Connect with us

More

പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ വിവരിച്ച് ഗെയില്‍ ഇരകള്‍

Published

on

മുഹമ്മദ് കക്കാട്
മുക്കം
അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരുടെ ബന്ധുക്കളുടെയും ദീനരോദനങ്ങള്‍ക്കു മുമ്പില്‍ യു.ഡി.എഫ് നേതാക്കളും പകച്ചു പോയി. ഒന്നും പറയാനാവാതെ അവരും കണ്ണീര്‍ തുടച്ചു. സമാശ്വസിപ്പിച്ചു. പടയൊരുക്കം ജാഥയുടെ കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിന്റെ മുന്നോടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുനേതാക്കളും എരഞ്ഞിമാവിലെത്തിയത്. ഗെയില്‍ ഇരകളെയും പൊലീസ് മര്‍ദ്ദനത്തിനിരയായവരെയും ആശ്വസിപ്പിച്ച നേതാക്കള്‍ തുടര്‍നടപടികള്‍ ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളായിരുന്നു പരാതികളും വിലാപങ്ങളുമായി എത്തിയത്. ഉച്ചക്കാവില്‍ അബ്ദുസലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ നബീലിന് പറയാനുണ്ടായിരുന്നത് പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ നിന്നാണ് പൊലീസുകാര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചത്. സമരത്തിലും സംഘര്‍ഷത്തിലും പങ്കാളിയായിരുന്നില്ല. താടിവളര്‍ത്തിയ തീവ്രവാദി എന്നാരോപിച്ചായിരുന്നു തലയ്ക്കും മുതുകിനും ചുമലിലുമെല്ലാം പൊലീസുകാര്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതെന്ന് നബീല്‍ സങ്കടപ്പെട്ടു. പൊലീസ് നിരന്തരമായി വാതിലില്‍ അടിച്ചപ്പോള്‍ കുളിമുറിയില്‍ നിന്നും ഓടി അയല്‍പക്കത്തെ വീട്ടിലൊളിക്കേണ്ടി വന്നതിനെപ്പറ്റി ലക്ഷ്മിയും വീടിന്റെ വാതിലും ജനലും പൊലീസ് തച്ചു പൊളിച്ചതിനെപ്പറ്റി യു.എ.മുനീറും പരാതിപ്പെട്ടു. വീട്ടില്‍ കയറി തന്നെയും മകനെയും സഹോദരി പുത്രനെയും പൊലീസ് തല്ലിച്ചതച്ചതായിരുന്നു അഡ്വ. ഇസ്മായില്‍ വഫക്ക് പറയാനുള്ളത്. ‘എന്തിനിത് ചെയ്തു? ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ? :കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറികൂടിയായ വഫ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു കയ്യൂണുമ്മലിന് പറയാനുള്ളതും പൊലീസ് മര്‍ദ്ദിച്ചതിനെക്കുറിച്ചായിരുന്നു. മുന്നറിയിപ്പ് കൂടാതെയും നഷ്ടപരിഹാര തുക കണക്കാക്കുക പോലും ചെയ്യാതെയും വീടും പറമ്പും ഫലവൃക്ഷങ്ങളും ഗെയിലിന്റെ ജെ.സി.ബി ഉഴുതുമറിച്ചിടുന്നതിനെപ്പറ്റി പന്നിക്കോട് കുയിലടത്ത് ഇല്ലം ഋഷികേശന്‍ നമ്പൂതിരി, ശാന്തകുമാരി, രതീഷ് പന്നിക്കോട്, വിഷ്ണു നടുവിലേടത്ത്, ശിഹാബ് തുടങ്ങി ഒട്ടേറെയാളുകള്‍ പരാതിപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും മാറിയ ശൈലിയിലും ജനവിരുദ്ധ നടപടികളിലും ശക്തമായ പ്രതിഷേധവും സങ്കടവും പ്രകടിപ്പിച്ചവരില്‍ സി.പി.എം, ഇടതുമുന്നണി പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.കുഞ്ഞാലി, ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ധീഖ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Published

on

കണ്ണൂർ: ബൈക്ക് യാത്രക്കിടയിൽ സോളാർ പാനൽ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി.സി.ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവൻകടവിൽ വച്ചായിരുന്നു അപകടം.

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുൻ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി.രാധാകൃഷ്ണന്റെയും പി.സി.ഷൈജയുടെയും മകനാണ്. സഹോദരൻ: ആദിഷ്.

 

Continue Reading

kerala

സംസ്ഥാനത്ത് നാളെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍; കുടുംബാംഗങ്ങള്‍ ഒരുമിച്ച് ‘ഫാമിലി ഡ്രില്‍’ നടത്തുക

വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്

Published

on

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്‍റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കലക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.

3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.

4. വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.

5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാര്‍ഹികതല ഇടപെടലുകള്‍

7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.

10. 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ”ഫാമിലി ഡ്രില്‍” നടത്തുക.

14. സൈറന്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

 

Continue Reading

kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും, ഒരേ റൂട്ടിലുള്ള ബസുകള്‍ക്ക് പത്തുമിനിറ്റ് ഇടവേളയില്‍ മാത്രം പെര്‍മിറ്റ്; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌  അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ​ഗതാ​ഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Continue Reading

Trending