Connect with us

More

ചാമ്പ്യന്‍സ് ലീഗ്: ക്രിസ്റ്റിയാനോക്ക് ചുവപ്പ് കാര്‍ഡ്, സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി

Published

on

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര്‍ എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വന്തം തട്ടതത്തില്‍ സിറ്റിയെ മുട്ടുകുത്തിച്ചത്. മക്സ് വെല്‍ കോമെറ്റ് (26), നബീല്‍ ഫെക്കീര്‍ (43) എന്നിവരാണ് ഗോള്‍ നേടിയത്. ബെര്‍ണാഡോ സില്‍വ(67)യാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം യുവന്റസിനായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് പുറത്തായി.വലന്‍സിയ ബോക്സില്‍ എതിര്‍താരവുമായുള്ള ഗൗരവമല്ലാത്ത ഫൗളിനും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനുമാണ് ജര്‍മ്മന്‍ റഫറി ഫെലിക്സ് ബ്രിച്ച് ക്രിസ്റ്റ്യാനോക്ക് മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായാണ് ചുവപ്പുകാര്‍ഡ് കാണുന്നത്. കാര്‍ഡിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് പോര്‍ച്ചുഗീസ് താരം കളം വിട്ടത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് യുവന്റസ് ജയിച്ചു. മിറാലിം ജാനിക് (45, 51) പെനാല്‍റ്റിയിലൂടെയാണ് രണ്ടു ഗോളുകളും നേടിയത്.

അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇ്റ്റാലിയന്‍ കരുത്തരായ എ.എസ് റോമയെ തരിപ്പണമാക്കി. ഇസ്‌കോ (45), ഗാരെത് ബെയ്ല്‍ (58), മരിയാനോ (90+1) എന്നിവരാണ് എഎസ് റോമയുടെ വലകുലുക്കിയത്. മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ജയത്തോടെ തുടങ്ങി. ലാവഡോസ്‌കിയുടെയും (10), റെനറ്റോ സാഞ്ചസിന്റെയും (54) ഗോളില്‍ ബെന്‍ഫിക്കയെ തോല്‍പ്പിക്കുകയായിരുന്നു.

നായകന്‍ പോള്‍ പോഗ്ബയുടെ ഇരട്ട ഗോള്‍ മികവില്‍ യംഗ് ബോയ്സിനെ 3-0ന് വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയത്തുടക്കം സ്വന്തമാക്കി.  ഫ്രഞ്ച് താരം മാര്‍ഷലിന്റെ വകയായിരുന്നു ഒരു ഗോള്‍.

 

കഴിഞ്ഞ ദിവസം മെസ്സിയുടെ ഹാട്രിക് മികവില്‍ പിഎസ്‌വി എയ്ന്‍ഡോവനെ 4-0ന് ബാര്‍സലോണ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളും ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഏറ്റുമുട്ടിയ ഗ്ലാമര്‍ പോരാട്ടത്തില്‍ 92-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ഫിര്‍മീഞ്ഞോ നേടിയ ഗോളില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ മൂന്നു ഗോളിന് ജയിക്കുകയായിരുന്നു.മറ്റൊരു മത്സരത്തില്‍ 85-ാം മിനുട്ടുവരെ ലീഡെടുത്ത ടോട്ടനാമിനെ അവസാന മിനുട്ടുകളില്‍ രണ്ടു ഗോള്‍ നേടി ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാന്‍ മലര്‍ത്തിയടിച്ചു. നായകന്‍ ഇക്കാര്‍ഡി (85), വെസിനോ (92) എന്നിവരാണ് മിലാനുവേണ്ടി ലക്ഷ്യം കണ്ടത്. ക്രിസ്റ്റിയന്‍ എറിക്‌സണാ(53)നായിരുന്നു സ്‌പേര്‍സിന്റെ ഗോള്‍ സ്‌കോറര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

Trending