Connect with us

Sports

യുവന്തസില്‍ സി.ആര്‍ 7 ഇല്ല, ടിക്കറ്റ് കാശ് തിരികെ ചോദിച്ച് ആരാധകന്‍

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്‍. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ മല്‍സരം കാണാന്‍ എത്തിയ ആരാധകനാണ് മൈതാനത്ത് പ്രിയ താരം സിആര്‍ 7 ഇല്ലെന്ന് അറിഞ്ഞതോടെ ടിക്കറ്റ് പണം തിരികെ ചോദിച്ചത്.

യുവന്തസ്-ജിനോവ മല്‍സരത്തിന്റെ ടിക്കറ്റ് എല്ലാം വിറ്റഴിഞ്ഞപ്പോഴാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ മല്‍സരത്തിലുണ്ടാവില്ലെന്ന്, യുവെ കോച്ച്് മാസിമിലാനോ അല്‍ഗ്രേനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വലിയ മല്‍സരത്തിന് ശേഷം സൂപ്പര്‍ താരത്തിന് താന്‍ വിശ്രമം അനുവദിച്ചിരിക്കയാണെന്നായിരുന്നു കോച്ചിന്റെ വാക്കുകള്‍. ഉടനെ നിരവധി റോണോ ആരാധകര്‍ ടിക്കറ്റ് കാശ് തിരികെ ചോദിച്ച്് യുവന്തസിനെതിരെ രംഗത്തെത്തുകയായിരുന്നു. ജിനോവയുടെ ആരാധകരും പണം തിരികെ വാങ്ങാന്‍ വന്നതോടെ സംഘാടകര്‍ സമ്മര്‍ദ്ദത്തിലായി. കൃസ്റ്റിയനോ കളിക്കുന്നത് കാണാനാണ് വലിയ വിലക്ക് ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹമില്ലെങ്കില്‍ പണം തിരികെ തരണമെന്നുമായിരുന്നു പലരുടെയും വാദം

അതേസമയം കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ കളത്തിലിറങ്ങിയ യുവന്തസ് താരത്തിന്റെ വില ഒരിക്കല്‍ കൂടി അറിഞ്ഞു. ജിനോവയെ നേരിട്ട ചാമ്പ്യന്മാര്‍ രണ്ട് ഗോളിന് തോറ്റു മടങ്ങുകയാണുണ്ടാത്. സ്റ്റെഫാനോ സ്റ്റുവാറോ, ഗോറാന്‍ ബാന്‍ഡേവ് എന്നിവരാണ് ജിനോവക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. സീസണില്‍ യുവന്തസിന്റെ ആദ്യ പരാജയമാണിത്. എന്നിട്ടും രണ്ടാം സ്ഥാനക്കാരേക്കാള്‍ 18 പോയന്റിന്റെ വ്യക്തമായ ലീഡിലാണ് നിലവിലെ ചാമ്പ്യന്മാര്‍.

കഴിഞ്ഞ ദിവസം റൊണാള്‍ഡോയുടെ ഹാട്രിക്കിലാണ് യുവന്തസ് അത്‌ലറ്റികോ മാഡ്രിഡിനെ കീഴ്‌പ്പെടുത്തി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയത്. ആദ്യ പാദത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലുകാരന്റെ കരുത്തില്‍ ടീമിന്റെ തിരിച്ചുവരവ്.

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം

ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

Published

on

ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.

സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല.

ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

Continue Reading

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

Football

2026 ലോകകപ്പിലേക്ക് യോഗ്യത നേടി അര്‍ജന്റീന

യുറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.

Published

on

2026ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഉറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളാണ് പ്രധാനവേദികള്‍.

Continue Reading

Trending