Connect with us

More

കോഴിക്കോട് മണ്ണിടിച്ചില്‍ നടുക്കം വിട്ട് മാറാതെ മുഹമ്മദ് സഹീര്‍

Published

on

കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്‍ കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടവെ സംഭവം മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുകയാണ്.കൂടെ രക്ഷപ്പെട്ട മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഇഖ്ബാല്‍ (25), എന്നിവരും ആസ്പത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഡി ആന്റ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ രണ്ട് മാസമായി ജോലിക്കെത്തിയതായി മുഹമ്മദ് സഹീര്‍ പറയുന്നു.

അഞ്ച് പേര്‍ വീതം രണ്ട് ഭാഗത്തായി ജോലി ചെയ്യുമ്പോള്‍ ആദ്യ ബാച്ചിലെ അഞ്ച് പേര്‍ മണ്ണിടിഞ്ഞ് അടിയിലായി. താന്‍ ഓടിയെങ്കിലും എതിര്‍വശത്തു നിന്നും മണ്ണിടിയുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ സ്ഥിതി എന്താണെന്ന് തിരക്കുകയാണ് ഏറെ വൈകിയും മുഹമ്മദ് സഹീര്‍ .തന്റെ പിതാവിന്റെ സഹോദരനായ കിസ്മത്ത് മരിച്ച വിവരമൊന്നും ഈ യുവാവ് അറിഞ്ഞിട്ടില്ല. താഹിറിന്റെ മകനായ കിസ്മത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രക്ഷപ്പെട്ട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നുമില്ല. മരിച്ച കിസ്മത്തിന്റെ മൃതദേഹം നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും കസബ പോലീസ്സ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചു.സംഭവത്തില്‍ മണ്ണിനടിയില്‍ നിന്നും കിട്ടിയ ജബ്ബാറി(43) ന്റെ മൃതദേഹം രാത്രി 8.30 ഓടെ ഫയര്‍ഫോഴ്‌സ്‌മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചു.രണ്ട് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. എംബാം ചെയ്ത ശേഷം ഇവ സ്വദേശമായ ബീഹാറിലേക്ക് കൊണ്ടു പോകും.
ഒമ്പത്‌നില കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടില്‍ രണ്ടുനിലയും പണിയുന്നുണ്ട്. ഇതിന്റെ പ്രാരംഭജോലികള്‍ നടക്കുകയായിരുന്നു.
ബീച്ചില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ്് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ കുഴിയെടുക്കുന്നത് പിന്നീടാവാമെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടതായി അറിയുന്നു. എന്നാല്‍ കരാറുകാരന്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ. ഇരുപതിലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോഡ് കണക്കിന് മണ്ണ് വീണു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. കിസ്മത്തിനെയാണ് ആദ്യം മണ്ണില്‍ നിന്ന് കണ്ടെത്തിയത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ജബ്ബാറിന്റെ മൃതദേഹം അവസാനമാണ് കണ്ടെത്തിയത്. ഏഴരയോടെയായിരുന്നു ഇത്. കസബ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഫയര്‍ഫോഴ്‌സും പൊലീസും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

പരിചരണത്തിന് സി എച്ച് സെന്റര്‍ വളണ്ടിയര്‍മാര്‍

കോഴിക്കോട്: നഗരത്തില്‍ മണ്ണിടിഞ്ഞ് 2 പേര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഉണ്ടായപ്പോള്‍ ആസ്പത്രിയിലോ, മോര്‍ച്ചറി പരിസരത്തോ ആരേയും കാണാതിരുന്നത് ആശ്ചര്യമായി.വാര്‍ത്താ ചാനലുകാരും മറ്റും എത്തുമ്പോള്‍ വന്‍ ജനാവലി എത്താറുണ്ടായിരുന്നു – എന്നാല്‍ മരിച്ചവരും പരിക്കേറ്റവരും ബീഹാറികള്‍ ആയതു കൊണ്ട് ആരേയും കാണാനുണ്ടായില്ല. പരിക്കേറ്റവര്‍ക്ക് ആസ്പത്രിയില്‍ സി എച്ച്.സെന്റര്‍ വളണ്ടിയര്‍മാരായ ഇബ്രാഹിം ഓമാനൂര്‍, സലീം കാരന്തൂര്‍ എന്നിവരാണ് പരിചരണത്തിന് ഉണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖ്ഫ് ഭേദഗതി ബില്‍: ‘ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റം: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

Published

on

വഖ്ഫ് ഭേദഗതി ബില്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ നിയമനിര്‍മാണം ജനാധിപത്യ, മതേതര തത്ത്വങ്ങളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇന്നോളം മുതിരാത്ത നടപടിയാണിത്.

നമ്മുടെ പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങളുടെ ചരിത്രത്തിലും കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി നിയമങ്ങളെയും ചട്ടങ്ങളെയും അടിമറിക്കാനാണ്. ഈ നടപടി മതേതര ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതാണ്. പാര്‍ലിമെന്റില്‍ നേരത്തെ അവതരിപ്പിച്ച ഈ ഭേദഗതി നിയമം പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രസ്തുത സമിതിക്ക് മുമ്പാകെ നാടൊട്ടുക്കുമുള്ള ന്യൂനപക്ഷസംഘടനകളും മതേതര, രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസാമൂഹിക സംഘടനകളും നല്‍കിയ നിവേദനങ്ങളിലെ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ സമിതി പരിഗണിക്കുകയുണ്ടായില്ല. സര്‍ക്കാരിന്റെ ഭേദഗതികള്‍ക്ക് അനുകൂല്യമായത് മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം തള്ളിക്കളയുകയുമാണ് ചെയ്തത്.

സംസ്ഥാന വഖഫ് ബോര്‍ഡുകളാണ് ഇത്രയും കാലം വഖഫ് സ്വത്തുക്കളുടെ നിയമപരമായ കാര്യങ്ങള്‍ നടത്തിപ്പോന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് വിരുദ്ധ നീക്കവും പതിവായി സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന ഫെഡറലിസവിരുദ്ധ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനതത്ത്വങ്ങളെ കാറ്റില്‍പ്പറത്തുകയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രമാണങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ മതേതര സമൂഹം പ്രതിഷേധിക്കുന്നു. അതാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയും പ്രകടമാക്കുന്നത്.

 

Continue Reading

kerala

വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല: വഖഫ് ഭേദഗതി ബില്ലിനെ മതേതര കക്ഷികള്‍ക്കൊപ്പം ശക്തമായി എതിര്‍ക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മതേതര കക്ഷികൾക്കൊപ്പം ചേർന്ന് വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് സ്വത്തുക്കൾ ഊടുവഴികളിലൂടെ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഈ ബില്ലിന് പിന്നിലെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. പല കാരണങ്ങളും പറഞ്ഞ് വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിറകിലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Continue Reading

kerala

വഖഫ് ബില്‍ പാസാക്കിയാല്‍ സുപ്രീം കോടതിയെസമീപിക്കും: മുസ്‌ലിം ലീഗ്‌

Published

on

വഖഫ് ബിൽ പാസ്സാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിംലീഗ്. ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് പാർലിമെന്ററി പാർട്ടി നേതാവ് ഇ ടി മുഹമ്മദ്‌ ബഷീർ എം പി നോട്ടീസ് നൽകി. മുസ്‌ലിം വിഭാഗത്തെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന ഈ ഭരണഘടന വിരുദ്ധ ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending