Connect with us

Culture

പുനരധിവാസം നിലച്ചു; വയനാട്ടില്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരവുമായി ആദിവാസികള്‍

Published

on

കല്‍പ്പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ വിതരണം ചെയ്ത് നടപ്പിലാക്കിത്തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളിലെ പുരധിവാസപദ്ധതി ഇടതുസര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ വയനാട്ടില്‍ ആദിവാസികള്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍പെട്ട കാക്കത്തോട്, ചാടകപ്പുര പണിയ കോളനിവാസികളിലെ 54 കുടുംബങ്ങള്‍ സമീപത്തെ വനത്തില്‍ കയറി കുടില്‍കെട്ടി. സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ കാക്കത്തോടിലെ 32 കുടുംബങ്ങളും ചാടകപ്പുരയിലെ 22 കുടുംബങ്ങളുമാണ് വനഭൂമിയില്‍ കുടില്‍കെട്ടിയത്. ഇതോടെ ജില്ലയില്‍ വീണ്ടുമൊരു മുത്തങ്ങ മോഡല്‍ സമരമെന്ന ആശങ്ക വര്‍ധിച്ചിരിക്കയാണ്. 2003 ജനുവരി മൂന്നിന് ആരംഭിച്ച ഒന്നാം മുത്തങ്ങ സമരത്തില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പൊലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും ജോഗി എന്ന ആദിവാസിയുവാവും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അതിനിടെ വനഭൂമി കയ്യേറിയെന്ന് കാണിച്ച് 80 പേര്‍ക്കെതിരെ കേസെടുത്ത വനംവകുപ്പ് നടപടി വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്ന ആരോപണവുമുയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് 300 ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതിയും പാതിയില്‍ വെച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ് മറ്റുമാര്‍ഗമില്ലാതെ വനഭൂമി കയ്യേറിയതെന്നാണ് ആദിവാസികളുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഈ കോളനികളിലെ കുടുംബങ്ങള്‍ വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ് കുടില്‍കെട്ടിയത്. പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് രേഖമൂലം ഉറപ്പുലഭിക്കാതെ വനത്തില്‍ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്. പുരധിവാസം സംബന്ധിച്ച് തുടര്‍നടപടികളുണ്ടാവാത്തതോടെയാണ് കനത്ത മഴയിലും വന്യജീവികളുടെ ഭീഷണിക്കിടിയിലും ആദിവാസികള്‍ വനത്തില്‍ കുടില്‍കെട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് കാക്കത്തോട് കോളനിക്കാര്‍.

കാലപ്പഴക്കത്താല്‍ എപ്പോള്‍വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇവരുടെ വീടുകളും. കടുവ, കാട്ടാന തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് പതിവാണ്. സമരം ശക്തമായതോടെ സ്ഥലം സന്ദര്‍ശിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ 22ന് വിഷയം കലക്ടറുമായി ചര്‍ച്ച നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുറപ്പും നല്‍കാന്‍ തയ്യാറായില്ല. വയനാട് ജില്ലയിലെ വികസനപദ്ധതികളിലെന്ന പോലെ ആദിവാസി പുനരധിവാസ പദ്ധതിയിലും സര്‍ക്കാര്‍ തുടര്‍ന്ന നിസംഗതയാണ് പുതിയസമരത്തിലേക്ക് ആദിവാസികളെ തള്ളിവിട്ടതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 17.8 കോടി രൂപ കൈമാറുകയും 7.4 കോടി രൂപകൂടി അനുവദിക്കുകയും ചെയ്തിരുന്നു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയിട്ടുള്ള 447 ആദിവാസികളില്‍ 300 പേര്‍ക്ക്് ഒരേക്കര്‍ ഭൂമി വീതം നല്‍കാനും ഇവര്‍ക്ക് വീട് വെക്കാന്‍ 2.5 ലക്ഷം രൂപ വീതമുള്ള ധനസഹായം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായി. വിവിധ പദ്ധതികളിലൂടെ അന്നത്തെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന ആദ്യ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തെ 9989 ഭൂരഹിത ആദിവാസികള്‍ക്ക് 13,662.377 ഏക്കര്‍ ഭൂമിയാണ് ലഭ്യമാക്കിയത്. വയനാട് ജില്ലയില്‍ 282 കുടുംബങ്ങള്‍ക്കായി 216.88 ഏക്കര്‍ ഭൂമി ഇങ്ങനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാര്‍ ആദിവാസി പുനരധിവാസ പദ്ധതികളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരവും ഫണ്ടുമുണ്ടായിട്ടും പല പദ്ധതികളും ഫയലില്‍ തന്നെ കിടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആദിവാസികള്‍ വീണ്ടും കുടില്‍കെട്ടിസമരത്തിനിറങ്ങിയത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കണ്ണില്ലാ ക്രൂരത; മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുന്നു

ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു

Published

on

ഇസ്രാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇസ്രാഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുകയാണെന്നാണ് വീഡിയോ പങ്കുവെച്ചവര്‍ വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിരവധി മൃതദേഹങ്ങള്‍ ആകാശത്തേക്ക് ഉയരുകയും അവ നിര്‍ജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നു. വീഡിയോകള്‍ ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു.

നിങ്ങള്‍ അടുത്തേക്ക് നോക്കുന്തോറും ആളുകള്‍ വായുവിലൂടെ പറക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയും. ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലേക്കെത്തി’ -എന്നായിരുന്നു ഗസ്സ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് എക്സില്‍ വീഡിയോ പങ്കിട്ടുകൊണ്ടെഴുതിയത്.

കഴിഞ്ഞ ദിവസം, ഗസ്സയിലെ സ്‌കൂളിന് മുകളില്‍ ഇസ്രാഈല്‍ ബോംബിട്ടിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

Continue Reading

kerala

ജബല്‍പൂരിന് പുറമെ ഒഡീഷയിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം; മലയാളി വൈദികനടക്കം പരിക്കേറ്റു

ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.

Published

on

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.

ഒഡീഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് നേരെയാണ് ആക്രമണമുണ്ടായത്. ഒഡീഷയിലെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ക്രൂര മർദനം. പള്ളിയിൽ നിന്ന് പണം അപഹരിച്ചുവെന്നും സഹവികാരിക്ക് ഗുരുതര പരിക്കേറ്റതായും ജോഷി ജോർജ് പറയുന്നു. മാർച്ച് 22ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സമീപത്ത് കഞ്ചാവ് പരിശോധനക്ക് എത്തിയ പൊലീസ് ഇടവകയിലേക്ക് കയറി വന്ന് പള്ളിയിലെ പെൺകുട്ടികളെ പൊലീസ് അടിക്കാൻ തുടങ്ങിയപ്പോഴാണ് ഫാ. ജോഷി ജോർജും സഹവികാരിയും പൊലീസിന്റെ അടുത്തേക്ക് ചെന്നത്.

പരിചയപ്പെടുത്തിയതിന് പിന്നാലെ പൊലീസ് ഇവരെ മർദിക്കുകയായിരുന്നു. അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മർദനം തുടരുകയായിരുന്നുവെന്നും ഫാ. ജോഷി ജോർജ് പറയുന്നു. മർദനം സംബന്ധിച്ച് ഇരുവരും നിയമനടപടികളിലേക്ക് നീങ്ങിയിട്ടില്ല.

Continue Reading

Film

ബേസിൽ ജോസഫിന്റെ ‘മരണമാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിൽ

Published

on

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി സിനിമകൾ ഉറപ്പ് നൽകുന്ന നായകനായ ബേസിലിന്റെ ‘മരണമാസ്സ്’ ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകപ്രവചനം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്.

ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെൻസും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെൻസ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു.

വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചു കയറുന്ന ബേസിൽ ജോസഫ് മലയാളത്തിലെ ഏറ്റവും വിപണനമൂല്യമുളള നായകന്‍മാരില്‍ ഒരാളായി ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിൽ, പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിപ്പോൾ കോളിവുഡ് എൻട്രി നടത്തിയിരിക്കുയാണ്. പൊന്മാൻ, ഗുരുവായൂരമ്പലനടയിൽ, സൂക്ഷ്മദർശിനി, ജയ ജയ ജയ ജയ ഹേ, നുണക്കുഴി, ഫാലിമി , ജാൻ ഇ മാൻ തുടങ്ങിയ ബേസിൽ ജോസഫ് അഭിനയിച്ച സിനിമകൾ ഹിറ്റായിരുന്നു. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് നായകനിരയിലേക്കുയർന്നപ്പോൾ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച ബേസിലിന്റെ മറ്റു സിനിമകൾ പോലെ തന്നെ മരണമാസും ഹിറ്റാകും എന്ന വിശ്വാസമാണ് ബേസിൽ എന്ന നടൻ പ്രേക്ഷകർക്ക് നൽകുന്ന മിനിമം ഗ്യാരന്റി.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending