Connect with us

kerala

കോഴിക്കോട് വിമാനത്താവളത്തിന് വേണ്ടി അമേരിക്കന്‍ കെ.എം.സി.സിയും ഹൈക്കോടതിയിലേക്ക്

വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ.എം.സി.സി സംശയിക്കുന്നു.

Published

on

കോഴിക്കോട്: വിമാനപകടത്തെ മറയാക്കി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ പ്രത്യേക ലക്ഷ്യംവച്ച് ഉദ്യോഗസ്ഥ ലോബി രംഗത്തെത്തിയിരിക്കെ കോഴിക്കോട് വിമാനത്താവളത്തിന് പിന്തുണയുമായി അമേരിക്കന്‍ കെ.എം.സി.സിയും ഹൈക്കോടതിയിലേക്ക്. ദാരുണമായ അപകടത്തെ ഉയര്‍ത്തി കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജിക്കെതിരെ യുഎസില്‍ പ്രവര്‍ത്തന അംഗീകാരമുള്ള കെഎംസിസി ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചതായി കാനഡ കെഎംസിസി നേതാവ് വി.അബ്ദുല്‍ വാഹിദ് അറിയിച്ചു.

വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ.എം.സി.സി സംശയിക്കുന്നു. ഇത്തരം നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നും കമ്മിറ്റികള്‍ സംശയിക്കുന്നുണ്ട്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയും, റിസയും എല്ലാം വൈഡ് ബോഡി വിമാനങ്ങള്‍ ഇറങ്ങാന്‍ അനുയോജ്യമായ ശേഷം മാത്രമാണ് കരിപ്പൂരില്‍ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര മന്ത്രി സഭയും അന്താരാഷ്ട്ര തലത്തിലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയത്. യാത്രക്കാരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വിദേശ വിമാനങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം അപകടത്തില്‍ നാളിതുവരെ പെട്ടിട്ടുമില്ല. മലബാറിലെ സാധാരണക്കാരായ പ്രവാസികളുടെ യാത്രക്കും, കയറ്റുമതിക്കും, ടൂറിസം വ്യവസായത്തിനും ഏറെ ഗുണപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിപ്പൂര്‍ നല്ല ലാഭത്തില്‍ ഓടുന്ന കേരളത്തിലെ ഏക പൊതുമേഖല എയര്‍പോര്‍ട്ട് കൂടിയാണെ്ന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ എയര്‍പോര്‍ട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എം. മുഹമ്മദ് ഷാഫിയാണ് കരിപ്പൂരിനെ ആശ്രയിക്കുന്ന മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും വേണ്ടി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പൊതുപ്രവര്‍ത്തകനായ യു.എ നസീര്‍ കോട്ടക്കല്‍ നല്‍കുന്ന കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകുക..

 

kerala

ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Published

on

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2025 മേയ് 31ന്( ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Continue Reading

kerala

കോട്ടയം പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്.

Published

on

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊല്ലാട് പാറയ്ക്കല്‍ക്കടവ് പാറത്താഴെ ജോബി വി.ജെ.(36), പോളച്ചിറയില്‍ അരുണ്‍ സാം(37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ജോഷി രക്ഷപ്പെട്ടു.

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

വള്ളത്തില്‍ ചൂണ്ടയിട്ട് പാടശേഖരത്തില്‍ നടക്കുന്നതിനിടെ പെട്ടന്ന് മുങ്ങുകയായിരുന്നു. കൂട്ടത്തില്‍ ജോഷിക്ക് നീന്തല്‍ അറിയാമായിരുന്നു. രണ്ടു പേരെയും ഇയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നെങ്കിലും വള്ളം മുങ്ങിയതോടെ രണ്ടു പേരും മുങ്ങുകയായിരുന്നു.

നാട്ടുകാരും അഗ്‌നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Continue Reading

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending