Connect with us

News

യുഎസിലെ വിമാന ദുരന്തം; മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരായ ദമ്പതികളും

മുന്‍ ലോക ചാംപ്യന്‍മാരായ യെവ്ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരും അപകടത്തില്‍ മരിച്ചതായാണ് വിവരം.

Published

on

യുഎസില്‍ 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരും പരിശീലകരുമായ റഷ്യന്‍ ദമ്പതികളും. മുന്‍ ലോക ചാംപ്യന്‍മാരായ യെവ്ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരും അപകടത്തില്‍ മരിച്ചതായാണ് വിവരം.

1994ല്‍ ഫിഗര്‍ സ്‌കേറ്റിങില്‍ ലോക ചാംപ്യന്‍മാരായിരുന്നു. 1998 മുതല്‍ ദമ്പതികള്‍ അമേരിക്കയിലാണ് താമസിച്ചിരുന്നത്. അമേരിക്കന്‍ സ്‌കേറ്റിങ് താരവും ഇവരുടെ മകനുമായ മാക്സിമും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ജെനിയ ഷിഷ്‌കോവയും വാദിം നൗമോവും സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച താരങ്ങളായിരുന്നു.

വിമാനാപകടത്തില്‍ ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് നദിയില്‍ പതിച്ചത്. രക്ഷാദൗത്യം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായിരുന്നു അപകടം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് യാത്രക്കാരുമായി വരുകയായിരുന്ന വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 64 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

ഹെലിക്കോപ്റ്ററും നദിയില്‍ പതിച്ചതായാണ് വിവരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റഷ്യന്‍ ബിയര്‍ ക്യാനില്‍ ഗാന്ധിയുടെ ചിത്രവും ഒപ്പും; ഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലേയ്ക്ക് പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധം

ന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്‍ഡുകളയച്ചത്

Published

on

റഷ്യയിലെ ബിയര്‍ ക്യാനില്‍ നിന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും നീക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധം. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്‍ഡുകളയച്ചത്.

മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയര്‍ ക്യാനില്‍ അച്ചടിച്ചത് അനുചിതമാണെന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാര്‍ഡില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപിതാവിനോടുള്ള അധിക്ഷേപത്തില്‍ മൗനം പാലിക്കുന്ന സൗഹൃദ രാഷ്ട്രമായ റഷ്യയുടെ നടപടി അത്ഭുതപ്പെടുത്തുന്നതായി നാഷ്ണല്‍ ഫൗണ്ടേഷന്‍ പറഞ്ഞു.

റഷ്യന്‍ ഭരണാധികാരികള്‍ നടപടി സ്വീകരിക്കുംവരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായ പ്രതിഷേധിച്ചിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. സമാനമായ സംഭവത്തില്‍ ഇസ്രായേലും ചെക്ക് റിപ്പബ്‌ളിക്കും പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നതായി എബി ജെ ജോസ് ചൂണ്ടിക്കാട്ടി.

Continue Reading

kerala

മഹാകുംഭമേള്ക്ക് സുഹൃത്തിനോടൊപ്പം പോയ മലയാളിയെ കാണാനില്ലെന്ന് പരാതി

ജോജുവിന്റെ സുഹൃത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

Published

on

ചെങ്ങന്നൂരില്‍ നിന്നും സുഹൃത്തിനോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോയ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി എസ്. ജോജു (42) നെയാണ് കാണാതായത്. ജോജുവിന്റെ സുഹൃത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇയാളോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

ഇക്കഴിഞ്ഞ ഒമ്പതിനാണ് അയല്‍ക്കാരനായ സുഹൃത്തിനൊപ്പം ജോജു ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം പ്രയാഗ്‌രാജിലേക്ക് പോയത്. പിന്നീട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു

12ന് ജോജു ഒപ്പമുള്ള അയല്‍ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ചിരുന്നു. തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയതായും അന്ന് പറഞ്ഞിരുന്നു. ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല. എന്നാല്‍ ജോജുവിനെ കൂട്ടിക്കൊണ്ടു പോയ സൃഹൃത്ത് 14നു തന്നെ നാട്ടിലെത്തുകയും ചെയ്തു. ഇതറിഞ്ഞ ജോജുവിന്റെ കുടുംബം വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ജോജുവും താനും ഒരുമിച്ചാണ് പ്രയാഗിലെത്തിയതെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത ശേഷം ഇറ്റാര്‍സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തി. അതിനിടെ കുംഭമേളക്ക് തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ അവരെ കൂട്ടി പ്രയാഗില്‍ പോയതായും തിരിച്ചു വരുമ്പോള്‍ ജോജുവിനെ താമസ സ്ഥലത്തു കണ്ടില്ലെന്നും ഇയാള്‍ പറയുന്നു. കുംഭമേളയുടെ ഭാഗമായി ഇരുവരും നദിയില്‍ മുങ്ങിക്കളിക്കുന്ന ദൃശ്യം അയല്‍വാസിയുടെ ഫോണില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്ത ശേഷം കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.

Continue Reading

india

ബലാത്സംഗ കേസില്‍ അറസ്റ്റിലായി; പിന്നാലെ വീട് തകര്‍ത്തു; ഒടുവില്‍ നിരപരാതിയെന്ന് കോടതി

ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയെ കുറ്റവിമുക്തനാക്കി കോടതി

Published

on

മധ്യപ്രദേശില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയെ കുറ്റവിമുക്തനാക്കി കോടതി. ഷഫീഖ് അന്‍സാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്റെ വീട് പൊളിച്ചുമാറ്റിയതിനാലാണ് സ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് രാജ്ഗഡ് ജില്ലയിലെ സെഷന്‍സ് കോടതി കണ്ടെത്തി. ബലാത്സംഗ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ അന്‍സാരിയുടെ രണ്ട് കോടിയുടെ വീടും തകര്‍ത്തിരുന്നു.

പരാതി നല്‍കിയ സ്ത്രീയുടെയും ഇവരുടെ ഭര്‍ത്താവിന്റെയും മൊഴികളിളുണ്ടായ പൊരുത്തക്കേടുകള്‍ കണടെത്തിയിരുന്നു. ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചുവന്ന പ്രതിയുടെ അവകാശവാദം വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകള്‍ ഉപയോഗിച്ച് സ്ഥിരീകരിക്കപ്പെടുന്നില്ല. പ്രതിയുടെ വീട്ടില്‍ ഇരയുടെ സാന്നിധ്യം തന്നെ സംശയാസ്പദമാണ്. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനെ അറിയിക്കാന്‍ വൈകിയതിനോ പരാതി നല്‍കാന്‍ വൈകിയതിനോ സ്ത്രീ തൃപ്തികരമായ ഒരു കാരണവും നല്‍കിയിട്ടില്ല’ – രാജ്ഗഡ് ജില്ലയിലെ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കി നിരീക്ഷിച്ചു.

2021 ഫെബ്രുവരിയിലാണ് അന്‍സാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയത്. അന്‍സാരിയെ താമസിപ്പിച്ചതിന് അദ്ദേഹത്തിന്റെ മകനും സഹോദരനുമെതിരെയും കേസെടുക്കുകയുണ്ടായി.

ബലാത്സംഗ ആരോപണങ്ങള്‍ക്ക് മുമ്പ് കൈയേറ്റം ആരോപിച്ച് മുനിസിപ്പല്‍ അധികൃതര്‍ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയിരുന്നു. ഇവരുടെ വീട്ടില്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അയല്‍ക്കാരും അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അവര്‍ തന്നെ ലക്ഷ്യമിട്ടതെന്ന് അന്‍സാരി പറഞ്ഞു. പ്രതികാരം ചെയ്യാനായി ആ സ്ത്രീ കള്ളപ്പരാതി നല്‍കി. ഒരു നോട്ടീസും നല്‍കാതെയാണ് രാവിലെ 7 മണിക്ക് തന്റെ വീട് പൊളിച്ചുമാറ്റിയത്. കീഴടങ്ങാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് പൊലീസ് ഇത് ചെയ്തത്. വീട് പൊളിച്ചതില്‍ നഷ്ടപരിഹാരം ലഭ്യമാക്കാനായി ഉചിതമായ ഫോറത്തെ സമീപിക്കും’ -അന്‍സാരി പറഞ്ഞു.

അതേസമയം, അന്‍സാരി ഒരു വാര്‍ഡ് കൗണ്‍സിലറാണെന്നും അന്‍സാരിയുടെയും പ്രദേശവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയതെന്നും കോടതി വ്യക്തമാക്കി. വീട് പൊളിച്ചുമാറ്റിയതിന്റെ പേരില്‍ ഷഫീഖ് അന്‍സാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിയായ ഷഫീഖ് അന്‍സാരി സ്ത്രീയെ തെറ്റായി തടഞ്ഞുവച്ചതായോ ബലാത്സംഗം ചെയ്തതായോ ഭീകരത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

Continue Reading

Trending