Connect with us

gulf

യുഎഇയില്‍ 930 പേര്‍ക്കു കോവിഡ്; നാലു മാസത്തിനിടയിലെ ഏറ്റവും വലിയ നിരക്ക്

24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര്‍ പരിശോധനയ്ക്ക് വിധേയരായി.

Published

on

ദുബൈ: യുഎഇയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചത് നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 930 കോവിഡ് കേസുകളാണ്. അഞ്ചു പേര്‍ മരണത്തിന് കീഴടങ്ങി. 586 പേര്‍ രോഗമുക്തരായി. ഇതുവരെ 76911 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 67945 പേര്‍ രോഗമുക്തരായി. 398 പേരാണ് മരിച്ചവര്‍.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഉയര്‍ന്ന തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 883 കേസുകളാണ് ഉണ്ടായിരുന്നത്. മെയ് 22നാണ് ഇതിന് മുമ്പ് ഇത്രയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 994 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര്‍ പരിശോധനയ്ക്ക് വിധേയരായി. പരിശോധന നടത്തിയവരില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ച മുക്കാല്‍ ലക്ഷത്തിലേറെ പേരില്‍ 90%വും രോഗമുക്തി നേടി ആശുപത്രി വിട്ടവരാണ്. മരണ നിരക്ക് 0.5 ശതമാനമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

crime

കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജവസ്തുക്കള്‍ ദുബൈ കസ്റ്റംസ് പിടികൂടി

നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്. 

Published

on

ദുബൈ: കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജ വസ്തുക്കളുടെ കള്ളക്കടത്ത് പിടികൂടിയതായി ദു ബൈ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്.
വ്യാജ വസ്തുക്കള്‍ മൂലമുണ്ടാകുന്ന ദോഷങ്ങ ളില്‍നിന്ന് സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരന്തരം പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുന്നത്. അംഗീകൃത ബ്രാന്‍ഡുകളുടെ വ്യാജവല്‍ക്കരണത്തില്‍ നിന്നു ണ്ടാകുന്ന നഷ്ടം ഒഴിവാക്കുകയും യഥാര്‍ത്ഥ ഉല്‍പാദകരെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
യുഎഇയുടെ സാമ്പത്തിക വികസനത്തിന്റെ പ്രധാന സ്തംഭമാണ് വാണിജ്യമേഖല. വ്യാജ ഉല്‍പ്പന്ന ങ്ങള്‍ കണ്ടെത്തുന്നതിന് ദുബൈ കസ്റ്റംസ് ജീവനക്കാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വിപുലമായ പരിശീല നമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഉയര്‍ന്ന കാര്യക്ഷമതയോടെ വ്യാജ ഉല്‍പ്പന്ന വിപണനവും കടല്‍ക്കൊ ള്ളയും കണ്ടെത്താനുള്ള കഴിവുകളില്‍ അവരെ സജ്ജമാക്കുന്നു. സ്മാര്‍ട്ട് ഐടി ആപ്ലിക്കേഷ നുകളോടൊ പ്പം, അത്യാധുനിക നവീകരണങ്ങളും പരിശോധനയിലെ സാങ്കേതികവിദ്യകളും ഈ ശ്രമങ്ങളെ ശക്തിപ്പെടു ത്തുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയുടെ സാമ്പത്തിക അജണ്ടയില്‍ വിവരിച്ചിരിക്കുന്ന ലക്ഷ്യ ങ്ങള്‍ക്ക് അനുസൃതമായി, എമിറേറ്റിന്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റം സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ബുസെനാദ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദുബൈയുടെ വിപുലമായ ശൃംഖല വിദേശ വ്യാപാര ത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. 2023നെ അപേക്ഷിച്ച് 2024ല്‍ കടല്‍ മാര്‍ഗ്ഗമുള്ള ചരക്ക് 23 ശതമാനവും കരമാര്‍ഗ്ഗം ചരക്ക് 21 ശതമാനവും വ്യോമമാര്‍ഗ്ഗം ചരക്ക് 11.3ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ കസ്റ്റംസ് ഡാറ്റയില്‍ അസാധാരണമായ 49.2ശതമാനം വളര്‍ച്ച കൈവരിച്ചു.

Continue Reading

crime

ഏഷ്യന്‍ വംശജരുടെ പക്കലില്‍ നിന്ന്‌ അബുദാബി പൊലീസ് 184 കിലോ മയക്കുമരുന്ന് പിടികൂടി

ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.

Published

on

അബുദാബി: അബുദാബി പൊലീസ് വന്‍മയക്കുമരുന്ന് സംഘത്തെ പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് ഏഷ്യന്‍ വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബി പോലീസ് ‘സീക്രട്ട് ഹൈഡൗട്ട്‌സ്’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കി ലോഗ്രാം ഹാഷിഷ് കൈവശം വച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന് പുറത്ത് ഒരു ഏഷ്യന്‍ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള സംഘം മയക്കുമരുന്ന്  വില്‍ ക്കുന്നതിനായി അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബുദാ ബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡി യര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വിശദീകരിച്ചു. മാര്‍ബിള്‍ സിലിണ്ടറുകളില്‍ ഒളിപ്പിച്ചാണ് ഇവ വില്‍പ്പനക്ക് എത്തിക്കാന്‍ തയാറാക്കിയിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി രഹസ്യ നീക്കങ്ങ ള്‍ നടത്തിയിരുന്നുവെങ്കിലും അബുദാബി പൊലീസിന്റെ ജാഗ്രതയും പരിശോധനയുടെയും അന്വേഷണ ത്തിന്റെയും ഫലമായി ഇവരെ പിടികൂടാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് വ്യക്തമാക്കി.
പ്രധാന മയക്കുമരുന്ന് വ്യാപാരികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ഏകോ പിപ്പിച്ച് പ്രാദേശികമായും അന്തര്‍ദേശീയമായും ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ പിന്തുടരുന്നതിന് ആ ന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റും രാജ്യത്തെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഏജന്‍സികളും തമ്മില്‍ ഏകോപന മുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ 800 2626 എന്ന നമ്പറില്‍ അമാനുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending