Connect with us

Video Stories

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി പുണ്യമാസത്തിലെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന്

കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കുമ്പോള്‍ ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.

Published

on

കെ.ബി.എ. കരീം

അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കുമ്പോള്‍ ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്ന് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ ലഭിച്ച അനുമതി പുണ്യ മാസത്തിലെ പ്രാര്‍ത്ഥനയുടെ ശക്തി മൂലമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. 12 വര്‍ഷം ജയിലിലും എട്ടുവര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ വിചാരണ തടവുകാരനെ വരവേല്‍ക്കാന്‍ ഈ ഉമ്മയ്ക്കും മക്കള്‍ക്കൊപ്പം നാടും തയ്യാറെടുക്കുകയാണ്.
കാല്‍ നൂറ്റാണ്ട് മുമ്പ് അബ്ദുല്‍ നാസര്‍ മഅഅ്ദനിയെ ജയിലിലടച്ചപ്പോള്‍ മുതല്‍ ജീവിതം തിരിച്ചു പിടിക്കാന്‍ നിയമപരമായും അല്ലാതെയും സുഫിയാ മഅ്ദനിയും മക്കളും മുന്നിട്ടിറങ്ങുകയായിരുന്നു. 1993-ലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി സൂഫിയയെ വിവാഹം കഴിക്കുന്നത്. 1998-ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് ഭര്‍ത്താവിനെ ജയിലിലടച്ചപ്പോള്‍ മുതല്‍ തുടങ്ങിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ വിജയത്തിലെത്തിനില്‍ക്കുന്നത്. പറക്കമുറ്റാത്ത രണ്ടു മക്കളെയും മാറോട് ചേര്‍ത്താണ് നിയമ പോരാട്ടത്തിന് സൂഫിയ തുടക്കം കുറിച്ചത്.

കടുത്ത സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുമ്പോഴും മക്കളായ ഉമര്‍ മുക്താറിനും സലാഹുദ്ദീന്‍ അയ്യൂബിക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സൂഫിയക്ക്് കഴിഞ്ഞു. ഈയിടെയാണ് അയ്യൂബി നിയമ ബിരുദം നേടി പിതാവിന്റെ മോചനത്തിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ കളമശേരി ബസ് കത്തിക്കല്‍ കേസിലും സൂഫിയ പ്രതി ചേര്‍ക്കപ്പെട്ടു. ഈ കേസില്‍ അഞ്ചുദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ സൂഫിയയെ കാത്തിരുന്നത് ബാംഗ്ലൂര്‍ സ്‌ഫോടനം കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയായിരുന്നു. ഒമ്പതര വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷമാണ് കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വെറുതെ വിട്ടത്.
ജയില്‍ വാസത്തിനും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും അറുതി വന്നെന്നും പുതിയൊരു ജീവിതം ആരംഭിക്കാമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് ബാംഗ്ലൂര്‍ സ്‌ഫോടനം കേസില്‍ മഅ്ദനി വീണ്ടും അറസ്റ്റിലാകുന്നത്. അവിടെ മറ്റൊരു നിയമ യുദ്ധത്തിന് സൂഫിയ തുടക്കം കുറിക്കുകയായിരുന്നു.

മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു സൂഫിയുടെ പ്രഥമ ലക്ഷ്യം. 2014-ല്‍ മഅ്ദനിക്ക് സുപ്രീംകോടതി ചികിത്സക്കായി ഉപാധികളുടെ ജാമ്യം അനുവദിച്ചു. കോടതിയില്‍ പിതാവിന്റെ ശബ്ദമാകുമെന്നും നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അബ്ദുനാസര്‍ മഅ്ദനിയുടെ മകന്‍ അഡ്വ.സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ചെയ്ത ശേഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 19-നാണ് ലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തത്. മഅ്ദനിയുടെ മോചനത്തിന് കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് താനണിഞ്ഞിട്ടുള്ള വക്കീല്‍ കുപ്പായമെന്ന് സലാഹുദ്ദീന്‍ അയ്യൂബി വ്യക്തമാക്കിയിരുന്നു. മൂന്നുമാസത്തേക്കാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്നാണ് മഅ്ദനിയുടെ കുടുംബം പറയുന്നത്.കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി 9 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനി 13 വര്‍ഷമായി കര്‍ണാടകയില്‍ സമാന അവസ്ഥയില്‍ കഴിയുകയായിരുന്നു. കാല്‍നൂറ്റാണ്ടില്‍ അധികം വരുന്ന ഈ കാലഘട്ടങ്ങളില്‍ എല്ലാം സൂഫിയ മഅ്ദനി സഹിച്ചും ക്ഷമിച്ചും നിയമ പോരാട്ടവുമായി മുന്നോട്ടു പോവുകയായിരുന്നു. മഅ്ദനിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ച് മനസ്സിലാക്കി സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ വേണ്ട ശ്രമങ്ങളാണ് സൂഫിയ മഅ്ദനി ഏറ്റവും ഒടുവില്‍ നടത്തിയത്. ഈ ശ്രമം വിജയം കാണുകയും സുപ്രീം കോടതി മഅ്ദനിയോടും ഒപ്പം സൂഫിയയോടും കരുണ കാണിക്കുകയമമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending