Connect with us

News

ഇറാനില്‍ രണ്ട് സുപ്രീംകോടതി ജസ്റ്റിസുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കോടതിയുടെ വ്യത്യസ്ത ബ്രാഞ്ച് അധ്യക്ഷന്‍മാരായ ഹുജ്ജത്ത് അല്‍ ഇസ്ലാം റാസിനി, ഹുജ്ജത്ത് അല്‍ ഇസ്ലാം വല്‍ മുസ്ലിമീന്‍ മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്

Published

on

തെഹ്റാന്‍: ഇറാനിലെ സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ തെഹ്‌റാനിലെ നിയമകാര്യ കെട്ടിടത്തിലുണ്ടായ വെടിവെപ്പിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. കോടതിയുടെ വ്യത്യസ്ത ബ്രാഞ്ച് അധ്യക്ഷന്‍മാരായ ഹുജ്ജത്ത് അല്‍ ഇസ്ലാം റാസിനി, ഹുജ്ജത്ത് അല്‍ ഇസ്ലാം വല്‍ മുസ്ലിമീന്‍ മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ ആയുധധാരിയായ ഒരു അജ്ഞാതനാണ് കൊല നടത്തിയതെന്നും അതിനു ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചാരവൃത്തി, ഭീകരവാദം, ദേശീയ സുരക്ഷ എന്നിവക്കെതിരായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നവാരായിരുന്നു കൊല്ലപ്പെട്ട ജഡ്ജിമാര്‍. ഇരുവരും ധൈര്യവും അനുഭവപരിചയവുമുള്ളവരായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തില്‍ ഒരു അംഗരക്ഷകനും പരിക്കേറ്റതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഉള്‍പ്പെട്ടേക്കാവുന്ന മറ്റ് പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അന്വേഷണം നടക്കുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. 1998ല്‍ തെഹ്‌റാന്‍ ജുഡീഷ്യറിയുടെ തലവനായി സേവനമനുഷ്ഠിക്കുമ്പോള്‍ ജസ്റ്റിസ് ഇസ്ലാം റസിനി ഒരു വധശ്രമത്തിന് വിധേയനായിരുന്നു.

News

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

Published

on

ഇസ്രാഈല്‍ സൈന്യം അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗസ്സ ഗവര്‍ണറേറ്റില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അവസാന ആശുപത്രി പ്രവര്‍ത്തനരഹിതമാണെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

‘രണ്ടാഴ്ചത്തെ ഉപരോധത്തിന്’ ശേഷം ‘ഈ നിര്‍ബന്ധിത ഒഴിപ്പിക്കലിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ മോശം തോന്നുന്നു’ എന്ന് അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍ വടക്ക് ഭാഗത്ത് ആരോഗ്യ സൗകര്യങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന്’ പറഞ്ഞു.

അതേസമയം ഇതിനോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഞങ്ങള്‍ ആശുപത്രി ഒഴിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ ഞങ്ങള്‍ ഒഴിഞ്ഞില്ലെങ്കില്‍, അകത്തുള്ളവരെ അവര്‍ അകത്ത് കടന്ന് കൊല്ലുമെന്ന് ഇസ്രാഈലി അധിനിവേശ സേന ഞങ്ങളെ ഭീഷണിപ്പെടുത്തി,” ഡോ സല്‍ഹ പറഞ്ഞു.

‘അല്ലെങ്കില്‍ അവര്‍ ഹോസ്പിറ്റലില്‍ ബോംബിടും. ഞങ്ങള്‍ രോഗികളുടെയും ഞങ്ങളുടെ ജീവനക്കാരുടെയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’

‘ടാങ്കുകളില്‍ നിന്ന് ധാരാളം ബോംബിംഗും വെടിവെപ്പും’ ആശുപത്രി നേരിട്ടതായി ഡോ സല്‍ഹ പറഞ്ഞു.

രോഗികളെ ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗാസ സിറ്റിയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം വഴി തങ്ങള്‍ സേവനങ്ങള്‍ നല്‍കുമെന്നും മറ്റൊരു അഭയകേന്ദ്രത്തില്‍ സ്ഥാപിക്കാമെന്നും ഡോ സല്‍ഹ പറഞ്ഞു.

ഈ വര്‍ഷമാദ്യം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഭൂരിഭാഗം ഫലസ്തീനുകാര്‍ക്കും ഇപ്പോള്‍ പുറത്തുപോകാന്‍ കഴിയാത്ത ഗസ്സയില്‍ ഇസ്രാഈല്‍ ബോംബാക്രമണം തുടരുകയാണ്.

Continue Reading

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

Trending