Connect with us

Culture

‘പാക്കിസ്താന്‍ മരണക്കിണറാണ്’; ഇന്ത്യയിലെത്തിയ ഉസ്മ

Published

on

ന്യൂഡല്‍ഹി: പാക്കിസ്താന്‍ ഒരു മരണക്കിണറാണെന്ന് അവിടെനിന്നും തിരിച്ച് ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ഉസ്മ. തോക്കിന്‍ മുനയില്‍ നിര്‍ത്തി പാക്കിസ്താന്‍കാരന്‍ വിവാഹം ചെയ്ത ഉസ്മ ഒട്ടേറെ യാതനകള്‍ അനുഭവിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഉസ്മ തിരിച്ചെത്തിയത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉസ്മ പലതും പറയാനാകാതെ വിങ്ങിപ്പൊട്ടി.

18685328_10209428417443686_2055175482_n

പാക്കിസ്താന്‍ ഒരു മരണക്കിണറാണ്. അവിടേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ അവിടെ നിന്ന് മടങ്ങുക അസാധ്യവുമാണെന്ന് ഉസ്മ പറഞ്ഞു. വീട്ടുകാര്‍ തീരുമാനിച്ച് വിവാഹം കഴിപ്പിച്ച് അയക്കുന്നവര്‍ക്കുപോലും അവിടെ നല്ല ജീവിതം ലഭിക്കുന്നില്ല. ഭീകരമായ സാഹചര്യത്തിലാണ് നിരവധി പേര്‍ ജീവിക്കുന്നത്. തന്റെ അവസ്ഥയില്‍ ജീവിക്കുന്ന നിരവധി പേര്‍ അവിടെയുണ്ടെന്നും ഉസ്മ പറയുന്നു.

18741308_10209428417403685_940229093_n

സുഷമാസ്വരാജും മറ്റുള്ളവരും തന്ന ധൈര്യമാണ് ജീവിക്കാന്‍ കരുത്ത് നല്‍കിയത്. അല്‍പ്പദിവസം കൂടി അവിടെ കഴിയേണ്ടി വന്നാല്‍ അവിടെവെച്ച് കൊല്ലപ്പെടുമായിരുന്നു. ഓരോവീട്ടിലും മൂന്നോ നാലോ ഭാര്യമാരാണ്. ഫിലിപ്പീന്‍സ്, മലേഷ്യ പോലെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുപോവുകയാണ് അവര്‍ എന്നും ഉസ്മ കൂട്ടിച്ചേര്‍ത്തു.

18685748_10209428417363684_909812547_n

20-ാം വയസ്സിലാണ് ഉസ്മ പാക്കിസ്താന്‍ സ്വദേശിയായ താഹിര്‍ അലിയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. തോക്കിന്‍ മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ചാണ് താഹിര്‍ തന്നെ വിവാഹം കഴിച്ചതെന്ന് ഉസ്മ ഇസ്ലാമാബാദ് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണെന്ന് കോടതിയെ അറിയിച്ച അവര്‍ ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നത്.

18685689_10209428417483687_947000371_n

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്‍

Published

on

ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.

“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം ‍എക്സിൽ കുറിച്ചു.

https://twitter.com/iam_RaviMohan/status/1878766496543088968

‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.

പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി,  ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.

Continue Reading

Film

‘രേഖാചിത്രം’ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്ത്

കേരളത്തില്‍ നിന്നുമാത്രം 11.36 കോടിയാണ് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

Published

on

ആസിഫ് അലി നായകനായ ക്രൈം ത്രില്ലര്‍ ‘രേഖാചിത്രം’ റിലീസായി നാലാം ദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തില്‍ 28.3 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആസിഫ് അലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രം 11.36 കോടിയാണ് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജനുവരി ഒന്‍പതിനായിരുന്നു രേഖാചിത്രം തിയറ്ററുകളില്‍ എത്തിയത്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

ആസിഫ് അലിക്കൊപ്പം 80കളിലെ ലുക്കിലെത്തിയ അനശ്വര രാജനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് മുജീബ് മജീദാണ്.

Continue Reading

kerala

കോഴിക്കോട്ട് ബൈക്കില്‍ യുവാക്കളുടെ വാഹനം തടഞ്ഞുള്ള അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതിന് പിന്നാലെ കൂട്ടത്തല്ല്

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

Published

on

താമരശേരിയിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തത് കയ്യാങ്കളിയായി. താമരശേരി ബാലുശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

മൂന്ന് ബൈക്കുകളിലായി എത്തിയ ആറം​ഗസംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗവും റോഡിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇരു വിഭാഗവും മറ്റ് ആളുകളെ വിളിച്ചു വരുത്തി വലിയൊരു കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending