Connect with us

kerala

പൊതു പരീക്ഷകള്‍ക്കിടയില്‍ 305 ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം

സ്ഥലം മാറ്റപ്പെട്ടവരില്‍ 135 സീനിയര്‍ അധ്യാപകരും 72 ജൂനിയര്‍ അധ്യാപകരും ഉണ്ട്.

Published

on

എസ്എസ്എല്‍സി- ഹയര്‍സെക്കന്‍ഡറി പൊതു പരീക്ഷകള്‍ക്കിടയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 305 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. പരീക്ഷ ചുമതലയിലുള്ളവര്‍ എത്രയും വേഗം പുതിയ സ്‌കൂളിലേക്ക് മാറണമെന്നും തുടര്‍ന്ന പരീക്ഷ ഡ്യൂട്ടിക്ക് മടങ്ങിയെത്തണമെന്നുമാണ് നിര്‍ദേശം. സ്ഥലംമാറ്റത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്

തസ്തിക നിര്‍ണയത്തില്‍ അധികമായ 207 അധ്യാപകരെയും അവര്‍ക്ക് ഒഴിവുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി 98 അധ്യാപകരെയുമാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുള്ളത്. സ്ഥലം മാറ്റപ്പെട്ടവരില്‍ 135 സീനിയര്‍ അധ്യാപകരും 72 ജൂനിയര്‍ അധ്യാപകരും ഉണ്ട്. ഇതില്‍ 102 പേരെ മറ്റു ജില്ലകളിലേക്കാണ് മാറ്റിയിരിക്കുന്നത്. 25ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ബാച്ചുകളിലെ അധ്യാപകരെയാണ് മാറ്റിയിരിക്കുന്നത്. അപ്രതീക്ഷിതമായ നടപടിക്ക് എതിരെ അധ്യാപകര്‍ക്ക് ഇടയില്‍ നിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തസ്തിക നിര്‍ണയത്തില്‍ അശാസ്ത്രീയ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നു. തസ്തികകള്‍ റദ്ദ് ചെയ്യാതെയുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്നാണ് പരാതി.

പരീക്ഷാ കാലത്തുള്ള സ്ഥലംമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അധ്യാപകര്‍ക്ക് പരാതിയുണ്ട്. മറ്റു ജില്ലകളിലേക്ക് മാറ്റം കിട്ടിയവര്‍ അവിടെ ജോലിയില്‍ ചേര്‍ന്നശേഷം പരീക്ഷാ ചുമതലയുള്ള സ്‌കൂളുകളിലേക്ക് മടങ്ങിയെത്തണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending