Connect with us

kerala

തുടർച്ചയായി 24 വർഷം റമദാൻ വ്രതം പൂർത്തീകരിച്ച സന്തോഷത്തിലാണ് കണ്ണൂർ സ്വദേശി വെങ്ങര ശശി

Published

on

36വർഷങ്ങൾക് മുമ്പ് കടൽ കടന്നു പ്രവാസ ജീവിതം തുടങ്ങിയ ശശി വെങ്ങര 24വർഷം മുമ്പാണ് റമദാൻ വ്രതo എടുക്കൽ തുടങ്ങിയത്. വ്രതം എടുക്കുന്നതോടൊപ്പം നോമ്പ് തുറക്കാൻ കൂടെ താമസിക്കുന്ന ആളുകൾക്കു വിഭവങ്ങൾ ഒരൂക്കുന്നതും പുലർച്ചെക്ക് അത്തായം കഴിക്കാൻ ഭക്ഷണം പാകം ചെയ്തു മറ്റുളവരെ ഏഴുന്നേൽപിക്കുകയും ചെയ്യുന്നതും ശശിയാണ്. ക്യസ്ത്യൻ മതപരമായ ഈസ്റ്റർ നോമ്പും 9 വർഷമായി തുടർച്ചയായി എടുക്കുന്നുണ്ട്. വർഷങ്ങൾക് മുമ്പ് തുടങ്ങിയ വിഷു ആഘോഷം നടത്തി ശ്രദ്ധി നേടിയിരുന്നു.

ഫ്രണ്ട്സ് ഓഫ് വെങ്ങരയുടെ ദീർഘ കാലം പ്രസിഡന്റ്‌ ആയി പൊതു രംഗത്ത് സാമൂഹ്യ പ്രവർത്തങ്ങൾക് നേത്യത്വo വഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം .34 വർഷമായി ദുബൈ പ്രോട്ടോകോൾ ഡിപാർട്മെന്റിൽ ജോലി ചെയ്തു വരികയാണ് .ഈദ് അവധിക്ക് നാട്ടിലെത്തിയപ്പോൾ അവസാന നോമ്പ് കുടുo ബത്തോടൊപ്പം തുറക്കാൻ കഴിഞ്ഞതിലും ചെറിയ പെരുന്നാൾ നാട്ടുകാരോടൊപ്പവും ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലുമാണ് ശശി.റമദാൻ നോമ്പ് എടുക്കുമ്പോൾ മനസ്സിനും ശരീരത്തിനും സമാധാനവും സന്തോഷവും നൽകുന്നു എന്ന് ശശി വെങ്ങര പറഞ്ഞു..

kerala

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു

പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്

Published

on

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കോട്ടയം പേരൂര്‍ കണ്ണമ്പുര കടവിലാണ് സംഭവം നടന്നത്. മൂവരും സ്‌കൂട്ടിയില്‍ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അഡ്വ. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണ കാരണം വ്യക്തമല്ല.

Continue Reading

kerala

അതിരപ്പിള്ളിയിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി

Published

on

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി.

രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ആനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇവര്‍ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു

ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി

Published

on

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. മരത്തില്‍ കെട്ടിയിട്ട് കേബിള്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കുട്ടിയുടെ കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളുണ്ട്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടര്‍ന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം. പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending