Connect with us

kerala

യു.ഡി.വൈ.എഫ് നിയമസഭാ മാർച്ച് സമര നായകർക്ക് കോഴിക്കോട് ഉജ്ജ്വല സ്വീകരണം

സ്വീകരണ സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട് : ഒക്ടോബർ 8ന് നടത്തിയ യു.ഡി.വൈ.എഫ് നിയമസഭാ മാർച്ചിനെ തുടർന്ന് അറസ്റ്റിലായി ഇന്നലെ ജാമ്യം ലഭിച്ചു കോഴിക്കോട് എത്തിയ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ആവേശകരമായ സ്വീകരണം നൽകി.

ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

തിരുനെൽവേലി – ജാം നാഗർ എക്സ്പ്രസ്സ്‌ ട്രെയിനിൽ കോഴിക്കോട് എത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ ഷാനിദ്, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് യൂസഫലി മടവൂർ, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി എന്നിവരെ പ്രവർത്തകർ വർദ്ധിത വീര്യത്തോടെ സ്വീകരിച്ചു. ഹാരാർപ്പണം നടത്തിയും മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ നേതാക്കൾക്ക് ഐക്യദാർഢ്യം നേർന്നു. നൂറ് കണക്കിന് പ്രവർത്തകർ നേതാക്കളെ സ്വീകരിക്കാൻ എത്തിയിരുന്നു.

ചുവപ്പ് നരച്ച കാവിക്കും, കൽതുറങ്കുകൾക്കും പോരാട്ട വീര്യം തകർക്കാനാവില്ല എന്നെഴുതിയ ബാനറിന് പിറകിൽ സമര നായകർ അണിനിരന്നു. പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. ഇടത് സർക്കാറിനെതിരെ സംസ്ഥാനതുടനീളം അലയടിക്കുന്ന യുവജന വികാരമാണ് ഒക്ടോബർ 8ന് നടന്ന യു.ഡി.വൈ.എഫ് നിയമ സഭ മാർച്ചിൽ അലയടിച്ചത്. ഇതിൽ വിറളിപൂണ്ടാണ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

സ്വീകരണ സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, യൂത്ത് ലീഗ് ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി പ്രസംഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സ്വീകണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.

സാജിദ് നടുവണ്ണൂർ, സി.കെ ഷാക്കിർ, ആഷിഖ് ചെലവൂർ, മുഫീദ തെസ്നി, ടി. മൊയ്‌തീൻ കോയ, എം.പി നവാസ്, കെ. എം. എ റഷീദ്, സി. ജാഫർ സാദിഖ്‌, കെ. എം ഖലീൽ, പി. കെ നവാസ്, സി. കെ നജാഫ്, പി. വി അഹമ്മദ് സാജു, എം. പി ഷാജഹാൻ, ഷഫീഖ് അരക്കിണർ, സൈദ് ഫസൽ, ഷുഹൈബ് കുന്നത്, സിറാജ് ചിറ്റേടത്ത്, ഒ. എം നൗഷാദ്, സമദ് നടേരി, അർഷുൽ അഹമ്മദ്, സഫറി വെള്ളയിൽ, അഫ്നാസ് ചോറോട്, സ്വൈബ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് എത്തുന്നതിനെ മുന്നേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിന് മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കർഷക സംഘം ജില്ല പ്രസിഡന്റ്‌ ഹബീബ് മുഹമ്മദ്‌, അസീം കുഞ്ഞി നേതൃത്വം നൽകി, കായംകുളം റയിൽവേ സ്റ്റേഷനിൽ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്യാം സുന്ദർ, യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹനീഫ, ആലപ്പുഴ ജില്ലാ ട്രഷറർ സാബു ഇലവുംമൂട്ടിൽ നേതൃത്വം നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷിബി കാസിം വൈസ് പ്രസിഡന്റുമാരായ അഡ്വ താരിഷ് മുഹമ്മദ്‌,മാഹീൻ മഠത്തിൽ,msf സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ എന്നിവർ നേതൃത്വം നൽകി. ആലുവയിൽ മുസ്‌ലിം യൂത്ത് ലീഗ് എറണാകുളം ജില്ല പി.എ സലീം, ജനറൽ സെക്രട്ടറി കെ.പി സുബൈർ, പി എം നദിർഷാ, കെ എ ഷുഹൈബ്, അബ്ദുള്ള കരോളി, കബീർ നത്തേക്കാട്, വി.ഛ് ഗഫൂർ നേതൃത്വം നൽകി. ഷൊർണുരിൽ നൽകിയ സ്വീകരണത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ജില്ല പ്രസിഡന്റ്‌ പി. എം മുസ്തഫ തങ്ങൾ, ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം, മാടാല മുഹമ്മദലി , എ.കെ.എം ഹനീഫ , ഷബീർ തോട്ടത്തിൽ നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending