Connect with us

kerala

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീരനായ സ്വാതന്ത്ര്യ സമരസേനാനി: എം.ജി.എസ്

ചോര ചിന്തിയ സമരത്തിലൂടെയാണ് കുറച്ചു കാലത്തേക്കാണെങ്കിലും ബ്രിട്ടീഷുകാരെ മലബാറില്‍നിന്ന് മാറ്റി നിര്‍ത്തി വാരിയംകുന്നത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സര്‍ക്കാര്‍ നാടു ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു

Published

on

 

കോഴിക്കോട്: വീരനായ സ്വാതന്ത്ര്യ സമര സേനാനിയായിട്ടാണ് ചരിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്നതെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. ചോര ചിന്തിയ സമരത്തിലൂടെയാണ് കുറച്ചു കാലത്തേക്കാണെങ്കിലും ബ്രിട്ടീഷുകാരെ മലബാറില്‍നിന്ന് മാറ്റി നിര്‍ത്തി വാരിയംകുന്നത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സര്‍ക്കാര്‍ നാടു ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഷെരീഫ് സാഗര്‍ എഴുതി ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ജി.എസ്. ഈ കൃതിയില്‍ മലബാര്‍ സമരവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളെയും വസ്തുതകളെയും സമഗ്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതേപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.

കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി വസ്തുനിഷ്ഠമായ ചരിത്ര രചനയാണ് ഷെരീഫ് സാഗര്‍ നിര്‍വ്വഹിച്ചതെന്ന് ഒലിവ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. സ്വാതന്ത്ര്യ പോരാളികളുടെ ഡയരക്ടറിയില്‍ വാരിയംകുന്നത്തിനെ ഉള്‍പ്പെടുത്തിയ ശേഷം പിന്നീട് വിവരങ്ങള്‍ മായ്ച്ചു കളഞ്ഞ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം ഹീനമായി. മായ്ച്ചു കളയാന്‍ ശ്രമിക്കുംതോറും ചരിത്രത്തില്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞു വരുന്ന പേരാണ് കുഞ്ഞഹമ്മദ് ഹാജി. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനാര്‍ഹമായ പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥകാരന്‍ ഷെരീഫ് സാഗര്‍, ഷഹനാസ് എം.എ, കെ. സന്ദീപ്, ബിനീഷ് കെ. പുരക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending