Connect with us

News

ഇന്ന് ഐക്യരാഷ്ട്രദിനം

ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.

Published

on

ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതാനുഭവങ്ങളില്‍ നിന്നുണ്ടായ വികാരമാണ് ഈ സംഘടനയുടെ പിറവിക്ക് കാരണമായത്. മനുഷ്യരാശിയുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണ് ഐക്യരാഷ്ട്രസംഘടന. ഏതു സ്വതന്ത്ര രാഷ്ട്രത്തിനും യു.എന്നില്‍ അംഗമാകാം. ദാരിദ്രമോ സമ്പത്തോ വലിപ്പചെറുപ്പമോ ഒന്നും തന്നെ പരിഗണിക്കാതെ യു.എന്‍ പൊതുസഭയില്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും തുല്യസ്ഥാനമാണ് നല്കിയിരിക്കുന്നത്.

1945 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യ ഉള്‍പ്പടെ അമ്പത് രാജ്യങ്ങള്‍ ചേര്‍ന്ന് എന്‍ ചാര്‍ട്ടര്‍ എഴുതിയുണ്ടാക്കി. ഈ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം.193 അംഗരാജ്യങ്ങളാണ് നിലവില്‍ യു.എന്നിലുള്ളത്. 2011 ജൂലൈ 14 ന് എത്തിയ ദക്ഷിണ സുഡാന്‍ ആണ് ഒടുവിലത്തെ അംഗം. സ്വിറ്റസര്‍ലന്‍ഡ്, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങള്‍ അംഗമായത് 2002 ലായിരുന്നു.

യു.എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് 77 ലെ അംഗസംഖ്യ നൂറ്റിമുപ്പതോളമാണ്. 1964 ജൂണ്‍ 15 നാണ് ഈ കൂട്ടായ്മരൂപം കൊണ്ടത്. അനേകം സംഘടനകളുടെ പൊതുവേദികൂടി യാണ് ഐക്യരാഷ്ട്രസംഘടനം. യൂണിസെഫ്, യുന്‍ഇപി, ലോകാരോഗ്യസംഘടന എന്നിവയും ഇതില്‍ ഉള്‍പ്പെടും. യു.എസ്.എ. യിലെ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം. സ്വന്തമായ പതാകയും പോസ്‌റ്റോഫീസും സ്റ്റാമ്പും സംഘടനക്കുണ്ട്.അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനീഷ് എന്നിവയാണ് യു.എന്നിന്റെ ഔദ്യോഗിക ഭാഷകള്‍. സംഘടനയുടെ പ്രധാനഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്വിസര്‍ലന്‍ഡിലെ ജനീവയിലാണ്. സെക്രട്ടറി ജനറല്‍ ആണ് ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന.

Published

on

ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന. പാകിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന സൂചനയും വിദേശകാര്യ- പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക് സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധ സേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

യുദ്ധവിമാനങ്ങളും ദീര്‍ഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമം തുടരുന്നു. 26 ഇടങ്ങളിലായി പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരുക്കുമേറ്റതായാണ് വിവരം.

അതേസമയം മറുപടിയായി പാകിസ്ഥാന്റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു.

നിയന്ത്രണരേഖക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ക്ക് മരുക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ആശുപത്രികളും സ്‌കൂളുകളും പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നടപടി തുടരുന്നതായും വിദേശകാര്യസെക്രട്ടറി പറഞ്ഞു.

Continue Reading

india

‘ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജം’: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.

Published

on

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇന്ത്യന്‍ വ്യോമസേനയിലെ സ്‌ക്വാഡ്രോണ്‍ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണം.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് തകര്‍ത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് മറ്റൊരു പ്രചാരണം. ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റില്‍ യമന്‍ തലസ്ഥാനത്തുണ്ടായ ഗ്യാസ് സ്റ്റേഷന്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സ്ഫോടനം എന്ന പേരില്‍ നല്‍കിയത് എന്ന് പിഐബി വ്യക്തമാക്കി.

യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താന്‍ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വിഡിയോയും പാക് എക്സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

Continue Reading

kerala

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റിവെച്ചു

രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താല്‍ക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, ദസ്തഗിര്‍ ഇബ്രാഹിം ആഗ, എച്ച്. അബ്ദുല്‍ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത അടിയന്തര ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സി.കെ. സുബൈര്‍, പി.എം.എ സമീര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

Continue Reading

Trending