Connect with us

Video Stories

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്

Published

on

വെള്ളിത്തെളിച്ചം/ എ എ വഹാബ്

ഖുര്‍ആനിലെ എണ്‍പത്തിരണ്ടാം അധ്യായമായ ‘അല്‍ ഇന്‍ഫിത്വാര്‍’ അവതരണ ക്രമമനുസരിച്ച് എണ്‍പത്തി രണ്ടാമതായാണ് മക്കയില്‍ അവതരിച്ചത്. നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലും ചെറുതും വലുതുമായ ധാരാളം വിനാശകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രപഞ്ച ചരിത്രത്തിലെ സര്‍വനാശകാരിയായ ഭീകര സംഭവം ഇനി വരാനിരിക്കുന്നതേയുള്ളൂ. പ്രപഞ്ചത്തെ അപ്പാടെ തകര്‍ത്ത് ഇല്ലാതാക്കി കളയുന്ന അതിഭീകരമായ ആ സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ ഏറെ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഓരോ പരാമര്‍ശത്തിലും വ്യത്യസ്തവും വ്യതിരിക്തവുമായ ശൈലിയും സന്ദേശവും കൊണ്ട് മനുഷ്യ ഹൃദയത്തെ പിടിച്ചുകുലുക്കുന്നുണ്ട്. ആ ഗണത്തില്‍പെട്ട ഒരു അധ്യായമാണ് അല്‍ ഇന്‍ഫിത്വാര്‍. പത്തൊമ്പത് സൂക്തങ്ങളുള്ള ചെറിയൊരു അധ്യായം. പക്ഷേ ജീവിതത്തിന്റെ ഗഹനതകളിലേക്ക് ഏറെ ആഴത്തിലിറങ്ങി സംസ്‌കരണത്തിന് പ്രേരിപ്പിക്കുന്ന ശകാര സ്പര്‍ശവും ഭീഷണിയും പ്രശാന്തതയുമൊക്കെ അതിലടങ്ങിയിരിക്കുന്നു.

ഭൗതിക ജീവിത ലഹരിയില്‍ പരലോക ജീവിതത്തെ അലസമായി അവഗണിക്കുന്ന മാനസങ്ങളെ പിടിച്ചു കെട്ടി പ്രഹരിക്കും പോലെയാണ് അധ്യായം ആരംഭിക്കുന്നത്. ഇന്ന് മനോഹരമായി വിതാനിക്കപ്പെട്ടു കാണപ്പെടുന്ന ആകാശത്തെ ചൂണ്ടി, ഉപരിമണ്ഡലം പൊട്ടിപ്പിളരുമ്പോള്‍ താരകങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍ ആഴികള്‍ ഇളക്കി മറിക്കപ്പെടുമ്പോള്‍ കുഴിമാടങ്ങള്‍ കുത്തിതുറക്കപ്പെടുമ്പോള്‍ ഓരോ ആത്മാവും അത് ചെയ്തതും ചെയ്യാതിരുന്നതുമെല്ലാം തിരിച്ചറിയും. മനുഷ്യമനസ്സില്‍ തുളച്ചുകയറുന്ന ഒരു ചോദ്യമാണ് തുടര്‍ന്നുവരുന്നത്. ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചതെന്താണ് മനുഷ്യാ? എന്നാണ് ചോദ്യം. മാന്യതയുള്ള ആരും ചൂളിപ്പോകുന്ന ചോദ്യം. ഗുണദോഷ ഭാഷയില്‍ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ചാലോചിക്കാന്‍ മനുഷ്യനോട് രണ്ട് വര്‍ത്തമാനം. അവനാണല്ലോ നിന്നെ സൃഷ്ടിക്കുകയും ശരിയാക്കിയെടുക്കുകയും ചെയ്തവന്‍. ഏതുവിധം അവന്‍ ഉദ്ദേശിച്ചുവോ ആ വിധം നിന്നെ വാര്‍ത്തെടുത്തവന്‍. എന്താണ് മനുഷ്യന് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പിന്നീടു വരുന്ന വാചകം.

പരലോക വിധിയുടെ നിഷേധം; അതാണ് യഥാര്‍ത്ഥ രോഗം. തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്. ആദരണീയരായ എഴുത്തുകാര്‍. നിങ്ങളുടെ ചെയ്തികളൊക്കെ കൃത്യമായി അറിയുന്നവര്‍. നാളെയുടെ വിചാരണക്കായി നിങ്ങളുടെ ചെയ്തികളെല്ലാം അവര്‍ രേഖപ്പെടുത്തിവെക്കുമെന്ന വ്യംഗമായ താക്കീതോടെയാണ് ആ വാചകം കടന്നുപോകുന്നത്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഖുര്‍ആനില്‍ വേറെയും പരാമര്‍ശങ്ങളുണ്ട്. രേഖപ്പെടുത്താന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന ഒരു നിരീക്ഷകന്റെ സാന്നിധ്യമില്ലാതെ മനുഷ്യന് ഒരു വാക്കുപോലും ഉച്ചരിക്കാനാവില്ല. (50:17,18). തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയ വികാരങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് (17:36) അന്ന് വിചാരണ കഴിഞ്ഞാല്‍ പുണ്യവാന്മാര്‍ സുഖസമൃദ്ധമായ ജീവിതത്തിലായിരിക്കും എന്ന് സത്യവിശ്വാസിക്ക് ശുഭവാര്‍ത്ത നല്‍കുന്നു, ഒപ്പം തന്നെ പാപികളുടെ സങ്കേതം കൊടും നരകമായിരിക്കും എന്ന താക്കീത് ആവര്‍ത്തിക്കുന്നുമുണ്ട്. വിധിദിനത്തില്‍ അവരതില്‍ കടന്നു കത്തിയെരിയേണ്ടിവരും. ഓടി മറയാന്‍ ഒരു വഴിയുമുണ്ടാവില്ല. വിധിയുടെ ദിനം എന്താണെന്ന് നിനക്കറിയുമോ? എന്ന് ആവര്‍ത്തിച്ചു ചോദിക്കുകയും ഒരാളിനും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും ചെയ്തു കൊടുക്കാനാവാത്ത ദിനമാണെന്നും അന്ന് സര്‍വാധികാരങ്ങളും അല്ലാഹുവിന് മാത്രമായിരിക്കും എന്ന മറുപടിയും നല്‍കിക്കൊണ്ടാണ് ഈ അധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്.

അന്ത്യദിനത്തിന്റെ കൊടുംഭീകര ദൃശ്യങ്ങളും തുടര്‍ന്നുവരുന്ന വിചാരണ സംഭവങ്ങളും ഓരോരുത്തരും നേരില്‍ കാണുന്ന പ്രതീതിയാണ് ഈ സൂറ പാരായണം ചെയ്യുമ്പോള്‍ അനുവാചകന് അനുഭവപ്പെടുക. ഇക്കാര്യത്തെക്കുറിച്ച് പ്രവാചകനില്‍ നിന്ന് ഒരു ഹദീസ് അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് അഹ്മദ്, തുര്‍മുദി തുടങ്ങിയ നിരവധി പേര്‍ നിവേദനം ചെയ്യുന്നു. റസൂല്‍ (സ) പറഞ്ഞു: അന്ത്യനാളിനെ നേരില്‍ കാണും വണ്ണം കാണാന്‍ ആഗ്രഹമുള്ളവര്‍ അത്തക്‌വീര്‍, അല്‍ ഇന്‍ഫിത്വാര്‍, അല്‍ ഇന്‍ഷിഖാഖ് എന്നീ അധ്യായങ്ങള്‍ പാരായണം ചെയ്തു കൊള്ളട്ടെ’ ആ ദിനത്തിലെ ആപത്തില്‍ പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കാനാണ് ഖുര്‍ആന്‍ ഇവിടെ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്. അതിനാവശ്യമായ ഏറ്റവും നല്ല മനശ്ശാസ്ത്ര പാഠമാണ് ‘തീര്‍ച്ചയായും നിങ്ങളുടെമേല്‍ ചില നിരീക്ഷകരുണ്ട്’ എന്ന യാഥാര്‍ത്ഥ്യത്തിന്റെ വെളിപ്പെടുത്തല്‍. നാം ഒരു പണി ചെയ്യുമ്പോള്‍ നമ്മെ നിരീക്ഷിക്കാന്‍ ഒരാളുണ്ടെന്ന ബോധം പണി ഭംഗിയായും കൃത്യമായും ലക്ഷ്യം വെച്ച രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ നാം ജാഗരൂഗരായിരിക്കും. മനസ്സിന്റെ പ്രകൃതം അതാണ്. നിത്യജീവിതത്തില്‍ നാമെല്ലാം അതനുഭവിക്കുന്നതാണ്. പക്ഷേ, അതിന്റെ സ്വാധീനത്തെക്കുറിച്ച് ആരും അത്ര ഗൗരവമായി ചിന്തിക്കാറില്ല. പ്രവര്‍ത്തനങ്ങളുടെ ഭൗതിക പ്രകടനം മാത്രമേ മനുഷ്യ നിരീക്ഷകര്‍ക്ക് നിരീക്ഷിക്കാനാവൂ. എന്നാലും ജാഗ്രതയുണ്ടാവും. പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ മനോവികാരങ്ങളും സൂക്ഷ്മമായി അറിയുന്ന നിരീക്ഷകരാണ് നമ്മുടെ മേലുള്ളത് എന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവമേറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ബോധം മനുഷ്യമനസ്സില്‍ സദാ സജീവമായാല്‍ അത് ആത്മസംസ്‌കരണത്തിനും സല്‍കര്‍മ്മങ്ങള്‍ക്കും നിതാന്ത പ്രചോദനമായിരിക്കും. നമുക്ക് നന്നാവാനും ഇതാണ് മാര്‍ഗം. മനസ്സുകളെ സ്വാധീനിച്ച് നന്മയിലേക്ക് നയിക്കാനുള്ള ഖുര്‍ആന്റെ അത്ഭുതാവഹമായ കഴിവ് അതിനോട് ആത്മാര്‍ത്ഥമായി അടുക്കുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായിക്കൊണ്ടേയിരിക്കും.

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

Trending