Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനെതിരെ അപ്രഖ്യാപിത വിലക്കുകമായി യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ സമ്മര്‍ദ്ദത്തിന് വഴങ്ങി ചട്ടങ്ങള്‍ മറികടന്ന തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നു

എസ്.എഫ്.ഐ നിര്‍ദേശപ്രകാരം ഇടതു ജീവനക്കാരും ഡീനും രജിസ്ട്രാറും ചേര്‍ന്ന് യൂണിയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Published

on

എം.എസ്.എഫ് കെ.എസ്.യു നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എസ്.എഫ്.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ ശ്രമിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത യൂണിയന്‍ എന്ന പരിഗണന തരാതെ എല്ലാത്തിനും തടസ്സം നില്‍ക്കുകയാണ് യൂണിവേഴ്‌സിറ്റി അധികാരികളാണെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്.എഫ്.ഐ നിര്‍ദേശപ്രകാരം ഇടതു ജീവനക്കാരും ഡീനും രജിസ്ട്രാറും ചേര്‍ന്ന് യൂണിയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും ഇതിന് പിന്നിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ നഷ്ടമായ എസ്.എഫ്.ഐ ഭരണ സ്വാധീനം ഉപയോഗിച്ച് യൂണിയനെ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല. ചട്ടം ലംഘിച്ച് വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിക്കാനുള്ള ആസൂത്രണങ്ങളും നടക്കുന്നു.

സെപ്തംബര്‍ 24 മുതല്‍ അഞ്ചു ജില്ലകളിലായി പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ‘കലാ ജാഥയും” സെപതംബര്‍ 26 മുതല്‍ 28 വരെ പാലക്കാട് വിക്ടോറിയ കോളേജില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റും ,യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ കോളേജുകളില്‍ മാഗസിന്‍ അച്ചടിച്ചു വിതരണത്തിന് തയാറായിട്ടുണ്ട്. വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഈ പരിപാടികളെല്ലാം അട്ടിമറിക്കാനാണ് ഡീന്‍, രജിസ്ട്രാര്‍, വൈസ് ചാന്‍സലര്‍ ഓഫീസുകള്‍ ഉപയയോഗിച്ചു എസ്.എഫ്.ഐ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പി ജി വിദ്യാര്‍ത്ഥികളുടേതുകൂടിയാണ്.

ഒക്ടോബര്‍ മൂന്നി നാണ് പിജി അഡ്മിഷന്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ യു.ജി അഡ്മിഷന്‍ മാത്രമേ പൂര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ട് എല്ലാ വിഭാഗം അഡ്മിഷനും കഴിഞ് ഒക്ടോബര്‍ 10നെ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കാവൂ എന്നാണ് യൂണിയന്റെ നിലപാടെന്നും ഇതിന് വിരുദ്ധമായി യൂണിവേഴ്‌സിറ്റി തീരുമാനമെടുത്താല്‍ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. എസ്.എഫ്.ഐയുടെ രാഷ്ട്രീയ കളി കാരണം എട്ടുമാസം വൈകിയാണ് യൂണിയന് അധികാരം ലഭിച്ചത്. വെറും മാസങ്ങള്‍ മാത്രമാണ് യൂണിയന് പ്രവര്‍ത്തിക്കാനായത്.

വി.സിയടക്കം ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ്. വി.സിയുടെ വീ്ട്ടിലേക്കുള്ള വഴിയില്‍ പോലും പാര്‍ട്ടിക്കാര്‍ ഭീഷണി മുഴക്കുന്നു. എസ്.എഫ്.ഐയുടെ കള്ളപരാതി കാരണം ഏറെ വൈകിയാണ് കഴിഞ്ഞ കോളെജ് ഇലക്ഷന്‍ കഴിഞ്ഞത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്ററ് പി.കെ നവാസ് കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് എട്ട് മാസങ്ങള്‍ വൈകി തെരഞ്ഞെടുപ്പ് നടന്നത്.

നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് മുന്നണിക്ക് വലിയ വിജയമുണ്ടായി. ഇത് എസ്.എഫ്.ഐയെയും അവരെ പിന്തുണക്കുന്ന ഇടത് അനുകൂല ഉദ്യോഗ ഭരണത്തെയും ചൊടിപ്പിച്ചു. കൂടുതല്‍ യു.യു.സിമാരെ വിജയിപ്പിച്ചെടുത്ത യുഡിഎസ്എഫ് സഖ്യം യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ ഡീന്‍ ഓഫീസ് ഉപയോഗിച്ച് പരാതി പരിഹാര പ്രക്രിയ നീട്ടിക്കൊണ്ട് പോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. കൂടുല്‍ പരാതികളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്.എഫ്.ഐ വ്യാജ പരാതികള്‍ നല്‍കി. ഡീനും ഡീന്‍ ഓഫിസും വൈസ് ചാന്‍സലര്‍ ഡോ എം കെ ജയരാജും ഇടത് സിന്‍ഡിക്കേറ്റും അടങ്ങുന്ന കാലിക്കറ്റ് സര്‍വ്വകലാശാല അധികാരികള്‍ അതിന് കൂട്ട് നിന്നു.

2023 നവംബര്‍ 1 ന് കോളേജ് യൂണിയനുകള്‍ നിലവില്‍ വന്നിട്ടും ജൂണ്‍ പത്താം തിയതിയാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടത്തിയത്. ജൂണ്‍ പത്തിന് യുണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയനു ചാര്‍ജ് എടുക്കാന്‍ കഴിഞ്ഞത് ആഗസ്റ്റ് മാസത്തിലാണ്. മനപ്പൂര്‍പ്പം ഫയലുകള്‍ വൈകിപ്പിച്ച് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് എസ്.എഫ്.ഐ ശ്രമിക്കുകയായിരുന്നു.

യൂണിയന്‍ ഉദ്ഘാടനം വളരെ വിപുലമായി ജൂലൈ 30ന് സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ പന്തലും ശബ്ദ സജ്ജീകരണവും അതിഥികളുടെ സാന്നിധ്യമടക്കം പുര്‍ണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കെയാണ് വയനാട് വലിയ ദുരന്തമുണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കേണ്ടി വന്നു. പിന്നീട് വളരെ ലളിതമായി ഉദ്ഘാടനം നടത്തിയെങ്കിലും യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ ഒരു സഹകരണവും ലഭിച്ചില്ല.

യൂണിയന്‍ നല്‍കിയ ബജറ്റ് ഇല്ലാത്ത നൂലാമാലകള്‍ പറഞ് മന:പ്പൂര്‍വം വൈകിപ്പിച്ചത് ഡീനാണ്. എസ്.എഫ്.ഐ പറയുന്നതിനൊത്ത് തുള്ളി രാഷ്ട്രീയ പകപോക്കല്‍ നടത്തി കലോത്സവങ്ങള്‍ക്കുള്ള ബജറ്റും മറ്റും വൈകിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട കലോത്സവങ്ങളെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐയും അതിന് കൂട്ട് നില്‍ക്കുന്ന ഡീനും രജിസ്ട്രാറും ഉള്‍പ്പടെയുള്ള സര്‍വ്വകലാശാല അധികാരികളും മാപ്പ് പറയണം. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിദിന്‍ ഫാത്തിമ.പി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫ്‌വാന്‍.പി, വൈസ് ചെയര്‍മാന്‍ അര്‍ഷദ് വി.കെ, അശ്വിന്‍ നാഥ് കെ.പി, പി.കെ മുബശ്ശിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ

Published

on

തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Continue Reading

kerala

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്

Published

on

തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.

അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 2 ,3 തീയതികളിലാണ് ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 14 ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending