Connect with us

india

ഏക സിവിൽ കോഡ്: ചിദംബരത്തിന്റെ നേതൃത്വത്തിൽ പാനൽ രൂപീകരിക്കാനൊരുങ്ങി കോൺഗസ്

വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ്   കോൺ​ഗ്രസ് നിലപാട്.

Published

on

ഏക സിവിൽ കോഡിൽ നിലപാടെടുക്കാൻ പാനൽ രൂപീകരിക്കാൻ ഒരുങ്ങി കോൺ​ഗ്രസ്. വിഷയം പഠിക്കാൻ പി ചിദംബരത്തിന്റെ നേതൃത്വത്തിലുളള പാനൽ രൂപീകരിക്കുമെന്നാണ് വാർത്ത നിയമവിദ​ഗ്ധരും എംപിമാരും ഉൾപ്പെടുന്ന എട്ടം​ഗ സമിതിക്ക് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രൂപം നൽകിയതായാണ് റിപ്പോർട്ട്.

വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ്   കോൺ​ഗ്രസ് നിലപാട്. നേരത്തെ ബിജെപി നേതാവ് സുശീൽകുമാർ മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലമെൻ്റ് സ്റ്റാൻഡിം​ഗ് കമ്മിറ്റി യോ​ഗത്തിൽ പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. സമൂഹത്തിലെ എല്ലാ മതങ്ങളും ജാതികളും സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് സിവിൽ കോഡ് എന്ന കാര്യം മനസ്സിൽ ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് യോ​ഗത്തിൽ പ്രതിപക്ഷ എംപിമാർ ചോണ്ടിക്കാട്ടിയിരുന്നു അതേസമയം . ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇതുവരെ 19 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ, യോ​ഗത്തിൽ എംപിമാരെ അറിയിച്ചിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

Published

on

കര്‍ണാടക ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലീന മത്യാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിര്‍വ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

india

ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ

ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യം

Published

on

പ്രശസ്‌തമായ കറാച്ചി ബേക്കറി ശൃംഖലയുടെ ഹൈദരാബാദ് ശാഖ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. .ഇന്ത്യ- പാക് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, മെയ് 10 ശനിയാഴ്ച്ചയാണ് സംഭവം. പാകിസ്താനിലെ നഗരമായ “കറാച്ചി” എന്ന ബേക്കറിയുടെപേര് മാറ്റണം എന്നായിരുന്നു അക്രമികളുടെ ആവശ്യം.

ബേക്കറിയിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടിെല്ലന്നും ആർ.ജി. ഐ എയർപോർട്ട് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാലരാജു പറഞ്ഞു. സംഭവം നടന്ന് ഏതാനും മിനിറുകൾക്കുള്ളിൽ തങ്ങൾ സ്ഥലത്തെത്തിയതായും അക്രമികളെ ഒഴിപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

ഈ സ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമായല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമ്പോഴെല്ലാം കറാച്ചി ബേക്കറി പലപ്പോഴായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച കടയുടെ ബഞ്ചാര ഹിൽസിലുളള ശാഖയിലും പ്രക്ഷോഭകർ ത്രിവർണ്ണ പതാക ഉയർത്തിയതായി കാണപ്പെട്ടിരുന്നു. ബേക്കറി ഉടമകള്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആക്രമണം നടക്കുന്നത്. 2019-ല്‍ പുല്‍വാമ ആക്രമണത്തെത്തുടര്‍ന്നും ബേക്കറിയുടെ പേര് സമാനമായ കയ്യേറ്റങ്ങളും ഭീഷണികളും നേരിട്ടിട്ടുണ്ട്.

1953-ല്‍ ഹൈദരാബാദിലെ മൊസംജാഹി മാര്‍ക്കറ്റില്‍ സ്ഥാപിതമായ കറാച്ചി ബേക്കറി, വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളായ ഒരു സിന്ധി അഭയാര്‍ത്ഥി കുടുംബമാണ് സ്ഥാപിച്ചത്. രാജേഷ് ,ഹരീഷ് രാംനാനി എന്ന സഹോദരങ്ങള്‍ നടത്തുന്ന ഈ കമ്പനി ഇന്ന് ഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലുടനീളം ഔട്ട്ലെറ്റുകളുള്ള ഒരു അറിയപ്പെടുന്ന ബേക്കറി ശൃംഖലയാണ്. ഹൈദരാബാദില്‍ മാത്രമായി ഇവര്‍ക്ക് 24 ശാഖകള്‍ ഉണ്ട്.

‘ഞങ്ങളുടേത് ഒരു ഇന്ത്യന്‍ സംരംഭമാണ്. ഞങ്ങളെ പാകിസ്ഥാനികളായി മുദ്രകുത്തുന്നത് അന്യായമാണ്,’ ബേക്കറിയിലെ ഒരു മാനേജര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ബിജെപി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തെലങ്കാന പോലീസ് പറഞ്ഞു. ബിഎന്‍എസ് സെക്ഷന്‍ 126 (2), 324 (4) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല.

Continue Reading

india

ഇന്ത്യ-പാക് എ.ഡി.ജി.എം ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി. തിങ്കളാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) മാരുടെ ആദ്യ യോഗത്തിലാണ് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായത്.

അതേസമയം സിന്ധു നദീജല കരാര്‍ അടക്കമുള്ള കരാറുകള്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ജമ്മു-കശ്മീരിലെ ജീവിതാവസ്ഥ സാധാരണ ഗതിയിലേക്ക് മാറുകയാണ്. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമാണ്.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Continue Reading

Trending