Connect with us

More

വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പിന് അനുവാദമില്ല ജാമിയ മില്ലിയ ഇസ്ലാമിയ സ്ഥാപകദിനാഘോഷം ബഹിഷ്‌കരിച്ച് വിദ്യര്‍ത്ഥി പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞടുപ്പ് നടത്താന്‍ അനുവദിക്കാത്ത ജാമിയമില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ നിലപാടില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല സ്ഥാപക ദിനം ബഹിഷ്‌കരിച്ചു. ആറു ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം സര്‍വ്വകലാശാലാ പ്രധാന കവാടത്തില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ നിരാഹാരമിരിക്കുമ്പോള്‍ കവിയരങ്ങ് സംഘടിപ്പിക്കുന്ന വൈസ് ചാന്‍സലര്‍ മനുഷ്യത്വ രഹിതമായാണ് പെരമാറുന്നതെന്ന് എം.എസ്.എഫ് ദേശീയ സിക്രട്ടറിയും ജാമിയ വിദ്യാര്‍ത്ഥിയുമായ അതീബ് ഖാന്‍ പറഞ്ഞു. തങ്ങള്‍ സ്ഥാപക ദിനാഘോഷങ്ങള്‍ക്കെതിരല്ല അത് കൊണ്ട് തന്നെ തങ്ങള്‍ സമരകേന്ദ്രത്തില്‍ സ്ഥാപക ദിനം സമാന്തരമായി ആഘേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരാഹാര സമരം നടത്തുന്ന മീരാന്‍ അഹമദന്റെ ആരോഗ്യ നില അനുദിനം വഷളായി വരികയാണന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി തിരഞ്ഞടുപ്പ് നടന്നിട്ടില്ല. ലിംഗ്‌ദോ കമ്മീഷന്‍ റിപ്പോര്‍ട്ട് വിദ്യര്‍ത്ഥി യൂനിയന്‍ തിഞ്ഞടുപ്പ് നിര്‍ബന്ധമാക്കിയിട്ടും ജാമിയ മില്ലിയ അതിന് തയ്യാറാവാത്തത് ഏന്ത് കൊണ്ടാണന്ന് ജാമിയ വിദ്യാര്‍ത്ഥി ഇഹ്‌സാനുല്‍ ഇഹ്തിസാം ചോദിച്ചു. മാധ്യമങ്ങളെ ക്യാംപസിനകത്ത് പ്രവേശിപ്പിക്കാതെയും സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികളെടുത്തും തികച്ചും സ്വേഛാധിപത്യപ്രവണതയാണ് വൈസ് ചാന്‍സലര്‍ വച്ച് പുലര്‍ത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സര്‍വ്വകലാശാലയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് കേസ് കോടതിയിലാണന്നതിനാല്‍ തങ്ങള്‍ നിസ്സഹായരാണന്നാണ് ജാമിയ അധിക്രതരുടെ നിലപാട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending