Connect with us

Culture

പരീക്ഷയില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പി.എസ്.സി ; എസ്.എഫ്.ഐ നേതാക്കളെ റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കി

Published

on

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‌സി സ്ഥിരീകരിക്കുന്നു. ആജീവനാന്ത കാലത്തേക്ക് മൂന്ന് പേരെയും പിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.

പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്‌സി വിജിലന്‍സ് തള്ളിക്കളയുന്നില്ല. ചോദ്യപേപ്പര്‍ വാട്‌സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍.

പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി ശുപാര്‍ശ ചെയ്യുന്നു. പരീക്ഷാ നടത്തിപ്പില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാവുന്ന വിവരങ്ങളാണ് പിഎസ്‌സി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്.

kerala

‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

on

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.

ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.

നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

india

തൊഴിലാളികളുടെ വേതനം കൂട്ടണം; തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നു: പ്രതിപക്ഷം

തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് പ്രിയങ്ക ഗാന്ധി എംപിയും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിയ വേതനം ഉടന്‍ നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും, തൊഴില്‍ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കേരളത്തില്‍ 1,86,000 പേര്‍ തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചുവെന്ന് അടൂര്‍ പ്രകാശ് എംപി ലോക്‌സഭയില്‍ പറഞ്ഞു. കുറഞ്ഞ വേതനവും, വേതനം വൈകുന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി രാജ്യസഭയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ബജറ്റ് വിഹിതം കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണൊണ്് സോണിയാ ഗാന്ധി ആരോപിച്ചത്.

Continue Reading

Trending