Connect with us

main stories

11 വര്‍ഷം ആദായ നികുതി അടയ്ക്കാതെ ട്രംപ്- ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്

നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിലവിലെ വിവാദങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജോ ബൈഡനാണ് ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

Published

on

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് ജയിച്ച 2016 വര്‍ഷത്തില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി അടച്ചത് വെറും 750 ഡോളര്‍. പ്രസിഡണ്ട് പദത്തിലിരുന്ന ആദ്യവര്‍ഷത്തിലും ട്രംപ് 750 ഡോളര്‍ മാത്രമേ നികുതിയടച്ചുള്ളൂ എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിലാണ് ട്രംപിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് പത്രം പുറത്തുവിട്ടത്.

കഴിഞ്ഞ 15 വര്‍ഷത്തില്‍ പത്തു വര്‍ഷമായി ട്രംപ് നികുതിയടച്ചിട്ടില്ലെന്നും ലോങ് കണ്‍സീല്‍ഡ് റെക്കോര്‍ഡ് ഷോ ട്രംപ്‌സ് ക്രോണിക് ലോസക് ആന്‍ഡ് ഇയേഴ്‌സ് ഓഫ് ടാക്‌സ് അവോയ്ഡന്‍സ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 18 വര്‍ഷത്തെ പ്രസിഡണ്ടിന്റെ നികുതി റിട്ടേണുകളാണ് പത്രം പരിശോധിച്ചത്. ഇതില്‍ 11 വര്‍ഷവും ട്രംപ് നികുതി അടച്ചിട്ടില്ല.

യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്. ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ വിവരങ്ങല്ല ഇതെന്നും പത്രം വ്യക്തമാക്കി. 2018ലെ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ 766-ാം സ്ഥാനത്താണ് ട്രംപ്. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി. യു.എസിലെ കോടീശ്വര പട്ടികയില് 248 ആണ് യുഎസ് പ്രസിഡണ്ടിന്റെ സ്ഥാനം.

വര്‍ഷങ്ങളായി വ്യാപാരം മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് നികുതി അടക്കാതിരിക്കാനുള്ള കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. ലോകത്തുടനീളം ഹോട്ടല്‍ ശൃംഖലകളും ഗോള്‍ഫ് കേന്ദ്രങ്ങളും ട്രംപ് നേതൃത്വം നല്‍കുന്ന ട്രംപ് ഓര്‍ഗനൈസേഷനുണ്ട്.

ഹെയര്‍ സ്‌റ്റൈലിങിനു മാത്രമായി 70000 ഡോളര്‍ ട്രംപ് ചെലവഴിച്ചുവെന്ന രസകരമായ വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. ട്രംപ് ഓര്‍ഗനൈസേഷനു വേണ്ടി ജോലി ചെയ്ത മകള്‍ ഇവാന്‍ക ട്രംപിന് വേണ്ടി കണ്‍സള്‍ട്ടിങ് ഫീസായി ഒരിക്കല്‍ നല്‍കിയത് 747,622 ഡോളറാണ്.

നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിലവിലെ വിവാദങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജോ ബൈഡനാണ് ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരങ്കത്തിന് ഇന്ന് കൊട്ടിക്കലാശം

19ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂര്‍ ബൂത്തിലെത്തുന്നത്.

Published

on

വീറും വാശിയും നിറഞ്ഞ നിലമ്പൂരങ്കത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. 19ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂര്‍ ബൂത്തിലെത്തുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളെ ആഘോഷമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്.

ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ എണ്ണിപറഞ്ഞാണ് യു.ഡി.എഫും സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ജനഹൃദയങ്ങളിലേക്കിറങ്ങിയത്. ഇടതു ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനതയില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് യു.ഡി.എഫ് ക്യാമ്പയിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപിലേക്ക് കടന്നതോടെ നേതാക്കളും പ്രവര്‍ത്തകരും ഊണും ഉറക്കവും ഉപേക്ഷിച്ച് ഗോദയില്‍ സജീവമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഞായറാഴ്ച്ച മണ്ഡലത്തില്‍ നടത്തിയ പര്യടനം വലിയ ഓളം സൃഷ്ടിച്ചിരുന്നു.

ഇന്ന് വൈകീട്ട് ആറു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം മണ്ഡലത്തില്‍ തമ്പടിച്ച് വലിയ അവകാശവാദങ്ങള്‍ നിരത്തി പ്രചാരണം നടത്തിയിട്ടും എല്‍.ഡി.എഫ് ക്യാമ്പ് നിരാശയിലാണ്. സി.പി.എം ഉയര്‍ത്തുന്ന സകല അരാഷ്ട്രീയ വാദങ്ങളെയും പൊളിച്ചടുക്കിയാണ് യു.ഡി.എഫിന്റെ പ്രചാരണ മുന്നേറ്റം. മലപ്പുറം ജില്ലയെ അപമാനിച്ചും, ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും ആര്‍.എ സ്.എസ് ഉള്‍പ്പെടെയുള്ള ത തീവ്രവാദികളുടെ വോട്ടു വാങ്ങിയും വിജയമുറപ്പിക്കാനായിരുന്നു സി.പി.എം ലക്ഷ്യം. എന്നാല്‍ അവസാന ഘട്ടത്തില്‍ എല്ലാം പാളിയ മട്ടാണ്. പ്രിയങ്കാ ഗാന്ധിക്കു പുറമെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി. സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുസ്ലിംലീഗ് ദേ
ശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്ര തിപക്ഷ നേതാവ് വി.ഡി സ തിഷന്‍, മുസ്ലിംലീഗ് സം സ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സ തിഷന്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിനുകള്‍ വലിയ തിരയിളക്കമാണ് ഉണ്ടാക്കിയത്.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം.

നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ കൊട്ടിക്കലാശം.

സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

വോട്ടെടുപ്പ് മറ്റന്നാള്‍. നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തില്‍ അവസാനഘട്ട വോട്ടഭ്യര്‍ഥന നടത്തുകയാണ്.

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Continue Reading

kerala

പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

Published

on

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.

ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.

Continue Reading

Trending