Connect with us

News

യുക്രെയിന് അമേരിക്കയുടെ സൈനിക സഹായം: എത്തുന്നത് രണ്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

ദീര്‍ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്

Published

on

യുക്രെയിന് രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം എത്തിക്കാന്‍ അമേരിക്ക തയ്യാറായി. ദീര്‍ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി കഴിഞ്ഞതായും ആയുധ സഹായം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

1.725 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്കേജിന്റെ ഒരു ഭാഗം യുക്രെയ്ന്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഇനിഷ്യേറ്റീവ് (യുഎസ്എഐ) എന്നറിയപ്പെടുന്ന ഫണ്ടില്‍ നിന്നാണ്. ഇത് യുഎസ് ആയുധങ്ങള്‍ വാങ്ങുന്നതിന് പകരം വ്യവസായത്തില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ്.

സഹായ പാക്കേജില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, പ്രിസിഷന്‍ ഗൈഡഡ് യുദ്ധോപകരണങ്ങള്‍, ജാവലിന്‍ ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷം ഏകദേശം 27.2 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യുഎസ് യുെ്രെകനിലേക്ക് അയച്ചിട്ടുണ്ട്.

രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം എത്തിക്കാന്‍ അമേരിക്ക തയ്യാറായി. ദീര്‍ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി കഴിഞ്ഞതായും ആയുധ സഹായം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

1.725 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്കേജിന്റെ ഒരു ഭാഗം യുക്രെയ്ന്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഇനിഷ്യേറ്റീവ് (യുഎസ്എഐ) എന്നറിയപ്പെടുന്ന ഫണ്ടില്‍ നിന്നാണ്. ഇത് യുഎസ് ആയുധങ്ങള്‍ വാങ്ങുന്നതിന് പകരം വ്യവസായത്തില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ്.

സഹായ പാക്കേജില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, പ്രിസിഷന്‍ ഗൈഡഡ് യുദ്ധോപകരണങ്ങള്‍, ജാവലിന്‍ ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷം ഏകദേശം 27.2 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യുഎസ് യുെ്രെകനിലേക്ക് അയച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

Published

on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Continue Reading

GULF

ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി

Published

on

റിയാദ്: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ജിസിസി അടിയന്തര മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതെങ്കിലും ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെ,സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖല നേരിടേണ്ടിവരുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.

പരിസ്ഥിതി,സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍,വിതരണ ശൃംഖലകളിലെ തടസങ്ങള്‍,വ്യാപാരത്തിന്റെയും ഊര്‍ജത്തിന്റെയും ചലനം,സുപ്രധാന ജലപാതകളുടെ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ സാമ്പത്തിക മേഖലകളിലെ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അടിയന്തര കേന്ദ്രം ആരംഭിച്ചത്.

Continue Reading

kerala

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

Published

on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.

പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്കുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂണ്‍ 23 ന് വോട്ടെണ്ണല്‍ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Continue Reading

Trending