Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനെതിരെ അപ്രഖ്യാപിത വിലക്കുകമായി യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ സമ്മര്‍ദ്ദത്തിന് വഴങ്ങി ചട്ടങ്ങള്‍ മറികടന്ന തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നു

എസ്.എഫ്.ഐ നിര്‍ദേശപ്രകാരം ഇടതു ജീവനക്കാരും ഡീനും രജിസ്ട്രാറും ചേര്‍ന്ന് യൂണിയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Published

on

എം.എസ്.എഫ് കെ.എസ്.യു നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എസ്.എഫ്.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ ശ്രമിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത യൂണിയന്‍ എന്ന പരിഗണന തരാതെ എല്ലാത്തിനും തടസ്സം നില്‍ക്കുകയാണ് യൂണിവേഴ്‌സിറ്റി അധികാരികളാണെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്.എഫ്.ഐ നിര്‍ദേശപ്രകാരം ഇടതു ജീവനക്കാരും ഡീനും രജിസ്ട്രാറും ചേര്‍ന്ന് യൂണിയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും ഇതിന് പിന്നിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ നഷ്ടമായ എസ്.എഫ്.ഐ ഭരണ സ്വാധീനം ഉപയോഗിച്ച് യൂണിയനെ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല. ചട്ടം ലംഘിച്ച് വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിക്കാനുള്ള ആസൂത്രണങ്ങളും നടക്കുന്നു.

സെപ്തംബര്‍ 24 മുതല്‍ അഞ്ചു ജില്ലകളിലായി പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ‘കലാ ജാഥയും” സെപതംബര്‍ 26 മുതല്‍ 28 വരെ പാലക്കാട് വിക്ടോറിയ കോളേജില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റും ,യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ കോളേജുകളില്‍ മാഗസിന്‍ അച്ചടിച്ചു വിതരണത്തിന് തയാറായിട്ടുണ്ട്. വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഈ പരിപാടികളെല്ലാം അട്ടിമറിക്കാനാണ് ഡീന്‍, രജിസ്ട്രാര്‍, വൈസ് ചാന്‍സലര്‍ ഓഫീസുകള്‍ ഉപയയോഗിച്ചു എസ്.എഫ്.ഐ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പി ജി വിദ്യാര്‍ത്ഥികളുടേതുകൂടിയാണ്.

ഒക്ടോബര്‍ മൂന്നി നാണ് പിജി അഡ്മിഷന്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ യു.ജി അഡ്മിഷന്‍ മാത്രമേ പൂര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ട് എല്ലാ വിഭാഗം അഡ്മിഷനും കഴിഞ് ഒക്ടോബര്‍ 10നെ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കാവൂ എന്നാണ് യൂണിയന്റെ നിലപാടെന്നും ഇതിന് വിരുദ്ധമായി യൂണിവേഴ്‌സിറ്റി തീരുമാനമെടുത്താല്‍ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. എസ്.എഫ്.ഐയുടെ രാഷ്ട്രീയ കളി കാരണം എട്ടുമാസം വൈകിയാണ് യൂണിയന് അധികാരം ലഭിച്ചത്. വെറും മാസങ്ങള്‍ മാത്രമാണ് യൂണിയന് പ്രവര്‍ത്തിക്കാനായത്.

വി.സിയടക്കം ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ്. വി.സിയുടെ വീ്ട്ടിലേക്കുള്ള വഴിയില്‍ പോലും പാര്‍ട്ടിക്കാര്‍ ഭീഷണി മുഴക്കുന്നു. എസ്.എഫ്.ഐയുടെ കള്ളപരാതി കാരണം ഏറെ വൈകിയാണ് കഴിഞ്ഞ കോളെജ് ഇലക്ഷന്‍ കഴിഞ്ഞത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്ററ് പി.കെ നവാസ് കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് എട്ട് മാസങ്ങള്‍ വൈകി തെരഞ്ഞെടുപ്പ് നടന്നത്.

നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് മുന്നണിക്ക് വലിയ വിജയമുണ്ടായി. ഇത് എസ്.എഫ്.ഐയെയും അവരെ പിന്തുണക്കുന്ന ഇടത് അനുകൂല ഉദ്യോഗ ഭരണത്തെയും ചൊടിപ്പിച്ചു. കൂടുതല്‍ യു.യു.സിമാരെ വിജയിപ്പിച്ചെടുത്ത യുഡിഎസ്എഫ് സഖ്യം യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ ഡീന്‍ ഓഫീസ് ഉപയോഗിച്ച് പരാതി പരിഹാര പ്രക്രിയ നീട്ടിക്കൊണ്ട് പോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. കൂടുല്‍ പരാതികളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്.എഫ്.ഐ വ്യാജ പരാതികള്‍ നല്‍കി. ഡീനും ഡീന്‍ ഓഫിസും വൈസ് ചാന്‍സലര്‍ ഡോ എം കെ ജയരാജും ഇടത് സിന്‍ഡിക്കേറ്റും അടങ്ങുന്ന കാലിക്കറ്റ് സര്‍വ്വകലാശാല അധികാരികള്‍ അതിന് കൂട്ട് നിന്നു.

2023 നവംബര്‍ 1 ന് കോളേജ് യൂണിയനുകള്‍ നിലവില്‍ വന്നിട്ടും ജൂണ്‍ പത്താം തിയതിയാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടത്തിയത്. ജൂണ്‍ പത്തിന് യുണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയനു ചാര്‍ജ് എടുക്കാന്‍ കഴിഞ്ഞത് ആഗസ്റ്റ് മാസത്തിലാണ്. മനപ്പൂര്‍പ്പം ഫയലുകള്‍ വൈകിപ്പിച്ച് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് എസ്.എഫ്.ഐ ശ്രമിക്കുകയായിരുന്നു.

യൂണിയന്‍ ഉദ്ഘാടനം വളരെ വിപുലമായി ജൂലൈ 30ന് സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ പന്തലും ശബ്ദ സജ്ജീകരണവും അതിഥികളുടെ സാന്നിധ്യമടക്കം പുര്‍ണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കെയാണ് വയനാട് വലിയ ദുരന്തമുണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കേണ്ടി വന്നു. പിന്നീട് വളരെ ലളിതമായി ഉദ്ഘാടനം നടത്തിയെങ്കിലും യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ ഒരു സഹകരണവും ലഭിച്ചില്ല.

യൂണിയന്‍ നല്‍കിയ ബജറ്റ് ഇല്ലാത്ത നൂലാമാലകള്‍ പറഞ് മന:പ്പൂര്‍വം വൈകിപ്പിച്ചത് ഡീനാണ്. എസ്.എഫ്.ഐ പറയുന്നതിനൊത്ത് തുള്ളി രാഷ്ട്രീയ പകപോക്കല്‍ നടത്തി കലോത്സവങ്ങള്‍ക്കുള്ള ബജറ്റും മറ്റും വൈകിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട കലോത്സവങ്ങളെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐയും അതിന് കൂട്ട് നില്‍ക്കുന്ന ഡീനും രജിസ്ട്രാറും ഉള്‍പ്പടെയുള്ള സര്‍വ്വകലാശാല അധികാരികളും മാപ്പ് പറയണം. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിദിന്‍ ഫാത്തിമ.പി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫ്‌വാന്‍.പി, വൈസ് ചെയര്‍മാന്‍ അര്‍ഷദ് വി.കെ, അശ്വിന്‍ നാഥ് കെ.പി, പി.കെ മുബശ്ശിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

kerala

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്

Published

on

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഇല്ലെന്നാണ് പൊലീസ് അനിൽ അക്കരയെ അറിയിച്ചു.

തൃശൂർ എസിപി ആയിരുന്നു അനിൽ അക്കരയുടെ പരാതി അന്വേഷിച്ചത്. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു. കേസെടുക്കാത്തത് പിണറായി-ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന് അനിൽ അക്കര പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു.

Continue Reading

crime

കുടുംബപ്രശ്നം മാറ്റാൻ ചാത്തൻസേവ, വീട്ടമ്മയെ പീഡിപ്പിച്ചു; ജ്യോത്സ്യൻ അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ  പരിചയപ്പെടുന്നത്

Published

on

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസിറ്റില്‍. തൃശൂർ സ്വദേശി പ്രഭാദാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ  പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു.

ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെയാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

india

അർജുന്റെ ലോറി കരക്കെത്തിച്ചു; മൃതദേഹം പരിശോധനക്കയച്ചു

മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക

Published

on

72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.

ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കും. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയിൽനിന്ന് 65 മീറ്റർ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. കാണാതായി 71ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാൽ, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

Continue Reading

Trending