Connect with us

News

യുക്രെയ്ന്‍ അണക്കെട്ട് തകര്‍ച്ച; പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.

Published

on

കീവ്്: യുക്രെയ്‌നിലെ ഖേഴ്‌സണില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിപ്രോ നദിക്ക് കുറുകെയുള്ള നോവ കഖോവ്ക ഡാമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. 42,000 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിപ്പെട്ടിട്ടില്ല. റഷ്യയും യുക്രെയ്്‌നും പരസ്പരം പഴിചാരുമ്പോള്‍ ഡാമിന് സമീപമുള്ള ജനവാസ പ്രദേശങ്ങള്‍ പ്രളയ ജലത്തില്‍ മുങ്ങി. നിരവധി വീടുകള്‍ ഒലിച്ചുപോയി. ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ റഷ്യന്‍ സേന പരാജയപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. വീടുകളുടെ മേല്‍ക്കൂരക്ക് മുകളിലും മരങ്ങൡലുമാണ് ആളുകള്‍ രാത്രി കഴിച്ചുകൂട്ടിയത്. ഡാമില്‍ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും സമീപമുള്ള നൂറോളം നഗരങ്ങളും ഗ്രാമങ്ങളും പ്രളയത്തിലാണ്. തെക്കന്‍ യുക്രെയ്‌നില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയിലെ കര്‍ഷകര്‍ ജലസേചനത്തിന് ആശ്രയിക്കുന്ന ഡാമിന്റെ തകര്‍ച്ച കൃഷിയെ പ്രതികൂലമായി ബാധിക്കും. പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

റഷ്യ, യുക്രെയ്ന്‍ സേനകള്‍ വിതറിയ കുഴിബോംബുകള്‍ പ്രളയത്തില്‍ ഒഴുകിയെത്തി അപകടം സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാസപദാര്‍ത്ഥങ്ങള്‍ ജലസ്രോതസ്സുകളെ മലിനീകരിച്ചേക്കും. മേഖലയിലെ സപോരിജിയ ആണവ നിലയത്തിന് നിലവില്‍ ഭീഷണിയൊന്നുമില്ല. അടുത്ത 10 ദിവസം കൂടി വെള്ളപ്പൊക്കം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ് രാവിലെയാണ് ഡാം തകര്‍ന്നത്. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നേരത്തെ ഒഴിഞ്ഞുപോയത് ആളപായം ഒഴിവാക്കി.

അതേസമയം ബാഖ്മുതില്‍ സൈനിക മുന്നേറ്റം തുടരുകയാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി മേഖലയിലും ആക്രമണം തുടരുന്നുണ്ട്. ഷെബെകിനോ നഗരത്തില്‍ യുക്രെയ്ന്‍ സേന ഷെല്‍ വര്‍ഷം നടത്തി. ആഴ്ചകളായി നഗരത്തിലും ബെല്‍ഗൊറോദ് മേഖലയില്‍ ഉടനീളവും ഷെല്ലാക്രമണം നടക്കുന്നുണ്ട്.

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അഡ്വ. ഹാരിസ് ബീരാൻ എം.പി

Published

on

പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് സമുദായങ്ങളുടെ സാമ്പത്തിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് സംവരണ പട്ടിക ഉടൻ പുതുക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലായ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് സംവരണം വഹിച്ച പങ്ക് വലുതാണ്.

സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം സംവരണ സംവിധാനം പ്രവർത്തിക്കുന്നത്.

നിലവിൽ ഏത് സമുദായത്തിനാണ് മതിയായ പ്രാതിനിധ്യമുള്ളതെന്നോ കുറവുള്ളതെന്നോ വ്യക്തമാക്കുന്ന കണക്കുകൾ സർക്കാറിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അർഹരായ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും അവസരങ്ങളും പ്രാതിനിധ്യവും നിഷേധിക്കപ്പെടുകയാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

kerala

ലഹരിക്കെതിരെ ചെറിയ പെരുന്നാൾ ദിനത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ ബഹുജന പ്രതിജ്ഞ

ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്വദര്‍ മുഅല്ലിം നേതൃത്വം നല്‍കും.

Published

on

ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന മെസേജുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടക്കും.

ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്ദര്‍ മുഅല്ലിം നേതൃത്വം നല്‍കും. മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് കൂടി ആഘോഷ ദിനത്തില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളില്‍ ബോധവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.

റമദാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം എത്തുന്ന തരത്തില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയില്‍ വെച്ചാണ് നടന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രത സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും മറ്റും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും.കുടുംബകം (കുടുംബ സംഗമം), ലഹരിക്ക് അടിമയായവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

കൗമാരക്കാരായ വിദ്യാര്‍ഥികളുടെ പ്രത്യേക കേഡറ്റ് കാമ്പയിന്‍ കാലയളവില്‍ രൂപികരിക്കും. ഇബാദ് ഖാഫില, പോസ്റ്റര്‍ റീല്‍സ് നിര്‍മ്മാണ മത്സരങ്ങള്‍, ജില്ലാതല പാനല്‍ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ നടക്കും. ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്‌കരിച്ച പദ്ധതികളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കും.

ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ഥിച്ചു.

Continue Reading

Trending