Connect with us

News

രണ്ടാം വരവില്‍ ട്രംപിന് വീണ്ടും തിരിച്ചടി; ഫെഡറല്‍ ഫണ്ടിങ് മരവിപ്പിക്കാനുള്ള തീരുമാനം കോടതി തടഞ്ഞു

ഫെഡറൽ ഫണ്ടിംഗിനെ ആശ്രയിക്കുന്ന ഒരു സംഘടന ഫയൽ ചെയ്ത കേസിലാണ് യുഎസ് ജില്ലാ ജഡ്ജി ലോറൻ എൽ. അലിഖാൻ ഉത്തരവിട്ടത്.

Published

on

ഫെഡറൽ ഫണ്ടിങ്ങിൽ ട്രില്യൺ കണക്കിന് ഡോളർ മരവിപ്പിക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശം ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. സർക്കാർ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ എല്ലാ ഫെഡറൽ ഏജൻസികളോടും ട്രംപിൻ്റെ ഓഫീസ് നിർദേശിച്ചിരുന്നു.

ഫെഡറൽ ഫണ്ടിംഗിനെ ആശ്രയിക്കുന്ന ഒരു സംഘടന ഫയൽ ചെയ്ത കേസിലാണ് യുഎസ് ജില്ലാ ജഡ്ജി ലോറൻ എൽ. അലിഖാൻ ഉത്തരവിട്ടത്. കേസിൽ അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി 3 വരെ ജഡ്ജിയുടെ തീരുമാനം പ്രാബല്യത്തിൽ തുടരും.

ഫെഡറൽ ഫണ്ടിങ് മരവിപ്പിച്ചത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്കുള്ള ധനസഹായത്തെ തടസ്സപ്പെടുത്തും. കാൻസർ ഗവേഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭവനം, ഭക്ഷ്യസഹായം, ഫെഡറൽ വിദ്യാർത്ഥി സഹായം തുടങ്ങിയ പദ്ധതികൾക്കും തിരിച്ചടി നേരിടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കോടതിയുടെ തീരുമാനത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ തീരുമാനം ഏതൊക്കെ പരിപാടികളെ ബാധിക്കുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥർക്കും സംഘടനകൾക്കും ഇനിയും വ്യക്തത വന്നിട്ടില്ല. ഗവൺമെൻ്റ് സംരംഭങ്ങളെ പുനർമൂല്യനിർണയം ചെയ്യുന്നതിനും ഒഴിവാക്കേണ്ട പദ്ധതികൾ ഒഴിവാക്കാനുമാണ് ട്രംപ് ഭരണകൂടം ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ചത്. ഈ നടപടി ഭരണഘടനാ വിരുദ്ധവും അവശ്യ സേവനങ്ങൾക്ക് തടസ്സവുമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ വിമർശിച്ചു.

താഴ്ന്ന വരുമാനക്കാരായ അമേരിക്കക്കാർക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിന് അത്യാവശ്യമായ മെഡികെയ്ഡ് റീഇംബേഴ്സ്മെൻ്റ് പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. എന്നാൽ പണം നൽകുന്നതിനെ തീരുമാനം ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഉറപ്പുനൽകി, എന്നാൽ സുപ്രധാന പദ്ധതികളുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും കാര്യമായ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി

പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

ലഖ്‌നൗ: ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയ്ക്ക എച്ച്‌ഐവി കുത്തിവെച്ചത്. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരി 15ലായിരുന്നു വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകള്‍ സോണാല്‍ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും തുടര്‍ന്നും ഒരു സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും തന്റെ മകള്‍ക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ എച്ച്‌ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

News

ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി യു.എസ്; പിന്നില്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ്

ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍ ഇതിലുള്‍പ്പെടും

Published

on

ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികള്‍ നിര്‍ത്തലാക്കി യു.എസ്. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന യു.എസ് വകുപ്പായ ഡിപാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യുടേതാണ് തീരുമാനം. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി വകയിരുത്തിയ 21 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ളവയാണ് നിര്‍ത്തലാക്കിയത്. ട്രംപിന്റെ രണ്ടാം വരവിലെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇതും.

യു.എസിലെ നികുതിദായകര്‍ നല്‍കുന്ന പണം കൊണ്ട് നടത്തുന്ന വിവിധ പദ്ധതികള്‍ റദ്ദാക്കിയെന്ന് ഡോജ് എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് 486 മില്യണ്‍ ഡോളര്‍ യു.എസ് നല്‍കിയിരുന്നു. ഇതാണ് റദ്ദാക്കിയിട്ടുള്ളത്. ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍, മോള്‍ഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 മില്യണ്‍ ഡോളര്‍ എന്നിവ ഇതിലുള്‍പ്പെടും.

ആകെ 750 മില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് യു.എസ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യയിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള 47 മില്യണ്‍ ഡോളര്‍, മാലിയിലെ സാമൂഹിക ഐക്യത്തിനുള്ള 14 മില്യണ്‍ ഡോളര്‍, നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 19 മില്യണ്‍ ഡോളര്‍, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യണ്‍ ഡോളര്‍ തുടങ്ങിയവ നിര്‍ത്തലാക്കിയ പദ്ധതികളിലുള്‍പ്പെടും. അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യു.എസ് ഫണ്ട് ചെലഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിച്ചിട്ടില്ല.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസുകളില്‍ ഭുരിഭാഗവും പഴക്കം ചെന്നവ; 600 ലതികം കട്ടപ്പുറത്ത്

15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്

Published

on

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും പഴക്കം ചെന്നവയെന്ന് വിവരാവകാശ രേഖ. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആകെ വാങ്ങിയത് വെറും 151 ബസുകള്‍ മാത്രം. 350 ബസുകള്‍ വേറെ വാങ്ങിയെങ്കിലും അതെല്ലാം സ്വിഫ്റ്റ് ബസുകളാണ്. നിലവില്‍ സംസ്ഥാനത്ത് 4,717 ബസുകളാണുള്ളത്. പുതിയ ബസുകള്‍ വാങ്ങുന്നില്ല എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം കൂടുമ്പോള്‍ അത് സ്വകാര്യ ബസുകള്‍ക്ക് ലാഭം കൂട്ടുതയാണ്.

നിലവിലുളളവയില്‍ 600 ലധികം ബസുകളും അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക് ഷോപ്പുകളിലാണ്. എട്ട് മുതല്‍ ഒമ്പത് വര്‍ഷം കാലപ്പഴക്കമുളളവ 673, ഒമ്പത് മുതല്‍ പത്ത് വര്‍ഷം വരെ കാലപ്പഴക്കമുളളവ 857, 11 മുതല്‍ 12 വര്‍ഷം പഴക്കമുളളവ 362, 12 മുതല്‍ 13 വര്‍ഷം പഴക്കമുളളവ 519, 13 മുതല്‍ 14 വര്‍ഷം വരെ പഴക്കമുളളവ 193, 14 മുതല്‍ 15 വരെ കാലപ്പഴക്കമുളളവ 698, 15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്.

മിക്ക കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണുളളത് എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 80 ശതമാനം ബസ്സുകളും പത്തുവര്‍ഷം കഴിഞ്ഞവയാണ്. പുതിയ ബസ് വാങ്ങാത്തതും പ്രതിസന്ധിയാണ്. 15 വര്‍ഷം കഴിഞ്ഞാല്‍ ഓടിക്കാനാകില്ലെന്നും കാലപ്പഴക്കം കൂടിയ ബസുകള്‍ സ്‌ക്രാപ്പ് ചെയ്യണമെന്നാണ് കേന്ദ്ര നിര്‍ദേശം.

Continue Reading

Trending