Connect with us

india

ജമ്മു കശ്മീരില്‍ അജ്ഞാതരോഗം: ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

അസുഖത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും സമ്പൂര്‍ണ ജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Published

on

ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബദല്‍ ഗ്രാമത്തില്‍ രോഗം ബാധിച്ച് പതിനാറ് പേര്‍ മരണപ്പെട്ടാതായും മുപ്പതിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്.

അസുഖത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും സമ്പൂര്‍ണ ജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗകാരണം കണ്ടെത്താനുള്ള മെഡിക്കല്‍ അന്വേഷണത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അജ്ഞാത രോഗം കാരണം ആളുകള്‍ മരിക്കുന്നതും രോഗബാധിതരാവുന്നതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. രോഗ കാരണം വ്യക്തമല്ലെന്നും ഇതുവരെ രോഗബാധിതരായത് ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ആളുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരസ്പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളാണ് ഇവരെന്നും രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് ഭീതി ഉണ്ടാക്കിയതായും അതേസമയം ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ള ഉദ്യോഗസ്ഥരുമെല്ലാം ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിക്കുന്നതായാണ് പ്രാഥമിക വിവരം.

അസുഖം ബാധിച്ച കുട്ടികളില്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നില വേഗത്തില്‍ തന്നെ വഷളാവുന്നതായും ഇത് കോമയിലാവാനും മരണത്തിനും കാരണമാവുന്നു. പനി, തലകറക്കം, ബോധക്ഷയം എന്നിവ മൂലം ആശുപത്രിയില്‍ എത്തുന്നവരെല്ലാം മരണത്തിന് കീഴടങ്ങിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം രോഗം പകര്‍ച്ചവ്യാധിയാണോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരസ്പര ബന്ധമുള്ള കുടുംബത്തിന്റെ ഇടയില്‍ മാത്രം ബാധിച്ചിട്ടുള്ളൂ എന്നത് കൊണ്ട് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

വീടുകള്‍ തോറുമുള്ള കൗണ്‍സിലിങ്ങും നീരീക്ഷണവും തുടരുകയാണെന്നും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുമെന്നും ഡിസംബര്‍ 7 മുതല്‍ ഗ്രാമത്തിലുള്ളവര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം

ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

Published

on

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം. ഓപ്പറേറ്റര്‍മാരോട് ചൈനീസ് നിര്‍മിത ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കത്തു നല്‍കി. അതേസമയം ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

രാജ്യത്ത് പ്രമുഖ 4ജി നെറ്റ്വര്‍ക്കുകളില്‍ ഇപ്പോഴും ചൈനീസ് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോ?ഗിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ഇത്തരത്തില്‍ വാവെയ്, സെഡ് ടി ഇ എന്നീ കമ്പനികളില്‍ നിന്ന് വയര്‍ലെസ് ഒപ്ടിക്കല്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ ബിഎസ്എന്‍എലിന്റെ 2 ജി നെറ്റ്വര്‍ക്കും ചൈനീസ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

അതേസമയം നിലവില്‍ സ്ഥാപിച്ച ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ് നിലവിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് സേവനം നല്‍കാന്‍ ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതെന്ന് അധിക്യതര്‍ അറിയിച്ചു.

2024ല്‍ ചൈനീസ് നിര്‍മിത സിംകാര്‍ഡുകള്‍ സംബന്ധിച്ച് ടെലികോം മന്ത്രാലയം വിവരശേഖരണം നടത്തിയിരുന്നു. 2ജി, 3ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന സമയം രാജ്യത്തെ ഭൂരിഭാഗം സിം കാര്‍ഡുകളും ചൈനയില്‍ നിര്‍മിച്ചവയായിരുന്നെന്നും 4ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച സമയത്ത് ഇത് ഗണ്യമായി കുറക്കാനായതായി മന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് രണ്ടുകോടി ആളുകള്‍ ഇപ്പോഴും 2 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading

india

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, മെയ് ഏഴുവരെ അപേക്ഷിക്കാം

ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.

Published

on

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.

അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും അവസരം നല്‍കും. മെയ് 9 മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താവുന്നതാണ്. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21 മുതല്‍ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

 

Continue Reading

india

ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്തു; യുപി പൊലീസിന് സുപ്രീംകോടതി പിഴ ചുമത്തി

സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്ന രീതി ‘നിരവധി വിധികളുടെ ലംഘനമാണ്’ എന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

Published

on

സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്ന രീതി ‘നിരവധി വിധികളുടെ ലംഘനമാണ്’ എന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സിവില്‍ സ്വഭാവമുള്ള സ്വത്ത് തര്‍ക്കത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് രണ്ട് ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി ബുധനാഴ്ച 50,000 രൂപ പിഴ ചുമത്തി.

സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാല്‍ പരമോന്നത നീതിപീഠം നിറഞ്ഞിരിക്കുകയാണെന്നും ഈ കീഴ്വഴക്കം ”നിരവധി വിധികളുടെ ലംഘനമാണെന്നും” ബെഞ്ച് പറഞ്ഞു.

‘സിവില്‍ തെറ്റുകള്‍ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല,’ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു, തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമത്തിയ പിഴ ഒഴിവാക്കാന്‍ വിസമ്മതിച്ചു.

‘നിങ്ങള്‍ 50,000 രൂപ അടച്ച് അത് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുക’, ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

കേസിന്റെ വസ്തുതകള്‍ രേഖപ്പെടുത്തി, കേസില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ റിഖാബ് ബിരാനി, സാധന ബിരാനി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമാനമായ ഒരു കേസ് കൈകാര്യം ചെയ്യുമ്പോള്‍, ‘ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയുണ്ട്, സിവില്‍ വിഷയം ക്രിമിനല്‍ കേസാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല’ എന്ന് സിജെഐ മുമ്പ് പറഞ്ഞിരുന്നു.

തുടര്‍ന്ന് പ്രത്യേക കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.

ബിരാനികള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശില്‍പി ഗുപ്തയുടെ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ ലോക്കല്‍ മജിസ്റ്റീരിയല്‍ കോടതി രണ്ടുതവണ നിരസിച്ചിട്ടും സംസ്ഥാന പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

കാണ്‍പൂരിലെ തങ്ങളുടെ വെയര്‍ഹൗസ് 1.35 കോടി രൂപയ്ക്ക് ഗുപ്തയ്ക്ക് വില്‍ക്കാന്‍ ബിരാനികള്‍ വാക്കാല്‍ കരാറില്‍ ഏര്‍പ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പാര്‍ട്ട് സെയില്‍ പരിഗണനയ്ക്കായി മാത്രം ഗുപ്ത 19 ലക്ഷം അടച്ചു, 2020 സെപ്റ്റംബര്‍ 15-നകം ബിരാനികള്‍ക്ക് സമ്മതിച്ച 25 ശതമാനം അഡ്വാന്‍സ് നല്‍കാന്‍ കഴിഞ്ഞില്ല.

പിന്നീട്, ബിരാനികള്‍ ഈ സൗകര്യം 90 ലക്ഷം രൂപ കുറഞ്ഞ വിലയ്ക്ക് മൂന്നാം കക്ഷിക്ക് വിറ്റു, എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിനായി രണ്ട് തവണ ക്രിമിനല്‍ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ട ഗുപ്ത നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കിയില്ല.

വിഷയം സിവില്‍ സ്വഭാവമുള്ളതിനാല്‍ ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് പ്രാദേശിക കോടതി വ്യക്തമാക്കി.

എന്നിരുന്നാലും, വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ബിരാനികള്‍ക്കെതിരെ ലോക്കല്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു, തുടര്‍ന്ന് കോടതി അവരെ വിളിച്ചുവരുത്തി.

എഫ്‌ഐആര്‍ റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിക്കുകയും വിചാരണ നേരിടാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നാണ് ഉത്തരവ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

 

Continue Reading

Trending