Connect with us

kerala

യൂത്ത് കോണ്‍ഗ്രസിന്റെ പട്ടിണി സമരവേദിയിലേക്ക് ഇരച്ചുകയറി; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ അക്രമം

Published

on

തിരുവനന്തപുരം: പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരവേദിയിലേക്ക് ഇരച്ചുകയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് അല്‍പ്പസമയത്തിനു ശേഷം ഡിവൈഫ്‌ഐ പ്രവര്‍ത്തകര്‍ സമരവേദിയിലേക്ക് ഓടിക്കറയാന്‍ ശ്രമിക്കുകയായിരുന്നു.

സമവേദിക്കു നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ കല്ലേറു നടത്തുകയായിരുന്നു. തേമ്പാംമൂട് ഇരക്കൊലയില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ ആക്രമണം.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‌സി ഓഫിസിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്. സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പില്‍ എംഎല്‍എയെയും ശബരീനാഥ് എംഎല്‍എയും അറസ്റ്റ് ചെയ്തു നീക്കി.

 

kerala

സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍

ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്.

Published

on

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടര്‍ന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്.

സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി വി അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുജിത്ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സുജിത് ദാസിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കുകയായിരുന്നു.

അതേസമയം സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിനും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു.

മലപ്പുറം എസ്.പി. ആയിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് സുജിത് ദാസ് ആവശ്യപ്പെട്ട ഫോണ്‍ ശബ്ദരേഖ പുറത്തായതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

 

Continue Reading

kerala

എന്‍ഒസിക്ക് 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍

ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരെയും വിജിലന്‍സ് പിടികൂടിയത്.

Published

on

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്.

വനം വകുപ്പിന്റെ സ്ഥലത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് എന്‍ഒസി നല്‍കുന്നതിന് 35,000 രൂപ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരെയും വിജിലന്‍സ് പിടികൂടിയത്.

 

 

Continue Reading

kerala

സ്‌കൂള്‍ പരീക്ഷയുടെ അവസാനദിനം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ല: വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോംപൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോ​ഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Continue Reading

Trending