Connect with us

Culture

ഉന്നാവോ; സിനിമ തോല്‍ക്കുന്ന തിരക്കഥയോടെ കൊന്നുതീര്‍ത്ത് ഇല്ലാതാക്കുകയാണ് ഒരു ബലാത്സംഗ കേസ്

Published

on

ഉന്നാവോ ബലാത്സംഗക്കേസിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേസിലെ പരാതിക്കാരിയും അമ്മയും സഹോദരിയും ബന്ധുവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് മൂന്നു പേര്‍ അതിദാരുണമായി മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അഭിഭാഷകനുമാണ് മരിച്ച മൂന്നു പേര്‍. പരാതിക്കാരിയും സഹോദരിയും അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ ആണ് മുഖ്യ പ്രതി.

അതു തന്നെയാണ് കേസിന്റെ ഒച്ചിഴ വേഗത്തിലുള്ള പോക്കിന്റെ കാരണവും. ഇതൊരു അപകടമല്ല, ഉന്നാവോ കേസ് അവസാനിപ്പിക്കുന്നതിന്റെ നീചമായ തന്ത്രങ്ങളിലൊന്നാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. സിനിമയെ വെല്ലുന്ന തിരക്കഥയോടെ ആ കുടുംബത്തെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. നമ്പര്‍ പ്ലേറ്റില്‍ കറുത്ത പെയ്ന്റടിച്ച ട്രക്കാണ് ഇടിച്ചത്.

ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം ആദ്യം രംഗത്ത് വന്നു. അതു കഴിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ അച്ഛനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചു കൊന്നു. ഇപ്പോള്‍ വളരെ സിനിമാറ്റിക്കായി, കേസിന്റെ ഒരു തരത്തിലുള്ള അസ്വസ്ഥതകളും ബാക്കിയാവാതിരിക്കാന്‍ ട്രക്ക് വെച്ച് ഇടിച്ചു കൊന്നു. നൂലിഴ വ്യത്യാസത്തിന്റെ ഭാഗ്യം കൊണ്ട് പെണ്‍കുട്ടി മരിക്കാതെ ഇരിക്കുന്നു. ആശ്വസിക്കാന്‍ ഇട നല്‍കാവാനാവാത്ത വിധം അതീവ ഗുരുതരമാണ് അവളുടെ നില. യോഗിയുടെ നാട്ടില്‍ ആശുപത്രിയില്‍ പോലും അവള്‍ സുരക്ഷിതമാണെന്നു പറയാനാവില്ല. ആശുപത്രി പോലും അവളെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാവാം. ജനം വോട്ടു കൊടുത്ത് ജയിപ്പിച്ച എം.എല്‍.എ അധികാരം ഉപയോഗിച്ച് തിരിച്ചു കൊത്തുന്ന കാഴ്ച.

ഈ കേസ് അട്ടിമറിക്കാന്‍ യോഗി ആദിത്യനാഥും യു.പി സര്‍ക്കാരും പരമാവധിയൊക്കെ ശ്രമിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ പരാതിക്കാരിക്കും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന നെറികേടുകള്‍ നിരവധിയാണ്. പൊലീസും ഗവണ്‍മെന്റും കുറ്റാരോപിതനായ എം.എല്‍.എയും നിരന്തരമായി വേട്ടയാടി. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയെയും അമ്മാവനെയും പ്രതികളാക്കി കേസെടുത്തു.

ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിച്ച് വരുന്ന വഴിയെ ആണ് കാറില്‍ ട്രക്ക് വന്നിടിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ കൈകളിലേന്തി പ്രേക്ഷകർ

പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം

Published

on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഗണപതി. സ്പോർട്സ് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപക്കേട്ടൻ എന്ന കഥാപാത്രമായാണ് ഗണപതി എത്തിയിരിക്കുന്നത്. പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ജീവിതത്തോടുള്ള പോരാട്ടവീര്യവും ബോക്സിങ് റിങ്ങിനകത്തുള്ള ആവേശവും ഒരുപോലെ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ഗണപതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദീപക്കേട്ടനെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത ആലപ്പുഴ ജിംഖാന ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞോടുകയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദ്ന്റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Continue Reading

Film

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടൻ

Published

on

48മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2024ലെ മികച്ച ചിത്രം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ്. അപ്പുറം സിനിമയുടെ സംവിധായക ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക.

അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (തിയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും.

അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിർമാതാവുമായ സീമ, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

  • മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി -സംവിധാനം-എം.സി ജിതിന്‍
  • മികച്ച സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
  • മികച്ച സഹനടി :ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
  • അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫര്‍ ഇടുക്കി (ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാല്‍ (കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (തിയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
  • മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(കലാം സ്റ്റാന്‍ഡേഡ് 5 ബി)
  • മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ഫാമിലി)
  • മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍),വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)
  • മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് ( മങ്കമ്മ)
  • മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച പിന്നണി ഗായിക : വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (കൊണ്ടല്‍)
  • മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)
  • മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (അജയന്റെ രണ്ടാം മോഷണം)
  • മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം
  • മികച്ച ബാലചിത്രം- കലാം സ്റ്റാന്‍ഡേഡ് 5 ബി, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍

Continue Reading

Film

ആദ്യദിനത്തേക്കാൾ കളക്ഷൻ മൂന്നാം ദിനത്തിന്; ‘മരണമാസ്സ്‌’ ബോക്സ് ഓഫീസിലും മാസ്സ്

Published

on

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച ‘മരണമാസ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട്. കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടികളും യുവാക്കളും ചിത്രം ഹൃദയത്താൽ സ്വീകരിച്ചിരിക്കുകയാണ്. ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

‘വാഴ’, ‘ഗുരുവായൂരമ്പലനടയിൽ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിജു സണ്ണി കഥ ഒരുക്കിയ ചിത്രത്തതിന്റെ തിരക്കഥയും സംഭാഷണവും സിജുവും ശിവപ്രസാദും ചേർന്നാണ് തയ്യാറാക്കിയത്. കൺവിൻസിങ് സ്‌റ്റാർ’ സുരേഷ് കൃഷ്ണയുടെ ജിക്കു എന്ന കഥാപാത്രം സ്പൂഫ് റഫറൻസുകൾകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുമ്പോൾ രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകർക്ക് വ്യത്യസ്താമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു. സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗോകുൽനാഥ് ജി, ഛായാഗ്രഹണം: നീരജ് രവി, ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജയ് ഉണ്ണിത്താൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർ ജി വയനാടൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ: ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, സംഘട്ടനം: കലൈ കിങ്‌സൺ, കോ ഡയറക്ടർ: ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരികൃഷ്ണൻ, ഡിസൈൻസ്:  സർക്കാസനം, ഡിസ്ട്രിബൂഷൻ: ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending