Connect with us

kerala

യു.എ. ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ: ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ഫേസ്ബുക്ക് പേജ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

Published

on

കേരള രാഷ്ട്രീയത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുന്‍ മന്ത്രിയും സാഹിത്യകാരനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാന്‍ സാഹിബിന്റെ പേരില്‍ അമേരിക്കയിലെ കെ.എം.സി.സി തയാറാക്കിയ ”യു.എ.ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍” ഫേസ്ബുക്ക് പേജ് ന്യൂജഴ്‌സിയിലെ എഡിസണ്‍ അക്ബര്‍ ബാങ്ക്വിറ്റ് ഹാളില്‍വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.

ബീരാന്‍ സാഹിബിനെ പോലെ നാടിനും സാഹിത്യത്തിനും സമൂഹത്തിനും സേവനം ചെയ്ത ബഹുമുഖ പ്രതിഭകളെ സ്മരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു വിശ്വാസി അല്ലാതിരുന്നിട്ടും ഭൂരിപക്ഷ മുസ്‌ലിം പ്രദേശമായ നാദാപുരത്തെ ജനപ്രതിയായിരിക്കുമ്പോള്‍ അവര്‍ തന്നെ കണ്ടത് താന്‍ അസാന്മാര്‍ഗിക ജീവിതം നയിക്കുന്ന, തിന്മകള്‍ ചെയ്യുന്ന വ്യക്തി എന്ന അര്‍ത്ഥം വരുന്ന ഒരു ‘കാഫിര്‍’ അല്ല എന്ന വിശ്വാസത്താലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫേസ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനോയ് വിശ്വം.

ഫേസ്ബുക്ക് പേജ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയര്‍ച്ചയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് അമേരിക്കയില്‍ ഇപ്പോള്‍ എനിക്ക് മുന്നില്‍ കാണുന്ന ടെക്‌നോളജിസ്റ്റുകളും, പ്രഫഷണലുകളും, സ്‌കോളര്‍ഷിപ്പ് നേടിയ ഗവേഷണ വിദ്യാര്‍ഥികളും, യു.എന്‍ ഉച്ചകോടിയില്‍ വരെ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥികളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍ജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട സമയത്ത് നാട്ടില്‍ ഉമ്മ മരിച്ച സന്നിഗ്ദ ഘട്ടത്തില്‍ അമേരിക്കയില്‍നിന്നും ലഭിച്ച സ്‌നേഹ സാന്ത്വനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല എന്ന് മുനവ്വറലി തങ്ങള്‍ വികാര പൂര്‍വ്വം അനുസ്മരിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്യസഭാംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുല്‍ വഹാബ്, ധന സമ്പാദനവും അധികാരവും നേടുന്നതിനേക്കാള്‍ ആശ്വാസം പകരുക മനുഷ്യ നന്മയും വ്യക്തി ബന്ധങ്ങളും പരസ്പര സ്‌നേഹവുമാണെന്ന് സൂചിപ്പിച്ചു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ മതേതര മൂല്യങ്ങളും ജാതിമതഭേദമന്യേയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന പാണക്കാട് കുടുംബത്തിന്റെ മേന്മകള്‍ പി.വി.വഹാബ് മനോഹരമായി അവതരിപ്പിച്ചു.

യു.എ. നസീര്‍, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, താഹ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ കാസിം ചടങ്ങ് നിയന്ത്രിച്ചു.

kerala

പൊതുനിരത്തില്‍ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചയച്ച് ശുചീകരണ തൊഴിലാളികള്‍

തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്

Published

on

കളമശേരിയില്‍ പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍. പതിനെട്ടാം വാര്‍ഡിലെ റോഡരികില്‍ മൂന്ന് ചാക്ക് മാലിന്യം കണ്ടെത്തിയത്. തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോള്‍ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.

മാലിന്യത്തില്‍ നിന്നും വിലാസം കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടതെന്നും ഇയാള്‍ മാലിന്യം വഴിയില്‍ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പല്‍ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.

Continue Reading

kerala

തൊടുപുഴയിലെ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

Published

on

ഇടുക്കി: തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ബിസിനസ് പങ്കാളിയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണ്‍ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസ് തീരുമാനം. ജോമോനും ബിജുവും തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

Trending