ട്രീയ കൊലപാതകമാവുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഉന്നയിക്കുന്നത്.

കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ നേതാക്കളെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. 2019 ജൂലായില്‍ ഡിവൈഎഫ്‌ഐ ഏരിയാ ജോയിന്‍ സെക്രട്ടറി സഞ്ജയനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മിഥിലാജാണ്. പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരായ വധശ്രമക്കേസിലും മിഥിലാജ് ഒന്നാം പ്രതിയാണ്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പി. സംസാരിച്ചെന്നു പറയുന്ന ശബ്ദസന്ദേശത്തിന്റെ വിശദവിവരങ്ങള്‍ സൈബര്‍സെല്‍ തേടിയിട്ടുണ്ട്. കൂടാതെ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു ശേഷം പ്രതികളും സംശയിക്കുന്നവരും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും വിവിധ ഏജന്‍സികള്‍ വഴി പരിശോധിച്ചുവരുന്നു. കൊലപാതകത്തിലേക്കു നയിച്ച, വിവാദമായ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരുടെ ഫോണ്‍വിളികള്‍, ഇവരുടെ അന്തര്‍ജില്ലാ ബന്ധങ്ങള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്.

ഡി.വൈ.എഫ്.ഐ. നേതാവ് സ്റ്റേഷനിലെത്തി, സാക്ഷിപറഞ്ഞയാള്‍ക്ക് ക്ലാസെടുത്തെന്ന ആരോപണം പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. ഇതിനായി സ്റ്റേഷനിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കും. അറസ്റ്റിലായ പ്രതികളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയബന്ധമുള്ളവരുണ്ടെന്നും ഫൈസല്‍ കൊലപാതകശ്രമ കേസില്‍ ഉള്‍പ്പെടാത്തവരുണ്ടെന്നും കണ്ടെത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

രാത്രി 11-ന് കൊല്ലപ്പെട്ടവര്‍ തേമ്പാംമൂട്ടിലെത്തുമെന്ന് എങ്ങനെ സംഘത്തിനു വിവരം കിട്ടി, കൂട്ടത്തിലുള്ളവരാണോ ഒറ്റുകൊടുത്തത്, അതോ ഇവരുടെ നീക്കങ്ങള്‍ കൊലയാളികള്‍ നിരീക്ഷിച്ചിരുന്നോ എന്നെല്ലാമുള്ള വിവരങ്ങള്‍ ഫോണ്‍വിളികളുടെ രേഖകളില്‍നിന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

അന്വേഷണോദ്യോഗസ്ഥന്മാരെപ്പറ്റി വിവിധ കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പോലീസ് പറയുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending