Culture
അണ്ടര്‍-17: ആത്മവിശ്വാസത്തോടെ സ്പാനിഷ് പടയൊരുക്കം

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്‍-17 ലോകകപ്പിനായി കൊച്ചിയില്‍ പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്‍ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്‍ നിന്ന് വ്യക്തം. കാറ്റലന്‍ ക്ലബ്ബുകളായ ബാഴ്‌സലോണ, എസ്പാന്യോള്‍ എന്നീ ടീമുകളില്‍ നിന്ന് അഞ്ചു താരങ്ങള്‍ കൗമാര കൂട്ടത്തിലുണ്ട്. ബാഴ്‌സയില്‍ നിന്ന് നായകന്‍ ആബേല്‍ റൂസ്, മാത്യു മോറെ, യുവാന്‍ മിറാന്‍ഡ, സെര്‍ജിയോ ഗോമസ് എന്നിവരും എസ്പാന്യോളില്‍ നിന്ന് വിക്ടര്‍ പെരേരയുമാണ് ദേശീയ ടീമിനായി ലോകകപ്പില്‍ ബൂട്ടുകെട്ടുന്നത്. ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനാണ് ടീമില്‍ കൂടുതല്‍ പങ്കാളിത്തമുള്ളത്. 21 അംഗ സ്‌ക്വാഡില്‍ മിഡ്ഫീല്‍ഡിലെ പ്രമുഖനായ മുഹമ്മദ് ഐമാന്‍ മൌക്‌ലിസ് ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് റയലിന്റെ ജഴ്‌സിയില്‍ നിന്നുള്ളത്. കളത്തിലും പുറത്തും ഒറ്റക്കെട്ടായിരുന്നു താരങ്ങള്‍. കൊച്ചിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനായിരുന്നു ഇന്നലെ ടീമിന്റെ ശ്രമം.
രാവിലെ 10.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടങ്ങിയ കഠിന പരിശീലനം അവസാനിച്ചത് ഉച്ചക്ക് 12.30ന്. കോര്‍ണര്‍ കിക്കുകളുടെ പരീക്ഷണമായിരുന്നു ആദ്യം. ഗോളിമാരെയും ഏറെ നേരം പരീക്ഷണത്തിന് വിധേയരാക്കി. ടീമിനെ രണ്ടായി തിരിച്ച് മത്സരിപ്പിച്ചപ്പോള്‍ കോച്ച് സാന്റിയാഗോ ഡെനിയ തന്നെയായിരുന്നു റഫറിയുടെ റോളിലും. പന്തടക്കത്തിലും പ്രതിരോധത്തിലും ആക്രമണത്തിലും കൂടുതല്‍ മികവുറ്റവരാക്കാനുള്ള പരിശ്രമമായിരുന്നു സാന്റിയുടേത്.
ക്രൊയേഷ്യയില്‍ നടന്ന അണ്ടര്‍-17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം ആവര്‍ത്തിച്ച് ലോകകപ്പ് കിരീടം മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്ന് പരിശീലനത്തിന് ശേഷം സാന്റിയാഗോ ഡെനിയയുടെ വാക്കുകള്‍. കളിക്കാര്‍ ആവേശത്തിലാണ്. അവര്‍ക്ക് ഈ ലോകകപ്പ് വേണം. ടീമിന്റെ നിലവിലെ പ്രകടനത്തില്‍ സാന്റി സംതൃപ്തനാണ്. അന്ന് ടീമിലുണ്ടായിരുന്ന സാന്ദ്രോ ഒറിയാനോ പരിക്കുകാരണം ലോകകപ്പിനെത്തിയില്ല. മറ്റുള്ളവരൊക്കെ മികച്ച ഫോമിലാണ്. എങ്കിലും ചില മേഖലകളില്‍ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും പ്രതിരോധത്തില്‍. വരുംദിവസങ്ങളില്‍ ഈ പോരായ്മകള്‍ പരിഹരിക്കും. തന്ത്രങ്ങളില്‍ മാറ്റംവരുത്തണം- സാന്റി വ്യക്തമാക്കി.
നായകന്‍ ആബേല്‍ റൂയിസ് ടീമിന്റെ പ്രധാന താരമാണ്. പക്ഷേ, റൂയിസില്‍ മാത്രമല്ല ടീമിന്റെ ശ്രദ്ധ. റൂയിസ് ടീം കളിക്കാരനാണ്. ടീമില്ലാതെ കളിക്കാരനില്ലെന്ന് റൂയിസ് അറിയാം. എല്ലാവരും ജയത്തിനുവേണ്ടിയാണ് കളിക്കുന്നത്. സംഘബലമാണ് ടീമിന് ആവശ്യം. വ്യക്തിപരമായ മികവുകളല്ല- സാന്റി പറഞ്ഞു.
അത്‌ലറ്റികോ മാഡ്രിഡിന്റെ കളിക്കാരനായിരുന്നു സാന്റി. പ്രതിരോധത്തിലായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്‍. അത്‌ലറ്റികോയ്ക്ക് വേണ്ടി 225 മത്സരങ്ങളില്‍ ഇറങ്ങി. സ്‌പെയിന്‍ അണ്ടര്‍ 18, 21, 23 ടീമുകള്‍ക്കും കളിച്ചു. സീനിയര്‍ ടീമിനായി രണ്ട് മത്സരങ്ങളില്‍ ഇറങ്ങി. 1996ലെ ഒളിമ്പിക്‌സിലാണ് കളിച്ചത്. 2009ല്‍ അത്‌ലറ്റികോയുടെ പരിശീലകനായി. 2011ലാണ് സ്‌പെയിന്‍ അണ്ടര്‍-17 ടീമിന്റെ പരിശീലകനാകുന്നത്.
മൂന്ന് തവണ ഫൈനലില്‍ കടന്നിട്ടുണ്ടെങ്കിലും അണ്ടര്‍-17 ലോകകപ്പില്‍ മുത്തമിടാന്‍ ഇതുവരെ സ്‌പെയിന്‍ ടീമിനായിട്ടില്ല. ഇന്ത്യയില്‍ പുതിയ ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് സാന്റിയും ടീമും.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
-
kerala3 days ago
ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
More2 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്