Connect with us

Culture

ബ്ലാക്ക് ആന്റ് വൈറ്റ് പൂരം; ഗോള്‍മഴ പെയ്‌തേക്കാം

Published

on

ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്‍ അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും.

ആഫ്രിക്കന്‍ യുദ്ധം
ഗാബോണില്‍ മാസങ്ങള്‍ക്ക് മുമ്പൊരു ആഫ്രിക്കന്‍ പോരാട്ടമുണ്ടായിരുന്നു. അണ്ടര്‍-17 ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാലിയും ഘാനയും മുഖാമുഖം. വന്‍കരയിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള ആ അങ്കത്തില്‍ മാലി ഒരു ഗോളിന് ജയിക്കുന്നു. ആദ്യ പകുതിയില്‍ മുഹമ്മദ് സമാക്കറുടെ തലയില്‍ നിന്നും പിറന്ന ഗോളായിരുന്നു മാലിക്ക് കരുത്തായത്. അന്നത്തെ ആ പോരാട്ടത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇന്ന് നടക്കാന്‍ പോവുന്നത്. രണ്ട് രാജ്യക്കാരും ഒരേ ശൈലിക്കാരാണ്. അതിവേഗമാണ് ഇരുവരുടെയും മുഖമുദ്ര. തളരാതെ അവസാനം വരെ പോരാടും. ഒരു താരത്തില്‍ കാര്യങ്ങള്‍ കേന്ദ്രീകരിക്കുന്നില്ല. ടീം ഗെയിമില്‍ വിശ്വാസം. ഇന്ത്യയില്‍ ആദ്യമായി കളിക്കുന്നവരാണ് ഇരുവരും. ഗ്രൂപ്പ് ഘട്ടത്തില്‍ മാലിക്കാര്‍ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ലാറ്റിനമേരിക്കക്കാരായ പരാഗ്വേക്ക് മുന്നില്‍ 2-3 ന്. എന്നാല്‍ അടുത്ത മല്‍സരത്തില്‍ യൂറോപ്പില്‍ നിന്നുമെത്തിയ തുര്‍ക്കിയെ മൂന്ന്് ഗോളിന് മറികടന്നു. ഗ്രൂപ്പിലെ അതിനിര്‍ണായക അവസാന മല്‍സരത്തിലാവട്ടെ ഓഷ്യാനക്കാരായ കിവീസിനെ 3-1ന് മറികടന്നു. ഇ മൂന്ന് മല്‍സരങ്ങളോടെ ഇന്ത്യന്‍ കാലാവസ്ഥയുമായി പരിചയപ്പെട്ട ടീം പ്രി ക്വാര്‍ട്ടറില്‍ കരുത്തരായ ഇറാഖിനെ 1-5 ന് തരിപ്പണമാക്കി കളഞ്ഞു.
ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ നിന്നായിരുന്നു ഘാനയുടെ കുതിപ്പ്. ആദ്യ മല്‍സരത്തില്‍ കൊളംബിയക്കാരെ ഒരു ഗോളിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം മല്‍സരത്തില്‍ അമേരിക്കക്ക് മുന്നില്‍ തല കുനിച്ചു. മൂന്നാം പോരാട്ടത്തിലാവട്ടെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വെല്ലുവിളി സ്വീകരിച്ച ടീം ആദ്യാവസാനം അത്യാവേശ ഫുട്‌ബോളുമായി കളം നിറഞ്ഞു. ഇന്ത്യന്‍ വലയില്‍ നാല് തവണ പന്തെത്തി. പ്രി ക്വാര്‍ട്ടറില്‍ ശക്തമായ വെല്ലുവിളി ഘാനക്കുണ്ടായിരുന്നില്ല. സ്വന്തം വന്‍കരക്കാരായ നൈജറായിരുന്നു എതിരാളികള്‍. രണ്ട് ഗോളിന് വിജയിക്കുകയും ചെയ്തു.
ഇന്നത്തെ പ്ലാന്‍….? പരിശീലകര്‍ പക്ഷേ മനസ്സ് തുറക്കുന്നില്ല. പ്രതിരോധം ഭദ്രമാക്കി ആക്രമിക്കുക എന്നതാണ് പ്ലാന്‍. ഇത് വരെയുള്ള മല്‍സരങ്ങള്‍ മാനദണ്ഡമാക്കിയാല്‍ ഘാനക്കാണ് അല്‍പ്പം മുന്‍ത്തൂക്കം

India England Mexico Soccer Under 17 WCUPഇംഗ്ലീഷ് കുതിപ്പ്
മഡ്ഗാവില്‍ ഇംഗ്ലീഷ് കുതിപ്പ് തടയുക എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളിി. പതിനൊന്ന് ഗോളുകളാണ് ആദ്യ ഘട്ടത്തില്‍ ഇംഗ്ലണ്ടുകാര്‍ നേടിയത്. ചിലിയെ നാല് ഗോളിന് തോല്‍പ്പിച്ചു. മെക്‌സിക്കോയെ 3-2ന് വീഴ്ത്തി. അവസാന പോരാട്ടത്തില്‍ ഇറാഖിനെ നാല് ഗോളിന് തകര്‍ത്തു. പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പക്ഷേ ജപ്പാന് മുന്നില്‍ അവര്‍ വിയര്‍ത്തു. മുന്‍നിരക്കാര്‍ തകര്‍ത്തു കളിച്ചിട്ടും ഗോള്‍ മാത്രം പിറന്നില്ല. അവസാനം ഷൂട്ടൗട്ട് ഭാഗ്യത്തിലാണ് ടീം കര കയറിയത്. അമേരിക്കയാവട്ടെ പതുക്കെ തുടങ്ങി ഇപ്പോള്‍ കത്തി കയറി വരുന്നവരാണ്. പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വേയെ അഞ്ച് ഗോളിനാണ് അവര്‍ തരിപ്പണമാക്കിയത്. ഇന്ത്യയെ മൂന്ന് ഗോളിന് തകര്‍ത്താണ് അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്. ഘാനക്കെതിരെ ഏക ഗോള്‍ ജയം. കൊളംബിയക്ക് മുന്നില്‍ പക്ഷേ അടിപതറി. സെമിയിലെത്തുക മാത്രമല്ല കപ്പ് സ്വന്തമാക്കുകയാണ് തന്റെ ടീമിന്റെ പ്ലാനെന്ന് ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കൂപ്പര്‍ വ്യക്തമാക്കുമ്പോള്‍ അമേരിക്കന്‍ പരിശീലകന്‍ അവകാശവാദങ്ങള്‍ക്കൊന്നുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending