Connect with us

india

ഉദയനിധിയുടെ മന്ത്രിപദവി മു.ക.സ്റ്റാലിന്റെ പിന്‍ഗാമിയുടെ ഉദയമോ ?

ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന് 45 വയസ്സ് പ്രായമുണ്ടിപ്പോള്‍.

Published

on

കെ.പി ജലീല്‍

മുത്തുവേല്‍ കരുണാനിധി തമിഴ്‌സിനിമയിലെ കലൈഞ്ജറായിരുന്നു. പിന്നീട് സൂപ്പര്‍താരം എം.ജി രാമചന്ദ്രനോടൊപ്പം രാഷ്ട്രീയത്തിലേക്ക് കയറി. എം.ജി.ആര്‍ പുരട്ച്ചി തലൈവറായപ്പോള്‍ തമിഴ് മക്കളുടെ കലൈഞ്ജറായി വാണത് കരുണാനിധി. എം.ജി.ആറിനെ പോലെ കറുത്ത കണ്ണടയായിരുന്നു കരുണാനിധിയുടെയും മുഖമുദ്ര. നീണ്ട വര്‍ഷക്കാലം ചെന്നൈ കോര്‍പറേഷന്‍ മേയറായിരുന്ന മകന്‍ എം.കെ സ്റ്റാലിന്റെ രാഷ്ട്രീയപ്രവേശനത്തെ കാര്യമായി കരുണാനിധി പിന്തുണച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അധികാരക്കസേരകളിലേക്ക് സ്റ്റാലിന്റെ പ്രവേശവും വൈകി. സോവിയറ്റ് കമ്യൂണിസ്റ്റ് നേതാവ് ജര്‍മനിയെ തുരത്തിയ ജോസഫ് സ്റ്റാലിന്റെ പേരാണ് മകന് കരുണാനിധിയിട്ടത്. എം.എല്‍.എയായി നിയമസഭയില്‍ തിളങ്ങിയിട്ടുപോലും പക്ഷേ സ്റ്റാലിനെ കരുണാനിധി മന്ത്രിയാക്കിയിരുന്നില്ല. കരുണാനിധിയുടെ മരണത്തിന് ശേഷം മാത്രമാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ അധികാരസേപാനം ഏറുന്നത്.
ഇന്നിതാ പക്ഷേ സ്റ്റാലിന്‍ മകന്‍ ഉദയനിധിയുടെ മുന്നില്‍ ആ വഴക്കം തെറ്റിച്ചു. ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിലേക്കെടുത്തുകൊണ്ടാണ് സ്റ്റാലിന്‍ പുതിയ കീഴ് വഴക്കം സൃഷ്ടിച്ചിരിക്കുന്നത്. എം.ജി,ആറിനും പിന്നീട് മുഖ്യമന്ത്രിയായ ജയലളിതക്കും മക്കളില്ലാതിരുന്നതിനാല്‍ മക്കള്‍രാഷ്ട്രീയം തമിഴ്‌നാട്ടില്‍ അക്കാലത്തുണ്ടായില്ല. എന്നാല്‍ കരുണാനിധിയിലൂടെ എത്തിയ സ്റ്റാലിന്‍ പൊടുന്നനെയാണ് ജനകീയാംഗീകാരം നേടിയത്. ചിട്ടയായ സംഘടനാപ്രവര്‍ത്തനമാണ് സ്റ്റാലിനെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയെ അദ്ദേഹത്തിന്റെ മരണശേഷം തമിഴ് രാഷ്ട്രീയം മുഖ്യമന്ത്രിയായി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.


ഇന്ന് ഉദയനിധി എന്ന ചെറുപ്പക്കാരന്‍ സിനിമയിലൂടെയാണ് മുത്തച്ഛനെപോലെ രാഷ്ട്രീയത്തിലേക്കെത്തുന്നത്. മന്ത്രിയാകുമ്പോള്‍ സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും ദൈനംദിനകാര്യങ്ങളില്‍ സ്റ്റാലിന് വലിയതുണയാകും ഉദയനിധി എന്ന ചെറുപ്പക്കാരന്‍. ഇതാദ്യമായാണ് ഉദയനിധി എം.എല്‍.എയാകുന്നതെന്ന സവിശേഷതയുമുണ്ട്. ചെപ്പോക്കാണ് മണ്ഡലം. യുവജന-കായിക വകുപ്പുകളാണ് ഉദയനിധികൈകാര്യം ചെയ്യുക. ഇന്ന് രാവിലെ പത്തിന് ഗവര്‍ണര്‍ആര്‍.എന്‍ രവിയുടെയുംപിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യവാചകം ചൊല്ലല്‍.
യുവജനനേതാവായാണ് ഉദയന്റെ ഉയര്‍ച്ചയത്രയും. തന്റെ പാര്‍ട്ടിയായഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യന്റെ പേരിനോട് സാമ്യമുള്ള പേരാണ് ഉദയനിധിക്കായി കുടുംബം തെരഞ്ഞെടുത്തത്. നിധി കരുണാനിധിയിലെ നിധിയും.

ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന് 45 വയസ്സ് പ്രായമുണ്ടിപ്പോള്‍. 2008ല്‍ പുറത്തിറങ്ങിയ കരുവിയാണ് ഉദയനിധിയുടെ പ്രഥമചിത്രം. രണ്ട് സിനിമകള്‍ നിര്‍മിച്ചു. വിതരണക്കാരനായും ശ്രദ്ധനേടി. 201ല്‍ ഇറങ്ങിയ ഒരുകാല്‍ ഒരു കണ്ണാടി എന്ന ചിത്രത്തിലായിരുന്നു ആദ്യനായകവേഷം. ഇതിന് പുതുമുഖനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഡി.എം.കെയുടെ യുവജനസംഘടനയുടെ തലവനായാണ് പിതാവിനെപോലെ ഉദയനും രാഷ്ട്രീയത്തിലേക്ക് പടര്‍ന്നലിയുന്നത്.


കൃതികയാണ് ഭാര്യ. ഇന്‍പന്‍, തന്മയ എന്നിവര്‍ മക്കള്‍. പിതാവിന്റെ ആശിസ്സുകളേറെയുണ്ടെങ്കിലും മാതാവ് ദുര്‍ഗയുടെ വാശിയാണ് ഉദയനിധിയെ മന്ത്രിയാക്കിയതിന് പിന്നിലെന്നാണ ്ശത്രുക്കളുടെ പ്രചാരണം. സ്റ്റാലിന് പ്രായം ഏറിവരുമ്പോള്‍ പിന്ഗാമിയെ ഇപ്പോള്‍തന്നെ കണ്ടെത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദുരൈമുരുകനെയും എ.രാജയെയും പോലുള്ള രണ്ടാം സഥാനക്കാര്‍ ഇക്കാര്യത്തില്‍ ഇടയുമോ എന്ന് പറയാന്‍ വയ്യ. തമിഴ് രാഷ്ട്രീയത്തില്‍ കീഴ്‌വഴക്കങ്ങളും കീഴ്‌വണക്കങ്ങളും വലിയ തര്‍ക്കവിഷയമല്ല. കരുണാനിധിയുടെ മകളായ കനിമൊഴിയുടെ പിന്തുണയും ഉദയനിധിക്കുണ്ടെന്നാണ് കേള്‍വി.
എ.ഐ.ഡി.എം.കെ തകര്‍ന്നടിയുകയും പാര്‍ട്ടി പിളരുകയും ചെയ്തതോടെ ഡി.എം.കെയുടെ ഭാവി ഇപ്പോള്‍ ശോബനമാണ്. അടുത്തകാലത്തൊന്നും അതിന് ഭീഷണിയില്ലെന്നിരിക്കെ വരുംകാല തലൈവരായി ഉദയനിധി മാറിയാലും അത്ഭുതപ്പെടാനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിമായി പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി, ഈ ക്രമീകരണം ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയില്‍ കര്‍ശനമായി ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. യുഎസിലെ മാര്‍ക്കോ റൂബിയോ നിര്‍ദ്ദേശിച്ചതുപോലെ, ‘മറ്റൊരിടത്തും മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമില്ല,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവര്‍ യുദ്ധം നിര്‍ത്തിയതിന്റെ വലിയ കാരണം വ്യാപാരമാണ്, വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.

കൂടാതെ, തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ദക്ഷിണേഷ്യന്‍ എതിരാളികള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് ശേഷം, യുഎസ് ഇടപെടല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘മോശമായ ആണവയുദ്ധം’ തടഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

‘ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു. അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാമായിരുന്നു. അതിനാല്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നു.

കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ശനിയാഴ്ച, ഇരുരാജ്യങ്ങളും ധാരണയിലെത്തി.

Continue Reading

india

ഭീകരതയും ചര്‍ച്ചകളും ഒന്നിച്ച് പോകാനാകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം നടത്തി, ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞു.

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മുടെ സുരക്ഷാ സേനയെ അഭിനന്ദിക്കാനും സല്യൂട്ട് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് ‘സിന്ദൂരം’ നീക്കം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്ന് പ്രധാനമന്ത്രികൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് മെയ് 7 ന് ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചു. ഈ ഓപ്പറേഷന്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചിരുന്നു.

കൃത്യമായ സ്ട്രൈക്കുകള്‍ നൂറിലധികം ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

india

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

Published

on

കര്‍ണാടക ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലീന മത്യാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിര്‍വ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Trending