Connect with us

kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ലീഗുകാരാണെന്ന് 24 മണിക്കൂറിനകം തെളിയിക്കാന്‍ പോയ ടി.വി രാജേഷിനെ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാനില്ല

ഓരോ ചര്‍ച്ചകളും വാര്‍ത്താസമ്മേളനങ്ങളും കഴിയുന്നതോടെ സിപിഎം പടുത്തുയര്‍ത്തുന്ന നുണക്കൂമ്പാരങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് കേരളം കാണുന്നത്.

Published

on

കോഴിക്കോട്: കെ.ടി ജലീലിനെ രക്ഷിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പച്ചക്കള്ളം തട്ടിവിടുന്ന സിപിഎം നേതാക്കള്‍ കൂടുതല്‍ കുരുക്കിലാവുന്നു. കല്യാശേരി എംഎല്‍എ ടി.വി രാജേഷാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ മുഴുവന്‍ ലീഗുകാരാണ് എന്നായിരുന്നു ന്യൂസ് 18 ചാനലിലെ ചര്‍ച്ചയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ടി.വി രാജേഷ് പറഞ്ഞത്. എന്നാല്‍ ലീഗ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത നജീബ് കാന്തപുരം ഇത് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.

രാജേഷ് പറഞ്ഞ പ്രതികളില്‍ ഏതെങ്കിലും ഒരാള്‍ ലീഗില്‍ എന്തെങ്കിലും പദവി വഹിക്കുന്നവരോ വഹിച്ചവരോ ആണെന്ന് തെളിയിക്കാമോ എന്നായിരുന്നു നജീബിന്റെ ചോദ്യം. 24 മണിക്കൂറിനകം പ്രതികള്‍ ലീഗുകാരാണെന്ന് തെളിയിക്കുമെന്നും ഇല്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നുമായിരുന്നു രാജേഷ് ചര്‍ച്ചയില്‍ വീരവാദം മുഴക്കിയത്. തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് നജീബും പറഞ്ഞു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് 48 മണിക്കൂര്‍ പിന്നിട്ടിട്ടും തന്റെ ആരോപണം തെളിയിക്കാന്‍ രാജേഷിന് കഴിഞ്ഞിട്ടില്ല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ജലീലിനെയും മുഖ്യമന്ത്രിയേയും രക്ഷിക്കാന്‍ ലീഗ്, യുഡിഎഫ് നേതാക്കള്‍ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുക എന്ന നയമാണ് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഓരോ ചര്‍ച്ചകളും വാര്‍ത്താസമ്മേളനങ്ങളും കഴിയുന്നതോടെ സിപിഎം പടുത്തുയര്‍ത്തുന്ന നുണക്കൂമ്പാരങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് കേരളം കാണുന്നത്.

kerala

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു

പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്

Published

on

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കോട്ടയം പേരൂര്‍ കണ്ണമ്പുര കടവിലാണ് സംഭവം നടന്നത്. മൂവരും സ്‌കൂട്ടിയില്‍ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അഡ്വ. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണ കാരണം വ്യക്തമല്ല.

Continue Reading

kerala

അതിരപ്പിള്ളിയിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി

Published

on

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി.

രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ആനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇവര്‍ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു

ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി

Published

on

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. മരത്തില്‍ കെട്ടിയിട്ട് കേബിള്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കുട്ടിയുടെ കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളുണ്ട്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടര്‍ന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം. പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending