Connect with us

Culture

യു.പി.എക്ക് വിജയവര്‍ഷം; 2017ലെ എല്ലാ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം

Published

on

ന്യൂഡല്‍ഹി: 2017ലെ നാല് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം യു.പി.എക്കൊപ്പം. ഗുര്‍ദാസ്പൂരിലെ ഞെട്ടിക്കുന്ന ജയത്തിന് മുമ്പ് അമൃത്സര്‍, ശ്രീനഗര്‍, മലപ്പുറം, ഗുര്‍ദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും വിജയത്തിലെത്തിയത്.
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാകറുടെ ജയം 193219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസിന് 4,99,752 വോട്ടും ബി.ജെ.പിക്ക് 3,06,553 വോട്ടുമാണ് മണ്ഡലത്തില്‍ ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 23,579 വോട്ടു മാത്രമാണ് എ.എ.പിക്ക് നേടാനായത്.

നേരത്തെ, ബി.ജെ.പിയുടെ വിനോദ് ഖന്ന 1.35 ലക്ഷം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ജാകറുടേത്. 1980ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുഖ്ബന്‍ കൗര്‍ ഭിന്ദര്‍ 1.51 ലക്ഷം വോട്ടുകള്‍ക്ക് ജയിച്ചതാണ് ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. 1998, 99, 2004, 2014 വര്‍ഷങ്ങളില്‍ ബി.ജെ.പി ടിക്കറ്റില്‍ വിനോദ് ഖന്ന വിജയിച്ച മണ്ഡലമാണിത്. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതാപ് സിങ് ബജ്‌വയാണ് വിജയിച്ചിരുന്നത്.

പഞ്ചാബിലെ തന്നെ അമൃത്സര്‍ ഉപതെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഗുര്‍ദാസ്പൂരും പാര്‍ട്ടി പിടിച്ചടക്കിയത്. അമൃത്സറില്‍ 1,99,189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍ജിത് സിങ് ഔജ്‌ല വിജയം കണ്ടത്. ഇവിടെയും ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 5,08,153 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഛിനക്ക് 3,08,964 വോട്ടേ നേടാനായിരുന്നുള്ളൂ. ഭേദപ്പെട്ട പ്രകടനം നടത്തി ആം ആദ്മി സ്ഥാനാര്‍ത്ഥി ഉപ്കാര്‍ സിങ് സന്ധു 1,49,984 വോട്ട് നേടിയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2014ല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയാണ് അമീരന്ദര്‍ മണ്ഡലത്തില്‍നിന്ന് കെട്ടുകെട്ടിച്ചിരുന്നത്. നേരത്തെ, നവ്‌ജ്യോത് സിങ് സിദ്ദു ബി.ജെ.പി ടിക്കറ്റില്‍ മൂന്ന് തവണ വിജയിച്ച മണ്ഡലമായിരുന്നു അമൃത്സര്‍.

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിലായിരുന്നു യു.പി.എയുടെ മറ്റൊരു വിജയം. സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവ് ഫാറൂഖ് അബ്ദുല്ലയാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 10700 വോട്ടുകള്‍ക്കാണ് പി.ഡി.പിയുടെ നസീര്‍ അഹ്മദ് ഖാനെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി തറ പറ്റിച്ചത്. രാജ്യത്തെ തന്നേ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പുകളിലൊന്നില്‍ അബ്ദുല്ലക്ക് 48,554 ഉം ഖാന് 37,779 വോട്ടുമാണ് ലഭിച്ചിരുന്നത്.

ഇ.അഹമ്മദ് അന്തരിച്ചതിന് ശേഷം മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് മറ്റൊന്ന്. സഖ്യകക്ഷിയായ മുസ്‌ലിംലീഗാണ് ഇവിടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയം കണ്ടത്. 1,71,038 വോട്ടുകള്‍ക്കാണ് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ എം.ബി ഫൈസലിനെ തറപറ്റിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് 5,15,325 ഉം ഫൈസലിന് 3,44,287 ഉം വോട്ടാണ് ലഭിച്ചത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷമാണ് യു.പി.എ ഈ വര്‍ഷം മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്തുന്നത്. 2014 നവംബറില്‍ മധ്യപ്രദേശിലെ രത്‌ലാം ഉപതെരഞ്ഞെടുപ്പിലും വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏറെ ആഹ്ലാദം പകരുന്നതു കൂടിയാണ് ഈ വിജയങ്ങള്‍. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Trending