Connect with us

News

ഉയിഗുര്‍ മുസ്‌ലിംകളെ പിടിച്ച് അറസ്റ്റ് ചെയ്യാന്‍ സോഫ്റ്റ്‌വെയറുമായി വാവെ

ഉയിഗുര്‍ മുസ്‌ലിംകളെ മുഖം നോക്കി തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുമായി ചൈനീസ് ടെലികോം ഭീമന്‍ വാവെ

Published

on

ബെയ്ജിങ്: ഉയിഗുര്‍ മുസ്‌ലിംകളെ മുഖം നോക്കി തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുമായി ചൈനീസ് ടെലികോം ഭീമന്‍ വാവെ. മുഖം സ്‌കാന്‍ ചെയ്ത് വ്യക്തിയുടെ പ്രായവും മറ്റു വിവരങ്ങളും അധികൃതരെ ഉടന്‍ അറിയിക്കുകയാണ് ഈ സോഫ്റ്റ്‌വെയര്‍ ചെയ്യുക. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മുഖം തിരിച്ചറിയുന്ന മെഗ്‌വി എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് കമ്പനി ഉയിഗുറുകളെ കുറിച്ച് സര്‍ക്കാരിന് വിവരം കൈമാറുക. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വാവെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പരീക്ഷണം വാവെ സ്ഥിരീകരിച്ചിട്ടുണ്ട്. ഉയിഗുറുകളെ നിരീക്ഷിക്കാന്‍ നിലവില്‍ ചൈനീസ് സര്‍ക്കാര്‍ ഹൈടെക് നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉയിഗുര്‍ ഭൂരിപക്ഷ മേഖലയായ ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഒരു കോടിയിലധികം വരുന്ന ഉയിഗുര്‍ മുസ്‌ലിംകളില്‍ പത്തു ലക്ഷത്തിലേറെ പേരാണ് ഷിന്‍ജിയാങ്ങിലെ പീഡന കേന്ദ്രങ്ങളില്‍ കഴിയുന്നത്. അവരെ ബലാത്സംഗത്തിനും വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കും വന്ധ്യതക്കും വിധേയമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് കമ്പനിയായ മെഗ്‌വി ഉയിഗുറുകളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സഹായം ചെയ്യുന്നതിനാല്‍ ഇതിനെതിരെ യുഎസ് 2019ല്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചാം തലമുറയിലെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും നടപ്പാക്കാനുമായി ചൈന അടുത്ത ആറു വര്‍ഷത്തിനിടെ 1.4 ലക്ഷം കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എഐ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കാനും ക്യാമറകള്‍ സ്ഥാപിക്കാനുമാണിത്.

 

News

ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്‌റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രഈല്‍ ബോംബിട്ടത്.

Published

on

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. തെഹ്‌റാനിലെ ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രഈല്‍ ബോംബിട്ടത്. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ സ്‌റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. അതേസമയം ഇറാന്‍ ജനതയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശത്രുവിന്റെ കുടില നീക്കമാണിതെന്ന് ഇറാന്‍ ടിവി വ്യക്തമാക്കി.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.

Continue Reading

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

Trending