Connect with us

india

2022ല്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് യു.പിയില്‍; ഡല്‍ഹി ഏറ്റവും അരക്ഷിത നഗരം -റിപ്പോര്‍ട്ട്

കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം.

Published

on

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍,സി.ആര്‍.ബി). 2021 നെ അപേക്ഷിച്ച് 2022ല്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നാലുശതമാനം വര്‍ധനവാണുണ്ടായത്. 2021ല്‍ 4,45,256 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍, കുട്ടികള്‍,പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എന്‍.സി.ആര്‍.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം. 2022ല്‍ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. നഗരങ്ങളില്‍ ഡല്‍ഹിയും.
2022ല്‍ യുപിയില്‍ 65,743 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് (45,331)തൊട്ടുപിന്നില്‍. 45,058കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.

2022ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ് (5399). 3,690 കേസുള്‍ രജിസ്റ്റര്‍ ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.മഹാരാഷ്ട്രയില്‍ 2,904ഉം ഹരിയാനയില്‍ 1787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ 2022ല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും യു.പിയിലാണ് (62) അത്തരത്തിലുള്ള 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 1204 ബലാത്സക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനവാണിതില്‍ കാണിക്കുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്യ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളില്‍ കൂടുതലും(31.4ശതമാനം).

കണക്കില്‍ 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകള്‍ക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയില്‍ മുസ്‌ലിം യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍

Published

on

ബെംഗളൂരു: കർണാടകയിൽ മുസ്‌ലിം യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയില്‍ വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.

യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.

Continue Reading

india

നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണി: ഒരാള്‍ കസ്റ്റഡിയില്‍

. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്.

Published

on

നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണിസന്ദേശം പൊലീസില്‍ ലഭിച്ചതിനു പിന്നാലെ 26 കാരനായ മായക് പാണ്ഡ്യ എന്നയാള്‍ കസ്റ്റഡിയിലായതായി വാര്‍ളി പൊലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്. അതേസമയം ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുംബൈ ട്രാഫിക് പൊലീസിന്റെ ഹെല്‍പ്പ് ലൈനിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് വീട്ടില്‍ കയറി നടനെ കൊല്ലുമെന്നും കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024 ഏപ്രില്‍ 14നാണ് സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന്‍ ഖാനെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. പിന്നീട് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് നടന് ബോംബ് ഭീഷണി ഉണ്ടാവുന്നത്.

 

 

Continue Reading

india

മുര്‍ഷിദാബാദ് സംഘര്‍ഷം; ‘പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, നിയമം കൈയിലെടുക്കരുത്’: മമത ബാനര്‍ജി

നിയമം ലംഘിക്കരുതെന്നും പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി

Published

on

നിയമം ലംഘിക്കരുതെന്നും പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച എല്ലാ സമുദായങ്ങളോടും ‘കൈകള്‍ കൂപ്പി’ അഭ്യര്‍ത്ഥിച്ചു.

‘ഇന്ന്, പൊയില ബൈശാഖിന്റെ തലേന്ന്, മുന്‍കൂര്‍ അനുമതിയോടെ (പ്രതിഷേധിക്കാനുള്ള) എല്ലാവരുടെയും ജനാധിപത്യ അവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ ബാനര്‍ജി പറഞ്ഞു. ‘എന്നാല്‍ ഓര്‍ക്കുക, നിങ്ങള്‍ എ, ബി, സി അല്ലെങ്കില്‍ ഡി ആരായാലും നിയമം നിങ്ങളുടെ കൈകളില്‍ എടുക്കരുത്. ചിലര്‍ നിങ്ങളെ പ്രകോപിപ്പിച്ചേക്കാം, പക്ഷേ പ്രകോപിതരാകരുത്. പ്രകോപനങ്ങള്‍ക്കിടയിലും ശാന്തത പാലിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും വിജയിക്കട്ടെ,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമത്തിനെതിരെ മുര്‍ഷിദാബാദിലും ഭംഗറിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മമത ബാനര്‍ജി പറഞ്ഞത്.

‘അവര്‍ എന്നെ അധിക്ഷേപിക്കുന്നു, എന്റെ കുടുംബപ്പേര് പോലും മാറ്റാന്‍ പോകുന്നു. ഏതുതരം ആളുകളാണ് ഇത് ചെയ്യുക? മതത്തെ മതവിരുദ്ധമായ കളികള്‍ക്ക് ഉപയോഗിക്കരുത്. മതം എന്നാല്‍ ബഹുമാനം, സ്‌നേഹം, മനുഷ്യത്വം, സമാധാനം, ക്ഷേമം, സംസ്‌കാരം, ഐക്യം, ഐക്യം എന്നിവയാണ്. ആളുകളെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ മതമില്ല. നമ്മള്‍ ഒറ്റയ്ക്ക് ജനിക്കുകയും ഒറ്റയ്ക്ക് മരിക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് കലാപങ്ങളിലും യുദ്ധങ്ങളിലും അശാന്തിയിലും ഏര്‍പ്പെടുകയും ചെയ്യുന്നത്?’ മതങ്ങളോടുള്ള തന്റെ സമീപനം ആവര്‍ത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് പ്രതിഷേധങ്ങളില്‍ നിന്ന് ഉടലെടുത്ത അക്രമം മുര്‍ഷിദാബാദിന് പുറമെ പശ്ചിമ ബംഗാളിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചപ്പോള്‍, മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച ശാന്തവും സമാധാനവും പുനഃസ്ഥാപിച്ചു. ‘മതരഹിതമായ കളികള്‍’ നടത്താന്‍ മതത്തെ ഉപയോഗിക്കരുതെന്ന് അവര്‍ ഊന്നിപ്പറഞ്ഞു, പ്രതിഷേധിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് നിയമം കൈയിലെടുക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജനങ്ങളോടുള്ള സ്നേഹം എല്ലാത്തിലും വിജയിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആക്രമിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നവരുടെ പശ്ചാത്തലമോ മതമോ നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തു.

‘എല്ലാവര്‍ക്കും അനുവാദത്തോടെ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ അവര്‍ ആരായാലും നിയമം കൈയിലെടുക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രകോപനങ്ങള്‍ക്കിടയിലും മനസ്സ് ശാന്തമായി സൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അതാണ് യഥാര്‍ത്ഥ വിജയം,’ മമത കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending