Connect with us

More

പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ വിവരിച്ച് ഗെയില്‍ ഇരകള്‍

Published

on

മുഹമ്മദ് കക്കാട്
മുക്കം
അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരുടെ ബന്ധുക്കളുടെയും ദീനരോദനങ്ങള്‍ക്കു മുമ്പില്‍ യു.ഡി.എഫ് നേതാക്കളും പകച്ചു പോയി. ഒന്നും പറയാനാവാതെ അവരും കണ്ണീര്‍ തുടച്ചു. സമാശ്വസിപ്പിച്ചു. പടയൊരുക്കം ജാഥയുടെ കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിന്റെ മുന്നോടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുനേതാക്കളും എരഞ്ഞിമാവിലെത്തിയത്. ഗെയില്‍ ഇരകളെയും പൊലീസ് മര്‍ദ്ദനത്തിനിരയായവരെയും ആശ്വസിപ്പിച്ച നേതാക്കള്‍ തുടര്‍നടപടികള്‍ ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളായിരുന്നു പരാതികളും വിലാപങ്ങളുമായി എത്തിയത്. ഉച്ചക്കാവില്‍ അബ്ദുസലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ നബീലിന് പറയാനുണ്ടായിരുന്നത് പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ നിന്നാണ് പൊലീസുകാര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചത്. സമരത്തിലും സംഘര്‍ഷത്തിലും പങ്കാളിയായിരുന്നില്ല. താടിവളര്‍ത്തിയ തീവ്രവാദി എന്നാരോപിച്ചായിരുന്നു തലയ്ക്കും മുതുകിനും ചുമലിലുമെല്ലാം പൊലീസുകാര്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതെന്ന് നബീല്‍ സങ്കടപ്പെട്ടു. പൊലീസ് നിരന്തരമായി വാതിലില്‍ അടിച്ചപ്പോള്‍ കുളിമുറിയില്‍ നിന്നും ഓടി അയല്‍പക്കത്തെ വീട്ടിലൊളിക്കേണ്ടി വന്നതിനെപ്പറ്റി ലക്ഷ്മിയും വീടിന്റെ വാതിലും ജനലും പൊലീസ് തച്ചു പൊളിച്ചതിനെപ്പറ്റി യു.എ.മുനീറും പരാതിപ്പെട്ടു. വീട്ടില്‍ കയറി തന്നെയും മകനെയും സഹോദരി പുത്രനെയും പൊലീസ് തല്ലിച്ചതച്ചതായിരുന്നു അഡ്വ. ഇസ്മായില്‍ വഫക്ക് പറയാനുള്ളത്. ‘എന്തിനിത് ചെയ്തു? ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ? :കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറികൂടിയായ വഫ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു കയ്യൂണുമ്മലിന് പറയാനുള്ളതും പൊലീസ് മര്‍ദ്ദിച്ചതിനെക്കുറിച്ചായിരുന്നു. മുന്നറിയിപ്പ് കൂടാതെയും നഷ്ടപരിഹാര തുക കണക്കാക്കുക പോലും ചെയ്യാതെയും വീടും പറമ്പും ഫലവൃക്ഷങ്ങളും ഗെയിലിന്റെ ജെ.സി.ബി ഉഴുതുമറിച്ചിടുന്നതിനെപ്പറ്റി പന്നിക്കോട് കുയിലടത്ത് ഇല്ലം ഋഷികേശന്‍ നമ്പൂതിരി, ശാന്തകുമാരി, രതീഷ് പന്നിക്കോട്, വിഷ്ണു നടുവിലേടത്ത്, ശിഹാബ് തുടങ്ങി ഒട്ടേറെയാളുകള്‍ പരാതിപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും മാറിയ ശൈലിയിലും ജനവിരുദ്ധ നടപടികളിലും ശക്തമായ പ്രതിഷേധവും സങ്കടവും പ്രകടിപ്പിച്ചവരില്‍ സി.പി.എം, ഇടതുമുന്നണി പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.കുഞ്ഞാലി, ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ധീഖ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ് തികയണം’; ആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാർ

Published

on

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാന സര്‍വ്വീസില്‍ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിന് മുകളിലോ പ്രായമുളള ആശ്രിതരാവണമെന്ന് വ്യവസ്ഥയില്‍ പറയുന്നു. വിധവ/ വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍, അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.

ജീവനക്കാരന്‍ മരണമടയുന്ന സമയത്ത് വിവാഹിതരായ മകന്‍/മകള്‍ എന്നിവര്‍ വിവാഹശേഷവും അവര്‍ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യന്‍, ഒഴികെയുള്ള ആശ്രിതര്‍ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യന്‍ നിര്‍ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നല്‍കും. വിധവ/വിഭാര്യന്‍ എന്നിവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹമോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ മക്കള്‍ ഉണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തു പുത്രി എന്ന മുന്‍ഗണനാ ക്രമത്തിലും അച്ഛന്‍/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരന്‍ എന്നിവര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍/ബാങ്കുകള്‍ (സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലോ റെഗുലര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അര്‍ഹതയില്ല. നിയമപരമായി ആദ്യ ഭാര്യ/ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് പുനര്‍ വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും അര്‍ഹതയുണ്ട്. പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും.

Continue Reading

More

ഇറച്ചിക്കടയിലെ കോഴിക്ക് നാലു കാല്; അത്ഭുതകോഴിയെ കാണാനും വാങ്ങാനും വൻ തിരക്ക്

Published

on

പാലക്കാട്: മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. മണ്ണാർക്കാട് അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്.

രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്. സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.

 

Continue Reading

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

Trending