Connect with us

kerala

റയിൽവേ കേരളത്തിലെ 13 ശതമാനം ആളുകളെ അപമാനിക്കുന്നു: രണ്ടത്താണി

162 വർഷങ്ങൾക്ക്‌ മുമ്പ്‌ (1861 മാർച്ച്‌ 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത്‌ തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Published

on

മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌ പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറുമെന്ന് മുസ്ലിം ലീഗ് നേതാവ് അബ്‌ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.162 വർഷങ്ങൾക്ക്‌ മുമ്പ്‌ (1861 മാർച്ച്‌ 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത്‌ തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണ്ണരൂപം:

വന്ദേഭാരത്‌ എക്സ്‌ പ്രസ്സിനു തിരൂരിൽ സ്റ്റോപ്പില്ലത്രേ…
കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂരിലായിരുന്നു.
162 വർഷങ്ങൾക്ക്‌ മുമ്പ്‌ (1861 മാർച്ച്‌ 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത്‌ തികഞ്ഞ അനീതിയാണു.
45 ലക്ഷത്തിൽ പരം ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷൻ കൂടിയായ തിരൂർ അന്തർ ദേശീയ നിലവാരത്തിലേക്കുയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച എ ക്ലാസ്‌ റയിൽവേ സ്റ്റേഷൻ ഗണത്തിലുള്ള ആദർശിൽ ഉൾപ്പെട്ടത്‌ കൂടിയാണു.
വരുമാനത്തിന്റെ കാര്യത്തിലും തിരൂർ മുൻ നിരയിലാണു.
തിരൂർ മലയാളം സർവ്വകലാശാല,കോഴി ക്കോട്‌ സർവ്വകലാശാല,അലീഗഡ്‌ യൂണിവേഴ്‌ സിറ്റി മലപ്പുറം കേമ്പസ്‌,
മഞ്ചേരി മെഡിക്കൽ കോളേജ്‌, പെരിന്തൽമണ്ണ മെഡിക്കൽ കോളേജ്‌,
കോട്ടക്കൽ ആയുർവേദ കോളേജ്‌,
തുടങ്ങിയ ഒട്ടനേകം വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കും
കാടാമ്പുഴ ഭഗവതി ക്ഷേത്രം,ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം,തിരുനാവായ നവാ മുകുന്ദ ക്ഷേത്രം,അങ്ങാടിപ്പുറം തളി ശിവക്ഷേത്രം,
മമ്പുറം മഖാം മസ്‌ ജിദ്‌,പുത്തൻ പള്ളി മഖാം, പൊന്നാനി മഖ്ദൂം പള്ളി, വെളിയങ്കോട്‌ ഉമർ ഖാസി മസ്ജിദ്‌ മുതൽ ഒട്ടനേകം ദേവാലയങ്ങളി ലേക്കും പോകാൻ ഈ സ്റ്റേഷനെയാണു ആശ്രയിക്കുന്നത്‌.
ലോക പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാലയും പ്രശസ്തമായ ഒട്ടേറെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ജില്ലയിലുണ്ട്‌.
നിരന്തരമായി തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എയർ പോർട്ട്‌ വഴി യാത്ര ചെയ്യുന്ന പ്രവാസി യാത്രക്കാരുടെ ആശ്രയവും ഈ റെയിൽവേ സ്റ്റേഷനാണു.
പ്രശസ്തമായ തിരൂർ ഫോറിൻ മാർക്കറ്റ്‌ അടക്കമുള്ള ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ട്രെയിൻ മാർഗ്ഗ മെത്തുന്നവരുടെ ആശ്രയവും തിരൂർ സ്റ്റേഷനാണു.
മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌ പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറും.
യഥാസമയം ഈ കാര്യം ശ്രദ്ധയിൽ പെടുത്തി കേന്ദ്ര റയിൽവേ മന്ത്രിയുമായി യുമായി ഇടപെട്ട്‌ ശ്രീ ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ എം പി ശക്തമായ ശ്രമങ്ങൾ നടത്തുകയാണു. ജില്ലയിലെ എം പി മാരുടേയും എം എൽ എ മാരുടേയും നേതൃത്വത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക്‌ തയ്യാറെടുക്കാൻ കേന്ദ്രസർക്കാർ ഇട വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്; 110 പേര്‍ അറസ്റ്റില്‍; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

307.4 ഗ്രാം എംഡിഎംഎയും 2.3978 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 110 പേരെ അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 307.4 ഗ്രാം എംഡിഎംഎയും 2.3978 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2059 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

 

Continue Reading

kerala

മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

Published

on

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

kerala

ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി

കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Continue Reading

Trending