Connect with us

News

ബാഡ്മിൻറണിലും വട്ടപുജ്യം

ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു.

Published

on

പാരീസ്: ബാഡ് മിൻറണിലും ഇന്ത്യക്ക് വട്ടപ്പുജ്യം. ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു. സ്ക്കോർ 13-21,21-16,21-11. ആദ്യഗെയിം ലക്ഷ്യ അനായാസം നേടിയെങ്കിലും പിന്നിട് മലേഷ്യക്കാരൻറെ ഊഴമായിരുന്നു. ആദ്യ ഗെയിമിൽ കേവലം 20 മിനുട്ടിൽ മലേഷ്യൻ പ്രതിയോഗി തലതാഴ്ത്തി. ലാ ഷെപ്പേൽ സ്റ്റേഡിയത്തിൽ മൽസരം ആസ്വദിക്കാൻ നിറഞ്ഞ കാണികളായിരുന്നു.

ദേശീയ പതാകയുമായി നിരവധി ഇന്ത്യക്കാർ. മലേഷ്യക്കാരും എണ്ണത്തിൽ കുറവായിരുന്നില്ല. ലി സി ജയിലുടെ അവർ മെഡൽ തന്നെ സ്വപ്നം കണ്ടു. എന്നാൽ മലേഷ്യൻ താരം ഡ്രോപ്പ് ഷോട്ട് തന്ത്രങ്ങളുമായി തുടക്കത്തിൽ തന്നെ നടത്തിയ ശ്രമങ്ങൾക്ക് അതേ നാണയത്തിൽ തന്നെയായിരുന്നു ലക്ഷ്യയുടെ മറുപടി. ലോംഗ് റാലികൾക്ക് ശ്രമിച്ചില്ല.21-13 ന് സ്വന്തമാക്കിയ ആദ്യ ഗെയിമിൽ രണ്ട് സ്മാഷ് ഷോട്ട് മാത്രം.

ലി ജിയാവട്ടെ ഡ്രോപ്പ് ഷോട്ടുകൾക്ക് പിറകെ തന്നെയായിരുന്നു. സെമിയിൽ വിക്ടർ അക്സലിന് മുന്നിൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യാസെൻ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാം ഗെയിമിലും ലക്ഷ്യ തന്നെയാണ് മികവ് കാട്ടിയതെങ്കിലും ഒരു ഘട്ടത്തിൽ സ്ക്കോർ 8-8 ലെത്തി. പിന്നെ മലേഷ്യൻ താരം ഡ്രോപ് ശൈലി വിട്ട് ആക്രമിക്കുന്നത് കണ്ടു. 12-8 എന്ന സ്ക്കോറിൽ ലീ ലീഡ് നേടി. എന്നാൽ മിന്നും ഷോട്ടുകളിലൂടെ തിരികെ വന്ന ലക്ഷ്യ 14- 16 ലെത്തി. എന്നാൽ 21-16 ൽ ഗെയിം ലീ സ്വന്തമാക്കിയപ്പോൾ മലേഷ്യൻ പതാകകൾ ഉയർന്നു. നിർണായകമായ അവസാന ഗെയിമിൽ രണ്ട് കിടിലൻ സ്മാഷുകളിലുടെ ലീ 2-0 ലീഡ് നേടി. വലത് കൈയിലെ പരുക്കിന് ലക്ഷ്യ ചികിൽസ തേടി.

9-2 എന്ന വലിയ ലീഡിലായി മലേഷ്യൻ താരം. തകർപ്പൻ പ്രകടനമായിരുന്നു ലക്ഷ്യക്കെതിരെ ഇതിനകം ഒരു വിജയം സ്വന്തം ബെൽറ്റിലുള്ള ലീ ഈ ഘട്ടത്തിൽ നടത്തിയത്. തുടർച്ചയായി മൂന്ന് പോയിൻറുകൾ നേടി ലക്ഷ്യ മത്സരം ഏകപക്ഷിയമാക്കാൻ അനുവദിച്ചില്ല. വീണ്ടും ഇന്ത്യൻ പതാകകൾ. ഇടവേളയിൽ 11-6 എന്ന നിലയിൽ മലേഷ്യൻ ആധിപത്യം.

ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഈ തോൽവി. വലിയ സംഘമാണ് ബാഡ്മിൻറണിനെ പ്രതിനിധികരിച്ച് എത്തിയിരുന്നത്. റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോവിൽ വെങ്കലവും നേടിയ പി.വി സിന്ധു പരുക്കിൽ നിരാശപ്പെടുത്തിയപ്പോൾ പുരുഷ ഡബിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സ്വാതിക്-ചിരാഗ് സഖ്യം പ്രി ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു. ലോക ഡബിൾസ് റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യൻ സഖ്യം.

സിംഗിൾസിൽ പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച്.എസ് പ്രണോയി ലക്ഷ്യാസെന്നിന്നോടാണ് പ്രി ക്വാർട്ടറിൽ തോറ്റത്. മൂന്നാം സ്ഥാന നിർണയ പോരാട്ടത്തിൽ ലക്ഷ്യയും തോറ്റതോടെ മെഡലുകളില്ലാത്ത ബാഡ്മിൻറൺ ഒളിംപിക്സ്. ലണ്ടനിൽ ( 2012) സൈന നെഹ്വാൾ വെങ്കലം നേടിയപ്പോൾ റിയോ (2016),ടോക്കിയോ (2020) എന്നിവിടങ്ങളിൽ സിന്ധു മെഡൽ നേടിയിരുന്നു.

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending