Connect with us

News

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മയാമിയില്‍ പിതാവിനും മകനും നേരെ വെടിവെച്ച് യു.എസ് പൗരന്‍

ഇരകളുടെ വാഹനത്തിന് നേരെ 17 തവണയാണ് അക്രമി വെടിയുതിര്‍ത്തത്.

Published

on

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് പിതാവിനും മകനും നേരെ വെടിയുതിര്‍ത്ത് യു.എസ് പൗരന്‍. അമേരിക്കയിലെ മയാമിയില്‍ ബീച്ചിലാണ് സംഭവം. ഫലസ്തീനികളാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്ന് ഇയാള്‍ പിന്നീട് പൊലീസിനോട് പറയുകയായിരുന്നു. മൊര്‍ദേചൈയ് ബ്രാഫ്മാന്‍ എന്നാണ് പ്രതിയുടെ പേര്.

‘ട്രക്ക് ഓടിച്ചു പോവുമ്പോള്‍ രണ്ടു പേരെ കണ്ടു. അവര്‍ ഫലസ്തീനികളാണെന്ന് തോന്നി. അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രണ്ടു പേരേയും കൊന്നു’ നിസ്സാരമായാണ് അയാള്‍ പൊലീസിനോട് ഇങ്ങനെ പ്രതികരിച്ചത്. ഇരകളുടെ വാഹനത്തിന് നേരെ 17 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു നടപടി.

ഒരാളുടെ ഷോള്‍ഡറിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. മറ്റെയാളുടെ കയ്യിലും വെടിയുണ്ട പരുക്കേല്‍പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇവര്‍ ഫല്‌സതീനികളാണോ എന്ന കാര്യം പൊലീസ് വെളിപെടുത്തിയിട്ടില്ല. ഇസ്രാഈലില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയവരാണെന്ന് മാത്രമാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, @South_Florida_Simchas എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇവരുടെ ചിത്രം പങ്കുവെച്ച് ഇസ്രാഈലി അച്ഛനും മകനുമെന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്.

ബ്രാഫ്മാന് മേല്‍ ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്തണമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാക് റിലേഷന്‍സിന്റെ (CAIR-Florida) ഫ്‌ളോറിഡ ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ച ശേഷം നിരവധി അതിക്രമങ്ങളാണ് അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടെക്‌സാസില്‍ വെറും മൂന്നു വയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ 41കാരിയായ അമേരിക്കന്‍ വംശജ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് അതിലൊന്നായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

Trending