Connect with us

Video Stories

പൊതുസമ്മതരായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; അങ്കത്തട്ട് ഇനി ചൂട് പിടിക്കും

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍: കത്തിയാളുന്ന വെയില്‍, സംസ്ഥാനത്തെ ജില്ല തിരിച്ച കണക്കില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട്. എന്നാല്‍ ചൂടിലും തളരാത്ത പോര്‍വീര്യത്തിലാണ് തെരഞ്ഞെടുപ്പ് ഗോദ. അങ്കത്തട്ടും ചൂട് പിടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി പ്രചാരണത്തിലും സജീവമാകുമ്പോള്‍ വീറും വാശിയും നിറഞ്ഞ ദിവസങ്ങളിലേക്കാണ് തെരഞ്ഞെടുപ്പിന്റെ ആരവം.

31 ദിവസമാണ് വോട്ടെടുപ്പിലേക്കുള്ള ദൂരം. ഗോദയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുമെത്തിയതോടെ കണക്ക് കൂട്ടി തുടങ്ങുകയാണ് കേരളം. ചര്‍ച്ചകളില്‍ ആര് വാഴും ആര് വീഴും എന്ന് തന്നെയാണ്. ഓരോ മണ്ഡലത്തിലെയും ജയം വിലയിരുത്തുമ്പോള്‍ യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. യുഡിഎഫ് കളത്തിലിറക്കിയ സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മതരാണ്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടും പരുങ്ങലിലാണ് ഇടത് ക്യാമ്പുകള്‍. സിപിഎം കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്.

കേരളം ഉറ്റുനോക്കുന്ന മത്സരം വടകരയിലാണ്. കൊലപാതക കേസുകളില്‍ പ്രതിയായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പി ജയരാജന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ കക്ഷി നേതാക്കള്‍ പോലും അറച്ച് നില്‍ക്കുന്നതാണ് കാഴ്ച. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിച്ച സ്വീകരണം സിപിഎമ്മില്‍ അസ്വസ്ഥതയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ളവരുടെ പിന്തുണ പോലും യുഡിഎഫിനൊപ്പമാണ്. കൊലപാതക രാഷ്ട്രീയം മുഖ്യ വിഷയമാകുമ്പോള്‍ നന്മയുടെ പക്ഷത്താണ് ജനമനസ്.

മീനച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി കഴിഞ്ഞു. ഭൂരിഭാഗം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഭരണ നേട്ടമായി ഉയര്‍ത്തി കാട്ടാനില്ലാത്ത അവസ്ഥയിലാണ് ബിജെപിയും ഇടത് മുന്നണിയും. അഴിമതിയും രാജ്യത്തിന്റെ പൊതുവായ അരക്ഷിതാവസ്ഥയുമാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ഇടത് മുന്നണിയെ പരുങ്ങലിലാക്കുന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഭരണ രംഗത്തെ പരാജയവുമാണ്. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് യുഡിഎഫ് പ്രചാരണം.

നോട്ടുനിരോധനവും കേരളത്തിന് പ്രളയസഹായം നിഷേധിച്ചതും ബീഫ്വിവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ധന വിലവര്‍ധനവും ഉള്‍പ്പെടെയാണ് ബിജെപിക്കെതിരെയുള്ള പ്രചരണ വിഷയം. വടകര കഴിഞ്ഞാല്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പൊതുവായ വിലയിരുത്തല്‍. അയല്‍ മണ്ഡലമായ ആറ്റിങ്ങലില്‍ ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. കൊല്ലവും നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഫ് ആത്മ വിശ്വാസം.

മാവേലിക്കരയിലും പ്രചരണ രംഗത്ത് യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയിലും കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് പോരാട്ടം ശക്തമാകും. ഹൈബി ഈഡന്‍ വന്നതോടെ എറണാകുളത്ത് മത്സരം പൊടിപാറും. ചാലക്കുടിയിലും യുഡിഎഫ് പ്രതീക്ഷ കൈവിടുന്നില്ല. യുവനിരയെ കളത്തിലിറക്കിയാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് പോരാട്ടം. തൃശൂരില്‍ ടിഎന്‍ പ്രതാപന്റെ വരവ് അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് നിലനിര്‍ത്തുന്നതിനൊപ്പം കണ്ണൂര്‍ തിരിച്ച് പിടിക്കാനാകുമെന്നും ഇത്തവണ കാസര്‍കോട് വികസനത്തിന്റെയും നന്മയുടെയും പക്ഷത്ത് നില്‍ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending