Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: മൊണാക്കോയെ തകര്‍ത്ത് സിറ്റി, ലെവര്‍കുസനില്‍ അത്‌ലറ്റികോ തേരോട്ടം

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്‌ലറ്റികോ മാഡ്രിഡ് അവരുടെ ഗ്രൗണ്ടില്‍ച്ചെന്ന് 2-4 ന് വീഴ്ത്തുകയായിരുന്നു.

ത്രില്ലറില്‍ സിറ്റി

ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ പൊരുതിക്കളിച്ച മൊണാക്കോക്കെതിരെ സെര്‍ജിയോ അഗ്വേറോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് സിറ്റി ജയിച്ചു കയറിയത്. 26-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിങ് ആണ് സിറ്റിയെ ആദ്യം മുന്നിലെത്തിച്ചത്. 32-ാം മിനുട്ടില്‍ ഫാബിഞ്ഞോയുടെ ക്രോസില്‍ നിന്ന് ഡൈവിങ് ഹെഡ്ഡറുതിര്‍ത്ത് റാഡമല്‍ ഫാല്‍ക്കാവോ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 40-ാം മിനുട്ടില്‍ എംബാപ്പെ ലോട്ടിന്‍ മൊണാക്കോയ്ക്ക് ലീഡ് നല്‍കി.

ഒരു ഗോള്‍ പിന്നിലായി രണ്ടാം പകുതി തുടങ്ങിയ സിറ്റിക്ക് 49-ാം മിനുട്ടില്‍ ഭാഗ്യം തുണയായി. നിക്കോളാസ് ഒറ്റമെന്‍ഡി പെനാല്‍ട്ടി വഴങ്ങിയെങ്കിലും ഫാല്‍ക്കാവോയുടെ കിക്ക് ഗോള്‍കീപ്പര്‍ വില്ലി കാബയേറോ പിടിച്ചെടുത്തു.

സമനില ഗോളിനായി പൊരുതിയ സിറ്റിക്ക് 58-ാം മിനുട്ടിലാണ് അഗ്വേറോ ആശ്വാസം നല്‍കിയത്. സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നുള്ള അഗ്വേറോയുടെ ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ പിഴവിലാണ് വലയില്‍ കയറിയത്. 61-ാം മിനുട്ടില്‍ ഫാല്‍ക്കാവോ വീണ്ടും മൊണാക്കോയെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ഫാല്‍ക്കാവോ ചിപ്പ് ചെയ്ത പന്ത് ഗോള്‍കീപ്പര്‍ക്ക് പിടിനല്‍കാതെ വലയിലേക്ക് താണിറങ്ങുകയായിരുന്നു.

71-ാം മിനുട്ടില്‍ അഗ്വേറോ വീണ്ടും ടീമിന് സമനില നല്‍കി. ഡേവിഡ് സില്‍വയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള വോളിയാണ് ലക്ഷ്യം കണ്ടത്. 77-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ യായ ടൂറെ ഹെഡ്ഡ് ചെയ്ത പന്ത് വലയിലേക്ക് തട്ടി ജോണ്‍ സ്‌റ്റോണ്‍സ് സിറ്റിക്ക് ലീഡ് നല്‍കി. 82-ാം മിനുട്ടില്‍ അഗ്വേറോയുടെ പാസില്‍ നിന്ന് ലിറോയ് സാനെ കൂടി ഗോളടിച്ചതോടെ സിറ്റിയുടെ വിജയം പൂര്‍ണമായി. വാശിയേറിയ പോരില്‍ പത്തു തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.

ഗോളുകള്‍ കാണാം:

അത്‌ലറ്റികോ ആധിപത്യം

എവേ മത്സരത്തില്‍ 17-ാം മിനുട്ടില്‍ സൗള്‍ നിഗ്വെസിന്റെ തകര്‍പ്പന്‍ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡ് ആണ് ആദ്യം ലീഡെടുത്തത്. 25-ാം മിനുട്ടില്‍ ഗമേറോയുടെ പാസില്‍ നിന്ന് ആന്റോയിന്‍ ഗ്രീസ്മന്‍ ലീഡുയര്‍ത്തി.

48-ാം മിനുട്ടില്‍ കരീം ബെല്ലറബി ആതിഥേയര്‍ക്കു വേണ്ടി ഒരു ഗോള്‍ മടക്കി. പക്ഷേ, 68-ാം മിനുട്ടില്‍ വഴങ്ങിയ പെനാല്‍ട്ടി ലെവര്‍കുസന് തിരിച്ചടിയായി. കിക്കെടുത്ത കെവിന്‍ ഗമീറോയ്ക്ക് പിഴച്ചില്ല. 68-ാം മിനുട്ടില്‍ അത്‌ലറ്റികോ ഡിഫന്റര്‍ സ്റ്റെഫാന്‍ സാവിച്ച് അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ലെവര്‍കുസന് തിരിച്ചുവരാന്‍ സാധ്യത തെളിഞ്ഞെങ്കിലും 86-ാം മിനുട്ടില്‍, പകരക്കാരനായിറങ്ങിയ ഫെര്‍ണാണ്ടോ ടോറസ് ഹെഡ്ഡര്‍ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി.

ഗോളുകള്‍ കാണാം:

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending